നേപ്പാള്‍ പൗരയും, നാഗാലാന്‍ഡില്‍ താമസക്കാരിയുമായ യുവതിയെ ഖത്തറില്‍ വെച്ച് വിവാഹവാഗ്ദാനം നല്‍കി ലൈംഗികപീഢനം നടത്തുകയും ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തുകയും വിവാഹാവശ്യം ഉന്നയിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയായ എടത്തുരുത്തി പുളിഞ്ചോട് അബ്ദുള്‍ ഹക്കീം എന്നവരുടെ ജാമ്യാപേക്ഷ തള്ളി തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി. പി. സെയ്തലവി ഉത്തരവായി. 2022 ജൂലായിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഖത്തറില്‍ ജോലി ചെയ്യുന്ന പ്രതി അവിടെത്തന്നെ ജോലി ചെയ്യുന്ന യുവതിയുമായി പരിചയപ്പെടുകയും, തുടര്‍ന്ന് പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കിയ Read More…
Law
വീട്ടമ്മക്ക് നിക്ഷേപ സംഖ്യകൾ തിരികെ നല്കിയില്ല, ലൈഫ് ഇൻഷുറൻസ് ഏജൻറ്സ് സഹകരണ സംഘത്തിനെതിരെ 260000 രൂപയും നഷ്ടവും നൽകുവാൻ വിധി.
നിക്ഷേപ സംഖ്യകൾ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ വീട്ടമ്മക്ക് അനുകൂല വിധി. തൃശൂർ വി.കെ.എം.ലൈനിലെ കൂള വീട്ടിൽ സാലി ജോസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ശക്തൻനഗറിലുള്ള ലൈഫ് ഇൻഷുറൻസ് ഏജൻ്റ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൻ്റെ സെക്രട്ടറിക്കും പ്രസിഡണ്ടിനും എതിരെ ഇപ്രകാരം വിധിയായതു്.ഹർജിക്കാരി വിവിധ നിക്ഷേപങ്ങളിലായി മൊത്തം 260000 രൂപയാണ് നിക്ഷേപിച്ചിരുന്നത്. നിക്ഷേപസംഖ്യകൾ തിരികെ നൽകാതിരുന്നതിനെത്തുടർന്നാണ് ഹർജി ഫയൽ ചെയ്യുകയുണ്ടായതു്.ആ കാലഘട്ടത്തിലെ സെക്രട്ടറി സാമ്പത്തികതിരിമറി നടത്തിയതിനാലാണ് നിക്ഷേപങ്ങൾ തിരികെ നൽകുവാൻ കഴിയാതിരുന്നതെന്നായിരുന്നു Read More…
മോട്ടോർസൈക്കിളിന് തകരാർ, 35000 രൂപയും പലിശയും നൽകുവാൻ വിധി.
ഇരിങ്ങാലക്കുട: മോട്ടോർസൈക്കിളിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകുലവിധി.ഇരിങ്ങാലക്കുട ഗാന്ധിഗ്രാം കരപറമ്പിൽ വീട്ടിൽ രാജുമോൻ ഫയൽ ചെയ്ത ഹർജിയിലാണ് ഇരിങ്ങാലക്കുടയിലെ ചോയ്സ് മോട്ടോർസ് ഉടമക്കെതിരെയും കൊച്ചി ഇടപ്പിള്ളിയിലെ ടി വി എസ് മോട്ടോർ കമ്പനി മാനേജർക്കെതിരെയും ഇപ്രകാരം വിധിയായതു്. മോട്ടോർ സൈക്കിൾ വാങ്ങി ഉപയോഗിച്ചുവരവെ സ്റ്റിയറിങ്ങിനും ഫോർക്കിനും മറ്റും തകരാറുകൾ കാട്ടുകയുണ്ടായിട്ടുള്ളതാകുന്നു. തകരാറുള്ള ഭാഗങ്ങൾ മാറ്റി നൽകുകയുണ്ടായെങ്കിലും തകരാറുകൾ ആവർത്തിക്കപ്പെടുകയായിരുന്നു. തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായതു്. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി Read More…
കുടുംബത്തെ ടൂർ കൊണ്ടുപോയില്ല, പണം തിരിച്ചുനല്കിയതുമില്ല,60000 രൂപയും പലിശയും നൽകുവാൻ വിധി.
