കാഠ്മണ്ഡു: നേപ്പാളിലും ടിബറ്റിലും കനത്ത നാശം വിതച്ച മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,243 ആയി ഉയർന്നു. ഭോട്ടെകോശി നദിയുടെ തീരത്തെ തുരങ്കങ്ങളിലും ഭൂഗർഭ വൈദ്യുത നിലയങ്ങളിലും കുടുങ്ങിക്കിടക്കുന്നവർക്ക് വേണ്ടി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. ദുരന്തത്തിന് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധമുണ്ടെന്നും വിഷയം അന്താരാഷ്ട്ര തലത്തിൽ ശക്തമായി തന്നെ ശ്രദ്ധയിൽപ്പെടുത്തണമെന്നും നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ആവശ്യപ്പെട്ടു. കാലാവാസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന അതിതീവ്ര സാഹചര്യങ്ങൾ വർധിക്കുന്നത് ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. അതെസമയം പ്രളയമുണ്ടായി ഒരാഴ്ച പിന്നിട്ടിട്ടും രക്ഷാപ്രവർത്തനം തുടരുകയാണ്. Read More…


