ഇക്രൈൻ, പശ്ചിമേഷ്യ സംഘർഷങ്ങൾ സംഭാഷണത്തിലൂടെയും നയതന്ത്രപരമായ ഇടപെടലുകളിലൂടെയും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈനിക നടപടികൾ മാത്രം സ്ഥിരമായ സമാധാനം ഉറപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നോർവേ പ്രധാനമന്ത്രി ജൊനാസുമായി ഓസ്ലോയിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് മോദിയുടെ പ്രതികരണം. ആഗോള സ്ഥാപനങ്ങളിൽ പരിഷ്‌കരണം ആവശ്യമാണെന്നും ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.


