ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ദേശീയ മക്കള്‍ ശക്തി കക്ഷിയുടേത് ഉള്‍പ്പെടെ രണ്ട് ഹര്‍ജികളാണ്, മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് തള്ളിയത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതി രാഷ്ട്രീയ താല്‍പ്പര്യം വെച്ചുള്ളതാണെന്നും, ഹര്‍ജിക്കാര്‍ക്ക് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ എം ദണ്ഡപാണി, എം ജോതിരാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. റാലിയില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കാതിരുന്നതിന് വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടിയെ വിമര്‍ശിച്ചു. ആള്‍ക്കൂട്ടത്തെ Read More…
Tag: madras high court
കരൂര്‍ ദുരന്തം; ഹര്‍ജികള്‍ ഇന്ന് കോടതിയില്‍, വിജയ്ക്ക് നിര്‍ണായകം
ചെന്നൈ: 41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂര്‍ ദുരന്തം സംബന്ധിച്ച തുടര്‍ നടപടികളില്‍ ഇന്ന് നിര്‍ണായക ദിനം. ടിവികെ റാലിയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ നടനും പാര്‍ട്ടി മേധാവിയുമായി വിജയ്ക്ക് എതിരായ ഹര്‍ജിയും, അപകടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യപ്പെട്ട് ടിവികെ നല്‍കിയ ഹര്‍ജിയും ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. കരൂര്‍ ദുരന്തത്തില്‍ പൂര്‍ണ ഉത്തരവാദിത്വം ടിവികെ എന്ന പാര്‍ട്ടിക്കും വിജയ്ക്കും ആണെന്നാണ് ഒരു ഹര്‍ജിയിലെ ആരോപണം. പി എച്ച് ദിനേശ് എന്നയാളാണ് Read More…
“ജീന്സും ടീഷർട്ടും ധരിച്ച് ഔദ്യോഗിക ചടങ്ങുകളിൽ; ഉദയനിധി സ്റ്റാലിനെതിരെ ഹൈക്കോടതിയിൽ ഹർജി”
ചെന്നൈ: തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ഔപചാരിക വസ്ത്രധാരണം പാലിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ജീന്സും ടീഷർട്ടും പോലുള്ള വസ്ത്രങ്ങൾ ധരിച്ച് ഉദയനിധി സ്റ്റാലിൻ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നുവെന്ന് ഹർജിക്കാരനായ അഭിഭാഷകൻ എം. സത്യകുമാർ കോടതിയിൽ ചൂണ്ടിക്കാട്ടുന്നു. 2019-ൽ പുറപ്പെടുവിച്ചിരുന്ന സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വസ്ത്രധാരണമാര്ഗ്ഗനിർദ്ദേശങ്ങൾ ഉദ്ദയനിധി ലംഘിച്ചുവെന്ന് ഹർജിയിൽ ആരോപിക്കുന്നു. കൂടാതെ, ധരിക്കുന്ന ടീഷർട്ടുകളിലെ ഡിഎംകെ ചിഹ്നം പ്രദർശിപ്പിക്കുന്നതും, സർക്കാർ യോഗങ്ങളിൽ രാഷ്ട്രീയ ചിഹ്നങ്ങൾ പ്രദർശിപ്പിക്കരുതെന്ന നിർദ്ദേശം എതിർത്താണ് Read More…
കോയമ്പത്തൂർ ഇഷ ഫൗണ്ടേഷൻ ഓഫീസിൽ പൊലീസ് പരിശോധന: മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരം
കോയമ്പത്തൂർ: സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷൻ ഓഫീസിൽ മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരം പൊലീസ് പരിശോധന നടന്നു. കോയമ്പത്തൂർ സ്വദേശിയായ പ്രൊഫസർ കാമരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തന്റെ രണ്ട് പെൺമക്കൾ ഇഷ ഫൗണ്ടേഷനിൽ അടിമകളായി കഴിയുകയാണെന്ന ആരോപണം പ്രൊഫസർ ഉന്നയിച്ചിരിക്കുന്നു. മദ്രാസ് ഹൈക്കോടതി ഈ കേസ് പരിഗണിച്ചപ്പോൾ, സദ്ഗുരുവിന്റെ സ്വന്തം മകൾ വിവാഹിതയായി സന്തോഷമായി ജീവിതം നയിക്കുന്ന സാഹചര്യത്തിൽ, മറ്റ് യുവതികളെ സന്യാസത്തിലേക്ക് നിർബന്ധിക്കുന്നത് ശരിയാണോയെന്ന് കോടതി ചോദിച്ചു. കാമരാജിന്റെ രണ്ട് പെൺമക്കളും Read More…




