ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ 26 ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ബുധനാഴ്ച അംഗീകാര സർട്ടിഫിക്കറ്റുകൾ കൈമാറി. അതേസമയം, അംഗീകാരമില്ലാതെ പ്രവർത്തിച്ചിരുന്ന ഉധം സിങ് നഗർ ജില്ലയിലെ അഞ്ച് മദ്രസകൾ അധികൃതർ അടച്ചുപൂട്ടി.
“പുതിയ വ്യക്തിത്വം, പുതിയ ആദരം – ആധുനിക വിദ്യാഭ്യാസത്തിലൂടെ ശോഭനമായ ഭാവി” എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സർട്ടിഫിക്കറ്റ് വിതരണം. സംസ്ഥാന ന്യൂനപക്ഷ വിദ്യാഭ്യാസ അതോറിറ്റി 26 സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകിയതിനെ ന്യൂനപക്ഷ വിദ്യാഭ്യാസ മേഖലയിലെ സുപ്രധാന തുടക്കമെന്ന് ധാമി വിശേഷിപ്പിച്ചു.
അതിനിടെ, അംഗീകാരമില്ലാതെ പ്രവർത്തിച്ച അഞ്ച് മദ്രസകൾക്കെതിരെ അധികൃതർ നടപടി സ്വീകരിക്കുകയായിരുന്നു.




