ഫിഫ വേള്‍ഡ് കപ്പില്‍ അര്‍ജൻ്റീനയും ഓസ്ട്രിയയും തമ്മില്‍ നടന്ന കളിയില്‍ ഗോളടിച്ച് അര്‍ജൻ്റീനയുടെ താരം ലയണല്‍ മെസി. കളി തുടങ്ങി 38-മത് മിനിറ്റിലാണ് മെസ്സി ആദ്യ ഗോളടിച്ചത്. ഇതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച കളിക്കാരനെന്ന ഖ്യാതിയും മെസ്സിക്ക് സ്വന്തമായി. 17 ഗോളുകളാണ് മെസ്സി ലോകകപ്പിലൂടെ സ്വന്തമാക്കിയത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത് മുന്‍ ജര്‍മ്മന്‍ സ്‌ട്രൈക്കറായിരുന്ന മിറാസ്ലാവ് ക്ലോസെയായിരുന്നു. ക്ലോസെയുടെ റെക്കോര്‍ഡാണ് മെസ്സി മറികടന്നത്. ബ്രസീലിയന്‍ താരം റൊണാള്‍ഡോ ആണ് 15 ഗോളുകള്‍ നേടി Read More…
Sports
ഏഷ്യൻ വെയ്റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ്: ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡൽ നേടി കോമൾ കോഹർ
ഏഷ്യൻ വെയ്റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ നേടി കൊടുത്ത് കോമൾ കോഹർ. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ കോമൾ വെങ്കല മെഡലാണ് സ്വന്തമാക്കിയത്. ടോക്യോ ഒളിമ്പിക്‌സ് വെള്ളിമെഡൽ ജേതാവായ മീരബായ് ചാനുവിന് പകരമായാണ് 23കാരിയായ കോമൾ മത്സരിച്ചത്. സ്നാച്ചിൽ 78 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 99 കിലോയുമാണ് കോമൾ ഉയർത്തിയത്. ആകെ 177 കിലോ ഭാരമുയർത്തി കൊണ്ടാണ് കോമൾ വെങ്കലം നേടിയത്. ക്ലീൻ ആൻഡ് ജർക്ക് ഇനത്തിലും കോമളിന് വെങ്കല മെഡൽ ലഭിച്ചു.
ഫിഫ ലോകകപ്പ് ഉദ്ഘാടനച്ചടങ്ങിൽ നോറ ഫത്തേഹിയുടെ നൃത്തവിരുന്ന്
2026 ഫിഫ വേൾഡ് കപ്പ് ഉദ്ഘാടനച്ചടങ്ങിൽ നോറ ഫത്തേഹിയുടെ നൃത്ത പ്രകടനം നടക്കും. ജൂൺ 12ന് കാനഡയിലെ ടൊറൻ്റോയിൽ നടക്കുന്ന ചടങ്ങിലാണ് നോറ വേദിയിലെത്തുക. നോറയുടെ നൃത്ത പരിപാടി ഉണ്ടാകുമെന്ന് ഫിഫ ലോകകപ്പിൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അറിയിച്ചിരിക്കുന്നത്. മൈക്കൽ ബബിൾ, അലാനിസ് മോറിസെറ്റ്, അലേഷ്യ കാര ഉൾപ്പെടെയുള്ള അന്താരാഷ്ട്ര താരങ്ങളും നോറയുടെ പരിപാടിയിൽ പങ്കെടുക്കും. ടൊറൻ്റോയിലെ ബിഎംഒ ഫീൽഡ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങ് നടക്കുക.