തൃശൂർ: കുടുംബത്തെ ടൂർ കൊണ്ടുപോകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ അനുകൂല വിധി.കുറ്റൂർ കോനിക്കര വീട്ടിൽ ലിജോ ജോസ്, ഭാര്യ മിനു. ടി.ആർ, മകൻ ആബേൽ ജോസഫ് ലിജോ എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ നായ്ക്കനാലിലുള്ള എക്സലൻറ് ഇന്ത്യൻ ഹോളിഡേയ്സ് ഉടമക്കെതിരെ ഇപ്രകാരം വിധിയായതു്.ഹർജിക്കാർ ഡെൽഹി – ആഗ്ര – ജെയ്പൂർ ടൂറിനായി 45000 രൂപ അടക്കുകയുണ്ടായിട്ടുള്ളതാകുന്നു. കോവിഡിൻ്റെ പശ്ചാത്തലത്തിൽ എതിർകക്ഷി ടൂർ കൊണ്ടുപോവുകയുണ്ടായിട്ടില്ലാത്തതാകുന്നു. പണം തിരിച്ചുനല്കാമെന്ന് പറഞ്ഞുവെങ്കിലും അതും സംഭവിച്ചില്ല. തുടർന്ന് Read More…
അഡ്വ.ഏ.ഡി.ബെന്നിക്ക് അക്ഷരായനം പുരസ്കാരം സമർപ്പിച്ചു.
തൃശൂർ: വ്യത്യസ്തമേഖലകളിലെ വ്യക്തിത്വങ്ങളെയും, സംഭവങ്ങളെയും പരിചയപ്പെടുത്തി പംക്തികൾ ചെയ്യുന്നതിനെ ആധാരമാക്കി അഡ്വ.ഏ.ഡി.ബെന്നിക്ക് അക്ഷരായനം പുരസ്കാരം സമർപ്പിച്ചു. തൃശൂർ വിവേകോദയം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അക്ഷരായനം സപ്തമം ചടങ്ങിൽവെച്ചാണ് ഡോ.സി. രാവുണ്ണി, അഡ്വ.ഏ.ഡി.ബെന്നിയെ പുരസ്ക്കാരം നല്കി ആദരിച്ചത്. സാഹിത്യം, കല, രാഷ്ട്രീയം, നിയമം, ശാസ്ത്രം സംഭവങ്ങൾ എന്നീ വിഷയങ്ങളെ അധികരിച്ച് തൊള്ളായിരത്തിലധികം പംക്തികൾ ഇതിനോടകം ബെന്നിവക്കീൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞിരിക്കുന്നു. വരും തലമുറക്ക് വിജ്ഞാനത്തിൻ്റെ വാതായനമാണ് ഇതിലൂടെ തുറന്നു വെച്ചിരിക്കുന്നതു്. ചടങ്ങിൻ്റെ ഉദ്ഘാടനം ഡോ.സാറാ ജോസഫ് നിർവ്വഹിച്ചു. കെ.എൻ.യശോധരൻ അദ്ധ്യക്ഷത Read More…
എ സി യുടെ തകരാർ, കമ്പ്രസ്സർ മാറ്റിയാൽ പോര, വില 19000 രൂപയും നഷ്ടം 10000 രൂപയും നല്കുവാൻ വിധി.
