Education India News Politics

നിരാഹാര സമരം അവസാനിപ്പിച്ച സോനം വാങ്ചുക്കിനെ വിമർശിക്കരുത്; കരുണ കാണിക്കണമെന്ന് ഭാര്യ ഗീതാഞ്ജലി

ന്യൂഡൽഹി: 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ വിമർശിക്കാൻ തിടുക്കം കാണിക്കരുതെന്ന് ഭാര്യ ഗീതാഞ്ജലി ജെ. ആങ്മോ അഭ്യർത്ഥിച്ചു. സ്വന്തം താൽപര്യത്തിനല്ല, വലിയൊരു ലക്ഷ്യത്തിനുവേണ്ടിയാണ് അദ്ദേഹം ഇത്രയും വലിയ ത്യാഗം സഹിച്ചതെന്നും അതിനാൽ വിമർശനത്തിനുപകരം കരുണയാണ് അർഹിക്കുന്നതെന്നും അവർ പറഞ്ഞു. സർക്കാർ പ്രധാന ആവശ്യങ്ങളിൽ ഉറപ്പ് നൽകിയതിനെ തുടർന്നും വിവിധ രാഷ്ട്രീയ പാർട്ടികളിലെ എംപിമാർ നിരന്തരം സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചതിനെയും തുടർന്നാണ് വ്യാഴാഴ്ച രാത്രി വാങ്ചുക് 26 ദിവസത്തെ നിരാഹാര സമരം Read More…

Health India News Politics

സോനം വാങ്ചുക്കിനോട് ആരോഗ്യസ്ഥിതി മെച്ചപ്പെടത്താൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: സോനംജി ഡോക്ടർമാരുടെ നിർദേശങ്ങൾ കൃത്യമായി പാലിച്ച് ആരോഗ്യനില വീണ്ടെടുക്കണമെന്നും എത്രയും വേഗം പഴയ ശരീരഭാരം തിരിച്ചുപിടിക്കണമെന്നും ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സിൽ പങ്കുവെച്ച സന്ദേശത്തിലാണ് പ്രധാനമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്. ഡോക്ടർമാരുടെ നിർദേശപ്രകാരം ദൈനംദിന ജീവിതക്രമം തുടരണമെന്നും ആരോഗ്യസംരക്ഷണത്തിൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം സോനംജിയോട് അഭ്യർത്ഥിച്ചു. സോനംജിക്ക് സർവശക്തൻ നല്ല ആരോഗ്യവും ദീർഘായുസും നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി സന്ദേശത്തിൽ പറഞ്ഞു.

Education India News Politics

വാങ്‌ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റി; ജന്തർ മന്തർ സമരത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും കെജ്‌രിവാളിൻ്റെ ആഹ്വാനം

ന്യൂഡൽഹി: പരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്‌കരണം ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തിവന്നിരുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഡൽഹി പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. നിരാഹാര സമരത്തിൻ്റെ 21-ാം ദിവസത്തിലാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിന് പിന്നാലെ, ജന്തർ മന്തറിൽ തുടരുന്ന പ്രതിഷേധത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പൊതുജനങ്ങളും പങ്കുചേരണമെന്ന് ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ ആഹ്വാനം ചെയ്തു. പരീക്ഷാ സംവിധാനത്തിൽ മാറ്റം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്നവർക്കൊപ്പം Read More…

Education India News Politics

സോനം വാങ്ചുക്കിൻ്റെ നിരാഹാര സമരം 18-ാം ദിവസത്തിലേക്ക്; കേന്ദ്രം ചർച്ചയ്ക്ക് തയ്യാറാകാത്തത് ക്രൂരതയെന്ന് വിമർശനം

ന്യൂഡൽഹി: ലഡാക്കിലെ സാമൂഹിക പ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്ചുക്കിൻ്റെ നിരാഹാര സമരം ബുധനാഴ്ച 18-ാം ദിവസത്തിലേക്ക് കടന്നു. ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന സമരവേദി വിവിധ രാഷ്ട്രീയ പാർട്ടികളിലെ എംപിമാർ സന്ദർശിച്ച് പിന്തുണ അറിയിച്ചു. സോനം വാങ്ചുക്ക് നിലവിൽ 24 മണിക്കൂറും മെഡിക്കൽ നിരീക്ഷണത്തിലാണ്. ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിൻ പ്രകാരം അദ്ദേഹത്തിൻ്റെ ആരോഗ്യനില വളരെ ദുർബലമാണെങ്കിലും, ഡോക്ടർമാർ തുടർച്ചയായി നിരീക്ഷിച്ചുവരികയാണ്. ഇതിനിടെ, വാങ്ചുക്കുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകാത്തത് “ക്രൂരമായ സമീപനമാണെന്ന്” സിറ്റിസൺസ് Read More…