സിക്കിമിൽ യുവാക്കളോടൊപ്പം ഫുട്ബോൾ കളിച്ച് പ്രധാനമന്ത്രി
സിക്കിമിലെ ഗാംഗ്ടോക്കിൽ നടത്തിയ സന്ദർശനത്തിനിടെ യുവാക്കളോടൊപ്പം സൗഹൃദ ഫുട്ബോൾ മത്സരം കളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിൻ്റെ 50ാം സംസ്ഥാന പദവി വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാനും വികസന പദ്ധതികൾ അവലോകനം ചെയ്യാനും എത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രി ഫുട്ബോൾ മത്സരത്തിലേർപ്പെട്ടത്. യുവാക്കളുമായുള്ള ഈ അനുഭവം ഏറെ സന്തോഷകരമായിരുന്നുവെന്ന് പ്രധാനമന്ത്രി പിന്നീട് പ്രതികരിച്ചു. പശ്ചിമ ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിന് പിന്നാലെ നടന്ന ഈ സംഭവം രാഷ്ട്രീയപരമായ ഏറെ ശ്രദ്ധ നേടി. കിഴക്കൻ മേഖലയിലെ ഫുട്ബോൾ പ്രാധാന്യം കണക്കിലെടുത്തും പ്രധാനമന്ത്രിയുടെ ഇടപെടൽ Read More…
സെഞ്ച്വറിയടിച്ച് ഫുള്‍ ഫോമില്‍ സഞ്ജു സാംസണ്‍
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സെഞ്ച്വറി അടിച്ച് സഞ്ജു സാംസണ്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തിലാണ് ചെന്നൈ ചെപ്പോക്കില്‍ 52 പന്തില്‍ സഞ്ജു സെഞ്ച്വറി നേടിയത്. 106 റണ്‍സോടെ സഞ്ജു ഫോമില്‍ തുടരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നെ സഞ്ജുവിന്റെ ഇന്നിംഗ്‌സോടെ 18 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ശിവം ദുബെയാണ് സഞ്ജുവിന്റെ ക്രീസ് പാര്‍ട്ണര്‍. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ ബോളിംഗ് തെരഞ്ഞെടുത്ത് ചെന്നെ ടീമിനെ ബാറ്റിംഗിനായി അയക്കുകയായിരുന്നു. Read More…
വിരമിക്കല്‍ പ്രഖ്യാപിച്ച് പാകിസ്താന്‍ ചാമ്പ്യന്‍സ് ട്രോഫി വിജയതാരം സര്‍ഫറാസ് അഹ്‌മദ്
പാകിസ്താന്‍ ദേശീയ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനായിരുന്ന സര്‍ഫറാസ് അഹ്‌മദ് അന്താരാഷ്ട്രാ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഏകദേശം രണ്ട് പതിറ്റാണ്ടു നീണ്ടു നിന്ന കരിയറിനാണ് ഇതോടെ വിരാമമാകുന്നത്.വിക്കറ്റ് കീപ്പര്‍, ബാറ്റ്‌സ്മാന്‍ എന്നീ നിലകളില്‍ പ്രശസ്തനായ സര്‍ഫറാസ് പാകിസ്താനെ മൂന്ന് ഫോര്‍മാറ്റുകളിലും പ്രതിനിധീകരിച്ചിട്ടുണ്ട്. 54 ടെസ്റ്റ് മത്സരങ്ങളിലും 117 ഏകദിന മത്സരങ്ങളിലും 61 ട്വൻ്റി20 അന്താരാഷ്ട്രാ മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. 6 സെഞ്ച്വറിയും 35 അർധസെഞ്ച്വറിയും ഉള്‍പ്പെടെ 6,164 റണ്‍സ് സര്‍ഫറാസ് നേടി.315 ക്യാച്ചുകളും 56 സ്റ്റമ്പിംഗുകളും നേടി Read More…
ട്വന്റി20 ലോകകപ്പ്: ടീമുകൾക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി; ചാമ്പ്യന്മാരായ ഇന്ത്യക്ക് ഏറ്റവും വലിയ വിഹിതം
ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിൽ പങ്കെടുത്ത ടീമുകൾക്കുള്ള സമ്മാനത്തുകയുടെ വിശദാംശങ്ങൾ ഐസിസി പുറത്തുവിട്ടു. ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ രാജ്യങ്ങൾക്കുമായി ആകെ 11.25 മില്യൺ ഡോളർ (ഏകദേശം 103 കോടി രൂപ) സമ്മാനമായി അനുവദിച്ചതായി അറിയിച്ചു. ടീമുകളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ഈ തുക വിതരണം ചെയ്യുന്നത്. ടൂർണമെന്റിൽ ചാമ്പ്യന്മാരായ ഇന്ത്യയാണ് ഏറ്റവും കൂടുതൽ സമ്മാനത്തുക നേടിയത്. ഇന്ത്യയ്ക്ക് 26,39,423 ഡോളർ (ഏകദേശം 24.25 കോടി രൂപ) ലഭിച്ചു. ഫൈനലിൽ റണ്ണേഴ്‌സപ്പായ ന്യൂസിലൻഡിന് 14,22,692 ഡോളർ (ഏകദേശം 13.08 കോടി രൂപ) Read More…
സഞ്ജുവിന്റെ സുവർണ രാത്രി; കിവീസിനെ കീഴടക്കി ഇന്ത്യയ്ക്ക് മൂന്നാം ടി20 ലോകകപ്പ്
അഹമ്മദാബാദ്: ഒരിക്കൽ ഡഗൗട്ടിൽ തലതാഴ്ത്തി നിന്ന മലയാളി താരം ലോകക്രിക്കറ്റിന്റെ മഹാമൈതാനത്ത് വീരപരിവേഷമണിഞ്ഞു നിൽക്കുന്ന നിമിഷം… മൂന്ന് വർഷങ്ങൾക്ക് മുൻപ് കണ്ണീർ വീണ അതേ നരേന്ദ്ര മോദി സ്റ്റേഡിയം ഈ ഞായറാഴ്ച ഇന്ത്യയുടെ വിജയഘോഷത്തിൽ ആർത്തിരമ്പി. ആ രാത്രിയുടെ നായകൻ മലയാളികളുടെ അഭിമാനതാരം സഞ്ജു സാംസൺ. ഇന്ത്യൻ ടീമിനെ മുന്നിൽ നിന്ന് നയിച്ച സഞ്ജുവിന്റെ പോരാട്ടവീര്യത്തിൽ ന്യൂസീലൻഡിനെ 96 റൺസിന് കീഴടക്കി ഇന്ത്യ മൂന്നാം ടി20 ലോകകപ്പ് സ്വന്തമാക്കി. ഇതോടെ തുടർച്ചയായ രണ്ടാം തവണ ടി20 ലോകകപ്പ് Read More…
ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ; സഞ്ജുവിന്റെ തകർപ്പൻ ഇന്നിങ്‌സ്
മുംബൈ: ആവേശം നിറഞ്ഞ സെമി ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ 7 റൺസിന് തോൽപ്പിച്ച് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. 254 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് മാത്രമേ നേടാനായുള്ളൂ. ഇതോടെ മാർച്ച് 8ന് നടക്കുന്ന ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. അവസാന ഓവറിൽ 30 റൺസ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിന് ശിവം ദുബെയുടെ കൃത്യമായ ബൗളിംഗും ഹർദിക് പാണ്ഡ്യയുടെ കിടിലൻ ത്രോയിലൂടെ ജേക്കബ് ബെതേൽ റൺ ഔട്ടായതും Read More…
ട്വന്റി20 ലോകകപ്പിന് 500 മില്യൺ കാഴ്‌ചക്കാർ; ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ്
ന്യൂഡൽഹി: ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സർവകാല റെക്കോർഡിലേക്ക് ഉയർന്നു. ലോകത്താകമാനം ഇതുവരെ 500 മില്യൺ ആരാധകരാണ് ടൂർണമെന്റ് വീക്ഷിച്ചതെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു. ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന കാഴ്ചക്കാരുടെ കണക്കാണിതെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ ജയ് ഷാ വ്യക്തമാക്കി. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ വൻ വളർച്ചയാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണം എന്നാണ് വിലയിരുത്തൽ. ജിയോ ഹോട്‌സ്റ്റാർ വഴി മാത്രം 60.5 മില്യൺ ആളുകളാണ് മത്സരങ്ങൾ കണ്ടത്. Read More…









