Business Court Kerala Law News

അനുയോജ്യമല്ലാത്ത കുർത്ത, വിലയും നഷ്ടവും നൽകുവാൻ വിധി

അനുയോജ്യമല്ലാത്ത കുർത്ത മാറ്റി നല്കിയില്ല എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. തൃശൂർ തളിക്കുളം സ്വദേശികളായ വല്ലത്ത് വീട്ടിൽ സീന, ഭർത്താവ് രഞ്ജിത്ത് കുമാർ എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പാലസ് റോഡിലെ കല്യാൺ സിൽക്സ് ട്രിച്ചൂർ (പി) ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ വിധിയായത്. സീന, ഭർത്താവിന് വേണ്ടി ഒരു കുർത്ത വാങ്ങിച്ചിരുന്നു. എന്നാൽ കുർത്ത എടുക്കുമ്പോൾ ഭർത്താവ് ഒപ്പമുണ്ടായിരുന്നില്ല. കൊണ്ടുപോയി നോക്കി പാകമാകാത്ത പക്ഷം മാറ്റിയെടുക്കുവാൻ കഴിയുമോ എന്ന് ചോദിച്ചതിൽ Read More…

Business Court India Kerala Law Medical News

ബൈജു രവീന്ദ്രന് ജയില്‍ ശിക്ഷ വിധിച്ചു

എഡ്-ടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകനായ ബൈജു രവീന്ദ്രന് സിങ്കപ്പൂര്‍ കോടതി ജയില്‍ ശിക്ഷ വിധിച്ചു. ആറ് മാസത്തേക്കാണ് കോടതിയലക്ഷ്യ കേസില്‍ ശിക്ഷ വിധിച്ചത്. സ്വത്ത് കേസുമായി ബന്ധപ്പെട്ട് 2024 ഏപ്രില്‍ മുതല്‍ ഉത്തരവുകള്‍ ലംഘിച്ചെന്ന് കാണിച്ചാണ് ബെജുവിനെതിരെ ശിക്ഷ വന്നിരിക്കുന്നത്. അധികൃതര്‍ക്ക് മുന്നില്‍ ഉടന്‍ കീഴടങ്ങി, 68 ലക്ഷം രൂപയോളം കെട്ടിവെക്കാനും കോടതി നിര്‍ദേശിച്ചു. ഇതിനുപുറമെ ബീആര്‍ ഇന്‍വെസ്റ്റ്‌കോ എന്ന കമ്പനിയുടെ ഉടമസ്ഥാവകാശ രേഖകളും സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിറക്കി. യുഎസ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ബെജൂസിനെതിരെ കേസുകള്‍ Read More…

Death Kerala Law News

സ്വർണത്തിനായി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ ചെറുമകന് ജീവപര്യന്തം തടവ്

തനിച്ചു താമസിക്കുന്ന മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസ്സില്‍ പ്രതിയായ കൊച്ചുമകനും കടലശ്ശേരി ദേശത്ത് ഊമ്മൻപിള്ളി വീട്ടില്‍ തിലകന്‍ മകന്‍ ഗോകുൽ @ കണ്ണൻ 36 വയസ്സ് എന്നവരെ ജീവപര്യന്തം തടവിനും, അതിനു പുറമെ 12 വർഷം തടവിനും കൂടാതെ നാല് ലക്ഷം രൂപ പിഴയടക്കുന്നതിനും തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ കമനീസ് ശിക്ഷ വിധിച്ചു. തൃശ്ശൂര്‍ ജില്ലയിലെ വല്ലച്ചിറ വില്ലേജ് കടലാശ്ശേരിയില്‍ 2022 ഫെബ്രുവരി 25 ന് പകലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഊമ്മൻപിള്ളി Read More…

