ചെന്നൈ: മദ്രാസ് ഹൈക്കോടതിയുടെ പ്രധാന ഭാഷയായി തമിഴ് ഭാഷയെ അംഗീകരിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഇന്ന് സംസ്ഥാന നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും.
തമിഴ് ക്ലാസിക്കൽ ഭാഷാ പദവി, നിയമരംഗത്ത് തമിഴ് ഭാഷയിലെ പദാവലിയുടെ ഗണ്യമായ പുരോഗതി തുടങ്ങിയ കാര്യങ്ങൾ പ്രമേയത്തിൽ ചൂണ്ടിക്കാട്ടുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ വിവർത്തന സൗകര്യങ്ങൾ ലഭ്യമാണെന്നതും പ്രമേയത്തിൽ പരാമർശിച്ചേക്കും.
മദ്രാസ് ഹൈക്കോടതിയുടെ പ്രധാന ഭാഷയായി തമിഴിനെ അംഗീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നതായിരിക്കും മുഖ്യമന്ത്രി അവതരിപ്പിക്കുന്ന പ്രമേയത്തിന്റെ പ്രധാന ആവശ്യം.
പ്രമേയത്തിന്മേൽ നിയമസഭയിൽ ചർച്ചയും നടക്കാൻ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.





