തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചു എന്നാരോപിച്ച് സിപിഎം നാളെ സംസ്ഥാനത്ത് കരിദിനം ആചരിക്കും. എല്ലാ ബൂത്തുകളിലും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ സിപിഎം നേതൃത്വം പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബജറ്റിന് മുന്നോടിയായി കേരളം ഉന്നയിച്ച 29 ആവശ്യങ്ങളില്‍ ഒന്നുപോലും കേന്ദ്രം പരിഗണിച്ചില്ല. സംസ്ഥാനത്തിന്റെ ദീര്‍ഘകാല വികസന ആവശ്യങ്ങള്‍ അവഗണിക്കപ്പെട്ടുവെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. ഏഴ് അതിവേഗ റെയില്‍വേ ഇടനാഴികളിലും കേരളത്തെ തഴഞ്ഞു. ഉള്‍നാടന്‍ ജലഗതാഗത പദ്ധതി, സര്‍വ്വകലാശാലകള്‍, ടൗണ്‍ഷിപ്പുകള്‍ എന്നിവയുടെ പ്രഖ്യാപനങ്ങളിലും കേരളമില്ല. ഇന്ത്യയുടെ ഭൂപടത്തില്‍ Read More…
Tag: cpm
സിപിഎം സംഘം ഇന്ന് കരൂരില്‍; ദുരന്ത ഭൂമി സന്ദര്‍ശിക്കും
ചെന്നൈ: ടിവികെ റാലിക്കിടെ ആള്‍ക്കൂട്ട ദുരന്തമുണ്ടായ തമിഴ്‌നാട്ടിലെ കരൂരില്‍ സിപിഎം പ്രതിനിധി സംഘം ഇന്ന് സന്ദര്‍ശിക്കും. ദുരന്ത ഭൂമി സന്ദര്‍ശിക്കുന്ന സംഘം പരിക്കേറ്റവരെയും കണ്ടേക്കും. സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കരൂരിലെത്തുക. സംഘത്തില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരായ കെ രാധാകൃഷ്ണന്‍, വി ശിവദാസന്‍ എന്നിവരും സംഘത്തിലുണ്ട്. കരൂർ ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സംസ്ഥാനത്തെ സിപിഎം നേതാക്കൾ നേരത്തെ സന്ദർശിച്ചിരുന്നു. പൊളിറ്റ്ബ്യൂറോ അംഗം കെ ബാലകൃഷ്ണൻ, ആർ സച്ചിദാനന്ദം എംപി, എം ചിന്നദുരൈ എഎൽഎ Read More…
രാഷ്ട്രീയ നേട്ടത്തിനായി സിപിഎം പാവപ്പെട്ട തൊഴിലാളികളെ കരുവാക്കുന്നു
ഗ്രാമീണ ഇന്ത്യയുടെ ജീവനാഡിയായ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി (MGNREGS) കോടിക്കണക്കിന് മനുഷ്യരുടെ ജീവിതത്തിൽ പ്രത്യാശയുടെ കിരണങ്ങൾ വിതറുന്നു. ദാരിദ്ര്യത്തിന്റെ ഇരുണ്ട വഴികളിൽ വെളിച്ചം നിറച്ച്, വർഷത്തിൽ 100 ദിവസത്തെ ഉറപ്പുള്ള തൊഴിൽ നൽകുന്ന ഈ മഹത്തായ പദ്ധതി, സാധാരണക്കാരുടെ ജീവിതത്തിന് താങ്ങും തണലുമായി നിലകൊള്ളുന്നു. എന്നാൽ, കേരളത്തിലെ ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ അരങ്ങേറിയ സംഭവങ്ങൾ, ഈ വിശുദ്ധ പദ്ധതിയെപ്പോലും രാഷ്ട്രീയ ലാഭങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നുവെന്നതിന്റെ വേദനാജനകമായ നേർക്കാഴ്ചയാണ്. പ്രത്യേകിച്ച് സിപിഎം പോലുള്ള രാഷ്ട്രീയ പാർട്ടികൾ, പാവപ്പെട്ട തൊഴിലാളികളുടെ Read More…
സിപിഎം ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി
തൃശൂർ എം പി യും കേന്ദ്ര മന്ത്രി കൂടിയായ സുരേഷ് ഗോപിയുടെ ഓഫീസിന് നേരെ ഉണ്ടായ സിപിഎം അക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിപിഎം ജില്ലാ ഓഫീസിലേക്ക് മാർച്ച് നടത്തി. സിപിഎം ഓഫീസിനു മുന്നിൽ പോലീസ് മാർച്ച് തടഞ്ഞു. ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. ഉല്ലാസ് ബാബു മാർച് ഉദ്ഘാടനം ചെയ്തു. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പരാജയം ഒരു വർഷം കഴിഞ്ഞിട്ടും സിപിഎമ്മിന് അംഗീകരിക്കാൻ സാധിക്കുന്നില്ല എന്ന് ഉല്ലാസ് ബാബു മാർച്ച് ഉദ്ഘാടനം Read More…
സിപിഎമ്മിന്റെ വി എസ് അനുസ്മരണ സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: പാര്‍ട്ടി സ്ഥാപക നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ സിപിഎം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അനുശോചന സമ്മേളനം ഇന്ന് നടക്കും. തിരുവനന്തപുരം കനകക്കുന്നില്‍ വൈകീട്ട് നാലിനാണ് പരിപാടി. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സാമുദായിക, സാംസ്‌കാരിക നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കെപിസിസി അദ്ധ്യക്ഷന്‍ അഡ്വ. Read More…
എം എ ബേബി സിപിഎം ജനറല്‍ സെക്രട്ടറി; ഇഎംഎസിന് ശേഷം കേരളത്തില്‍ നിന്നും ഈ സ്ഥാനത്ത് എത്തുന്ന നേതാവ്
ചെന്നൈ: കേരളത്തിലെ മുതിര്‍ന്ന സിപിഎം നേതാവ് എം എ ബേബിയെ പാര്‍ട്ടിയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി നാമനിര്‍ദേശം ചെയ്തു. പാര്‍ട്ടിയുടെ ആറാമത്തെ ജനറല്‍ സെക്രട്ടറിയാണ് ബേബി. ഇഎംഎസിന് ശേഷം കേരളത്തില്‍ നിന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്ന നേതാവാണ് അദ്ദേഹം. പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പിബി കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ആണ് ബേബിയുടെ പേര് നിര്‍ദേശിച്ചത്. 16 അംഗ പൊളിറ്റ് ബ്യൂറോയില്‍ 11 പേര്‍ ബേബിക്ക് പിന്തുണ അറിയിച്ചു. കേന്ദ്ര കമ്മിറ്റിയിലാണ് അന്തിമ അംഗീകാരം നല്‍കുക. Read More…
സിപിഐ-സിപിഎം ലയനം: ബിനോയ് വിശ്വത്തിന്റെ ആവശ്യം, പക്ഷേ വ്യക്തത വേണമെന്ന് എ.കെ. ബാലൻ
തിരുവനന്തപുരം: സിപിഐ-സിപിഎം ലയനത്തെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ വലതുപക്ഷ ശക്തികൾ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ഇടതുപക്ഷ ഐക്യം ആവശ്യമാണെന്ന നിലപാടാണ് ബിനോയ് വിശ്വം മുന്നോട്ടുവച്ചത്. എന്നാൽ, ഇരുപാർട്ടികൾക്കും വിവിധ വിഷയങ്ങളിൽ തികച്ചും വ്യത്യസ്തമായ നയങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ മറുപടി നൽകി. “ഇന്ത്യ ഫാസിസ്റ്റ് ഭരണത്തിലാണോ അല്ലയോ എന്നതിലും വ്യക്തത വേണം” എന്ന നിലപാടാണ് എ.കെ. ബാലൻ വ്യക്തമാക്കിയത്. ലയനം വേണ്ടെന്നല്ല, പക്ഷേ രാഷ്ട്രീയ Read More…