Court India Law

സ്ത്രീധന മരണങ്ങൾ സമൂഹത്തിന് ഗുരുതര കളങ്കമെന്ന് സുപ്രീംകോടതി

സമൂഹത്തിലെ ഗുരുതര കളങ്കമാണ് സ്ത്രീധന മരണങ്ങളെന്ന് സുപ്രീം കോടതി. സ്ത്രീധനം കൊടുക്കുന്നതിനും വാങ്ങുന്നതിനും നിയമപരമായ വിലക്കുകള്‍ ഉണ്ടെങ്കിലും ഇന്നും ഇന്ത്യയില്‍ ഈ ആചാരം നടക്കുന്നുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. ഇത്തരം ആചാരങ്ങള്‍ വഴി ആയിരക്കണക്കിന് സ്ത്രീകളുടെ അസ്വാഭാവിക മരണത്തിന് കാരണമായിട്ടുണ്ടെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.സ്ത്രീധന മരണകേസില്‍ കുറ്റാരോപിതനായ വ്യക്തിക്ക് ജാമ്യം റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് ജെബി പര്‍ദിവാല, വിജയ് ബിഷ്‌ണോയ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. പട്‌ന ഹൈക്കോടതി അനുവദിച്ച ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. സ്ത്രീധന മരണങ്ങള്‍ പോലെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ Read More…

Court Kerala Law News

ജോലി വാഗ്ദാനം നല്‍കി പണം തട്ടിയ കേസ്: പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ പ്രതിയായ തൃശ്ശൂര്‍ ജില്ലയിലെ കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും, കോണ്‍ഗ്രസ്സ് നേതാവുമായ സാബു എന്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തൃശ്ശൂര്‍ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി.എസ്. ശശികുമാറാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. പ്രതിയോട് അന്വേഷണോദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകണമെന്ന് കോടതി ഉത്തരവായിട്ടുണ്ട്. ഇരിങ്ങാലക്കുട ടൗൺ കോ ഓപ്പറേറ്റീവ് ബാങ്കിൽ ജോലി വാഗ്ദാനം ചെയ്തു കൊണ്ട് ലക്ഷകണക്കിന് രൂപ തട്ടിയെടുത്തുവെന്ന് ആരോപിച്ചാണ് വിയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതിക്കാരന്‍ പരാതി നല്‍കിയിരുന്നത്. പരാതിക്കാരൻ്റെ Read More…

Court Death Health India Law Medical

ഇന്ത്യയിലെ ആദ്യ ദയാവധം നടപ്പിലാക്കി, ഹരീഷ് റാണ അന്തരിച്ചു

ഇന്ത്യയിലെ ആദ്യ ദയാവധത്തിന് കീഴടങ്ങി ഹരീഷ് റാണ അന്തരിച്ചു. ഇന്ന് വൈകീട്ട് ന്യൂഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 31 വയസ്സുള്ള ഹരീഷ് റാണ 2013 മുതല്‍ കോമയിലായിരുന്നു. വിദഗ്ധ ചികിത്സക്കും പിന്തുണയ്ക്കുമായി കഴിഞ്ഞ ആഴ്ചയാണ് റാണയെ ഗാസിയബാദിലെ വീട്ടില്‍ നിന്നും ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്ക് മാറ്റിയത്. ഓങ്കോ-അനസ്‌തേഷ്യാ ആന്‍ഡ് പാലിയേറ്റീവ് മെഡിസിന്‍ വിഭാഗം മേധാവി ഡോ. സീമ മിശ്രയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തിന്റെ പരിചരണത്തില്‍ വൈകുന്നേരം 4.10 ഓടെയാണ് അദ്ദേഹം മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ Read More…

