Kerala News

നാല് വയസുകാരിയെ കൊലപ്പെടുത്തിയ നരഭോജി പുലി വാല്‍പ്പാറയില്‍ കെണിയില്‍ കുടുങ്ങി

തൃശൂര്‍: വാല്‍പ്പാറയില്‍ നാലുവയസ്സുള്ള പെൺകുട്ടിയെ ആക്രമിച്ച് കൊലപ്പെടുത്തിയ നരഭോജി പുലി ഒടുവില്‍ വനം വകുപ്പിന്റെ കെണിയില്‍ കുടുങ്ങി. പച്ചമല എസ്റ്റേറ്റിനടുത്ത് വച്ച കെണിയിലാണ് പുലി കുടുങ്ങിയത്.

കഴിഞ്ഞ ദിവസം വീടിന് മുന്നില്‍ കളിക്കുകയായിരുന്ന കുട്ടിയെ പുലി പിടിച്ചുകൊണ്ടുപോയിരുന്നു. മണിക്കൂറുകളിലേറെ നീണ്ട തിരച്ചിലിന് ശേഷമാണ് പകുതി ഭക്ഷിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം കാട്ടില്‍ കണ്ടെത്തിയത്. എസ്റ്റേറ്റില്‍നിന്ന് 300 മീറ്റര്‍ മാറിയുള്ള കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

പുലിയുടെ ആക്രമണത്തില്‍ ജീവഹാനി സംഭവിച്ചതോടെ നാട്ടില്‍ വലിയ ആശങ്ക നിറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് വന്യജീവി നിരീക്ഷണ സംഘവും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പുലിയെ പിടികൂടാന്‍ കെണി സ്ഥാപിച്ചത്.

ആക്രമണത്തില്‍ കൊല്ലപ്പെട്ട പെൺകുട്ടി ഝാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്തയും മോനിക്ക ദേവിയും എന്നിവരുടെ മകളാണ്. വാല്‍പ്പാറ പ്രദേശം സ്ഥിരമായി പുലികളുടെയും മറ്റ് വന്യമൃഗങ്ങളുടെയും സാന്നിധ്യം അനുഭവപ്പെടുന്ന സ്ഥലമാണ്.

Leave a Reply

Your email address will not be published. Required fields are marked *