വഞ്ചിയൂര്‍ സിപിഎം സമ്മേളനം:രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
തിരുവനന്തപുരം വഞ്ചിയൂരിൽ നടുറോഡിൽ നടത്തിയ സിപിഎം ഏരിയാ സമ്മേളനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. രാഷ്ട്രീയ യോഗങ്ങൾ പൊതു ഗതാഗതം തടസ്സപ്പെടുത്തിയുവെന്നും ഇത്തരം യോഗങ്ങൾക്ക് അനുമതി നൽകുന്നതിന് വേണ്ട നടപടികൾ എന്തെന്ന് സർക്കാർ വിശദീകരിക്കണമെന്നും നിർദേശിച്ചു. പൊതുജനത്തെ ബുദ്ധിമുട്ടിച്ച് സമ്മേളനം നടത്താന്‍ അനുമതി നല്‍കിയത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറും വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത് കൂടാതെ വഞ്ചിയൂര്‍ എസ്എച്ച്ഒ സമ്മേളനത്തിന് അനുമതി നല്‍കിയതിന്റെ വിശദീകരണവുമായി നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. കൊച്ചി Read More…
രാഹുലിനും പ്രദീപിനും നീല ട്രോളി ബാഗ് സമ്മാനം; വിവാദത്തിനൊടുവിൽ സ്പീക്കറുടെ വിശദീകരണം
ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എംഎൽഎമാരായ രാഹുൽ മാങ്കൂട്ടത്തിൽ, യുആർ പ്രദീപ് എന്നിവർക്കായി സ്പീക്കർ എഎൻ ഷംസീർ സമ്മാനിച്ച നീല ട്രോളി ബാഗ് വിവാദം ഉയർത്തി. ബാഗിനുള്ളിൽ ഭരണഘടന, നിയമസഭാ ചട്ടങ്ങൾ സംബന്ധിച്ച പുസ്തകങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. അതേസമയം, ബാഗിന്റെ നിറം ബോധപൂർവം തെരഞ്ഞെടുക്കപ്പെട്ടതാണെന്ന് ആരോപണമുയർന്നതോടെ സ്പീക്കറുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തി. എല്ലാ പുതിയ എംഎൽഎമാർക്കും ബാഗ് നൽകാറുണ്ടെന്നും ഇത്തവണ ദുരൂഹതയില്ലാത്ത ആശയപരമായ താൽപര്യത്തിൽ നീല നിറം പൂർണ്ണമായും ആകസ്മികമാണെന്നും ഓഫീസ് വ്യക്തമാക്കി. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ, രാഹുലിന്റെ പ്രചാരണത്തിനായി നീല Read More…
പാലക്കാട് മണ്ഡലത്തില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്: വിധിയെഴുതുന്നത് 1.94 ലക്ഷം വോട്ടര്‍മാര്
പാലക്കാട്: ഇന്ന് പാലക്കാട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് വിധി എഴുതും. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് 6 മണിക്ക് അവസാനിക്കും. 184 പോളിങ് ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് തങ്ങളുടെ ജനാധിപത്യ അവകാശം ഉപയോഗിക്കുന്നത്. ഇവരില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. വോട്ടര്‍മാരില്‍ 2,306 പേര്‍ 85 വയസിന് മുകളില്‍ പ്രായമുള്ളവരും 2,445 പേര്‍ 18-19 വയസുകാരുമാണ്. 780 ഭിന്നശേഷിക്കാരും നാല് ട്രാന്‍സ്‌ജെന്‍ഡേഴ്സും പട്ടികയിലുണ്ട്. 229 പ്രവാസി വോട്ടര്‍മാരും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കും. ത്രികോണം മത്സരമാണ് പാലക്കാട്ട്. Read More…