Court Kerala Law News

3 കിലോഗ്രാം കഞ്ചാവ് കൈവശം വെച്ച കേസ്: ‍പ്രതിക്ക് 4 വര്‍ഷം കഠിനതടവ്

വില്പന നടത്തുന്നതിനായി 3 കിലോഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ ചാലക്കുടി കുന്നപ്പിള്ളി ദേവരാജഗിരി ടെംപിളിനു സമീപത്തുള്ള ചക്കാലയ്ക്കല്‍ ഷാജി എന്ന ബോംബെ ഷാജിക്ക് 4 വര്‍ഷം കഠിനതടവും, 40,000 രൂപ പിഴയും തൃശ്ശൂര്‍ നാലാം അഡീഷണല്‍ ജില്ലാ ജഡ്ജി ടി.പി അനില്‍ ശിക്ഷ വിധിച്ചു. 2013 ജൂലൈ 14 ന് വൈകീട്ട് 5 മണിക്ക് തൃശ്ശൂര്‍ ജില്ലയിലെ പട്ടിക്കാട് നാഷണല്‍ ഹൈവേയിലെ ബസ് സ്റ്റോപ്പില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിഗ് Read More…

Court Kerala Law News

തൃശൂർ ജില്ല ഗവ. പ്ലീഡർ അഡ്വ. കെ.ബി സുനിൽ കുമാർ വിരമിച്ചു

തൃശ്ശൂര്‍ ജില്ലാ ഗവ. പ്ലീഡറും, പബ്ലിക്ക് പ്രോസിക്യൂട്ടറുമായ‍ അഡ്വ. കെ.ബി. സുനില്‍കുമാര്‍ വിരമിച്ചു. മാര്‍ച്ച് 19 ന് കാലാവധി പൂര്‍ത്തിയാക്കിയാണ് പ്രസ്തുത പദവിയില്‍ നിന്നും അഡ്വ. സുനിൽ കുമാർ വിരമിച്ചത്. 2016 ഡിസംബര്‍ മാസം തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ കോടതിയിലെ അഡീഷണൽ ഗവ. പ്ലീഡറായി ചാര്‍ജ്ജെടുത്ത സുനില്‍കുമാറിന് 2022 ജൂണ്‍ മാസം മുതല്‍ ജില്ലാ ഗവ. പ്ലീഡറുടെ പൂര്‍ണ്ണ അധികച്ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവായിരുന്നു. തുടര്‍ന്ന് 2023 മാര്‍ച്ച് മാസം ജില്ലാ ഗവ. പ്ലീഡര്‍ & Read More…

India Law News

‘സുപ്രിംകോടതി വിധികളെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്’

സുപ്രിംകോടതിയുടെ വിധിന്യായങ്ങളെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കോടതി. എന്‍സിആര്‍ടിയുടെ പഴയ എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തില്‍ നിന്ന് ഒരു പരാമര്‍ശം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ വിലയിരുത്തല്‍. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് ഈ നിരീക്ഷണം. ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ എം പഞ്ചോളി എന്നിവരും ബെഞ്ചില്‍ ഭാഗമായിരുന്നു. അതെസമയം പാഠപുസ്തകം പുനഃപരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെന്ന അധ്യായം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ബ്യൂറോക്രസി, രാഷ്ട്രീയം Read More…

Business Culture Economy Kerala Law News Politics

ശബരിമല യുവതീപ്രവേശം: സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ച് സംസ്ഥാന സർക്കാർ

ആചാരങ്ങളിൽ മാറ്റം വരുത്തുന്നതിന് മുൻപ് പണ്ഡിതരുമായും സാമൂഹ്യപരിഷ്കർത്താക്കളുമായും ചർച്ച വേണമെന്ന് സർക്കാർ തിരുവനന്തപുരം: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. ശബരിമലയിൽ വർഷങ്ങളായി തുടരുന്ന ആചാരങ്ങളിൽ കോടതി പരിശോധന ആവശ്യമാണെങ്കിൽ, അതിനു മുൻപ് ആ വിഭാഗത്തിലെ പണ്ഡിതന്മാരുമായും സാമൂഹ്യപരിഷ്കർത്താക്കളുമായും വിശദമായ ചർച്ച നടത്തേണ്ടതുണ്ടെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. 17 പേജുകളുള്ള സത്യവാങ്മൂലത്തിൽ ഭരണഘടനാപരമായ ഏഴ് പ്രധാന ചോദ്യങ്ങൾക്ക് സർക്കാരിന്റെ മറുപടിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള മുൻ കോടതി വിധിക്ക് Read More…