ഒറ്റയ്ക്ക് പൊരുതി നാലിടങ്ങളിൽ കൃഷി; ചെണ്ടുമല്ലി മുതൽ കപ്പലണ്ടി വരെ വൈവിധ്യമാർന്ന വിളകളുമായി 62-ാം വയസ്സിലും കർഷകവഴിയിൽ തരിശായി കിടന്ന ഭൂമിയിൽ പൊന്നണിയാനായി നിൽക്കുന്ന ചെണ്ടുമല്ലി ചെടികൾ. ഓണവിപണിയെ ലക്ഷ്യമിട്ട് വളർത്തുന്ന ഈ പൂപ്പാടങ്ങൾക്ക് പിന്നിൽ ഒരു കൂട്ടം തൊഴിലാളികളല്ല, മറിച്ച് 62 വയസ്സുകാരിയായ ഷീജയുടെ ഒറ്റയാൾ പോരാട്ടമാണ്. തൃശൂർ ജില്ലയിലെ നാട്ടികയിൽ ഉപയോഗശൂന്യമായി കിടന്നിരുന്ന ഭൂമികളെ കൃഷിയിടങ്ങളാക്കി മാറ്റുകയാണ് ഷീജ. ഓണവിപണി ലക്ഷ്യമിട്ട് ചെണ്ടുമല്ലി കൃഷി ചെയ്യുന്ന ഷീജയുടെ കൃഷിയിടങ്ങളിൽ പൂക്കൾക്കൊപ്പം നിരവധി പച്ചക്കറികളും കിഴങ്ങുവർഗങ്ങളും Read More…

