Kerala News

എംഎസ്‌സി എല്‍സ-3 അപകടം: കപ്പല്‍ കമ്പനി 1200 കോടി രൂപ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി

കൊച്ചി: അറബിക്കടലില്‍ എംഎസ്‌സി എല്‍സ-3 കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കപ്പല്‍ കമ്പനി 1200 കോടി രൂപ കെട്ടിവയ്ക്കണമെന്ന് നല്‍കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത അഡ്മിറാലിറ്റി സ്യൂട്ടില്‍ ജസ്റ്റിസ് എം.എ. അബ്ദുല്‍ ഹക്കീമിന്റെതാണ് ഉത്തരവ്. കപ്പലിന്റെ ഉടമകളായ എംഎസ്സി ഷിപ്പിങ് കമ്പനിക്കെതിരെ ഫയല്‍ ചെയ്ത സ്യൂട്ടില്‍ 9531 കോടി രൂപ നഷ്ടപരിഹാരമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് എണ്ണചോര്‍ച്ചയടക്കം പരിസ്ഥിതിക്കുണ്ടായ മലിനീകരണം, മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായ ഉപജീവന മാര്‍ഗ നഷ്ടം, കപ്പലിലെ കണ്ടെയ്‌നറുകളില്‍ Read More…

Kerala News

വാൻ ഹായ് കപ്പലിലെ കണ്ടെയ്‌നറുകൾ ഇന്ന് മുതൽ തീരത്തടിയാം; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

കൊച്ചി: അറബിക്കടലിൽ തീപിടിച്ച വാൻ ഹായ് 503 കപ്പലിൽ നിന്ന് കടലിലേക്ക് പതിച്ച കണ്ടെയ്‌നറുകൾ ഇന്ന് മുതൽ ബുധനാഴ്ചവരെ കേരള തീരത്ത് അടിയാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. എറണാകുളം ജില്ലയിലെ തെക്കേ ഭാഗങ്ങൾ, ആലപ്പുഴ, കൊല്ലം തീരപ്രദേശങ്ങളിലാണ് പ്രധാനമായും കണ്ടെയ്‌നറുകൾ അടിയാൻ സാധ്യതയുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. കണ്ടെയ്‌നറുകൾ കണ്ടെത്തിയാൽ അതിനോട് 200 മീറ്റർ ദൂരം പാലിക്കണമെന്ന് നിർദേശം നൽകി. കോസ്റ്റ് ഗാർഡ്, ITOPF എന്നിവയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരങ്ങളിൽ അടിയാനുള്ള സാധ്യത കണ്ടെത്തിയത്. Read More…

Kerala News

അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ കാൽസ്യം കാർബൈഡും കശുവണ്ടിയും – 640 കണ്ടെയ്നറുകളുടെ വിശദവിവരം പുറത്ത്

തിരുവനന്തപുരം: കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ മുങ്ങിയ എംഎസ്‌സി എൽസി-3 ചരക്കുകപ്പലിൽ ഉണ്ടായിരുന്ന ചരക്കുകളുടെ പട്ടിക സംസ്ഥാന സർക്കാർ പുറത്ത് വിട്ടു. ഹൈക്കോടതിയുടെ നിർദേശപ്രകാരമായാണ് 640 കണ്ടെയ്നറുകളിലേറിയ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. 13 കണ്ടെയ്‌നറുകളില്‍ കാല്‍സ്യം കാര്‍ബൈഡാണ്. 60 കണ്ടെയ്‌നറുകളില്‍ പോളിമര്‍ അസംസ്‌കൃത വസ്തുക്കളാണ്. 46 കണ്ടെയ്നറുകളില്‍ തേങ്ങയും കശുവണ്ടിയുമാണ്. 87 കണ്ടെയ്നറുകളില്‍ തടിയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ കപ്പലിലുണ്ടായിരുന്ന വസ്തുക്കളുടെ പട്ടിക പുറത്തുവിട്ടത്. ‘കാഷ്’ എന്നെഴുതിയ നാലു കണ്ടെയ്നറുകളില്‍ കശുവണ്ടിയാണുണ്ടായിരുന്നത്. 39 കണ്ടെയ്നറുകളില്‍ തുണി നിര്‍മ്മാണത്തിനുള്ള Read More…