ന്യൂഡൽഹി: ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിൽ നിർണായക നേട്ടവുമായി കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT). ഫിനാൻഷ്യൽ ഫ്രോഡ് റിസ്‌ക് ഇൻഡിക്കേറ്റർ (FRI) സംവിധാനത്തിലൂടെ കഴിഞ്ഞ 15 മാസത്തിനിടെ സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെടുമായിരുന്ന ₹5,000 കോടിയിലധികം തടയാനായതായി വകുപ്പ് അറിയിച്ചു. 2025 മേയ് 22ന് ആരംഭിച്ച FRI സംവിധാനം വഴി തുക പിന്നീട് കണ്ടെത്തുകയോ മരവിപ്പിക്കുകയോ തിരിച്ചുപിടിക്കുകയോ ചെയ്യേണ്ട സാഹചര്യം ഒഴിവാക്കാനായി. തട്ടിപ്പ് നടക്കുന്നതിന് മുമ്പുതന്നെ ഇടപാടുകൾ തിരിച്ചറിഞ്ഞ് തടയുന്നതാണ് സംവിധാനത്തിന്റെ പ്രധാന പ്രത്യേകത. ആദ്യ Read More…