തൃശൂർ: എയർ കണ്ടീഷനറിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ കൊപ്രക്കളം സ്വദേശി പുതിയവീട്ടിൽ അബൂബക്കർ പി.കെ. ഫയൽ ചെയ്ത ഹർജിയിലാണ് നാട്ടികയിലുള്ള അശ്വതി ഏജൻസീസ് ഉടമക്കെതിരെ ഇപ്രകാരം വിധിയായതു്. അബൂബക്കർ അശ്വതി ഏജൻസീസിൽ നിന്നും ഹെയർ കമ്പനിയുടെ എ സി വാങ്ങുകയായിരുന്നു. വാങ്ങി പത്ത് മാസം കഴിഞ്ഞപ്പോൾ എ സി യിൽ നിന്ന് തണവ് അനുഭവപ്പെടാത്ത അവസ്ഥ വന്നുചേർന്നു.അബൂബക്കർ പല തവണ പരാതിപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. വാറണ്ടി വ്യവസ്ഥയിൽ കമ്പ്രസ്സർ മാറ്റി നൽകാമെന്നാണ് Read More…
സുപ്രീം കോടതിയുടെ വജ്രജൂബിലി ആഘോഷവേളയില് പ്രധാനമന്ത്രി നടത്തിയ പ്രസംഗo
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ജി, സുപ്രീം കോടതി ജസ്റ്റിസുമാർ, വിവിധ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാർ, വിദേശത്ത് നിന്നുള്ള അതിഥി ജഡ്ജിമാർ, കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ ജി, അറ്റോർണി ജനറൽ വെങ്കട രമണി ജി, ബാർ കൗൺസിൽ ചെയർമാൻ മനൻ കുമാർ മിശ്ര ജി, സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ഡോ. മാന്യരേ മഹതികളേ. രണ്ട് ദിവസം മുമ്പാണ് ഇന്ത്യൻ ഭരണഘടന അതിന്റെ 75-ാം വർഷത്തിലേക്ക് കടന്നത്. ഇന്ന് സുപ്രീം കോടതിയുടെ Read More…
വിവരാവകാശ നിയമം ജനാധിപത്യത്തിനു ലഭിച്ച അനുഗ്രഹം: ഗവർണർ
തിരുവനന്തപുരം: വിവരാവകാശ നിയമം ജനാധിപത്യത്തിനു ലഭിച്ച വലിയ അനുഗ്രഹമാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന വിവരാവകാശ കമ്മിഷൻ വിവരാവകാശ നിയമത്തെക്കുറിച്ചു തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഏകദിന ശിൽപ്പശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യപോലൊരു ജനാധിപത്യ രാജ്യത്ത് സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു കൃത്യമായ ധാരണയും അറിവും പൊതുജനങ്ങൾക്കുണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്നു ഗവർണർ ചൂണ്ടിക്കാട്ടി. ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയു സത്ത ഉൾക്കൊള്ളുന്നതാണ് വിവരാവകാശ നിയമം. ഇതുമായി ബന്ധപ്പെട്ട നിരവധി കോടതിവിധികൾ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജനാധിപത്യ Read More…
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ വിവരങ്ങൾ വൈകി ലഭ്യമാക്കുന്നതു വിവരങ്ങൾ നിഷേധിക്കുന്നതിനു തുല്യം: മുഖ്യമന്ത്രി
തിരുവനാഥപുരം: വൈകി ലഭിക്കുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിക്കു തുല്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ വിവരങ്ങൾ വൈകി ലഭ്യമാക്കുന്നതു വിവരങ്ങൾ നിഷേധിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മിഷൻ വിവരാവകാശ നിയമവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വിവരാവകാശ അപേക്ഷകർക്കു പരമാവധി 30 ദിവസത്തിനുള്ളിൽ മറുപടി നൽകണമന്നാണു നിയമം അനുശാസിക്കുന്നത്. കഴിവതും വേഗത്തിൽ എന്നുകൂടി പറയുന്നുണ്ട്. എന്നാൽ പലപ്പോഴും 30-ാം ദിവസമേ മറുപടി നൽകൂ എന്നു പലരും വാശിപിടിക്കാറുണ്ട്. ഇത് ഒരുതരത്തിലും ആശാസ്യമല്ലെന്നു Read More…
കോടതിനടപടികൾ മാതൃഭാഷയിലാക്കണം: അഡ്വ.ഏ.ഡി.ബെന്നി.
തൃശൂർ: സംസ്ഥാനത്തെ കോടതി നടപടികൾ മാതൃഭാഷയായ മലയാളത്തിലാക്കണമെന്നും എങ്കിലേ നീതിനിർവ്വഹണം കാര്യക്ഷമമാവുകയുള്ളൂ എന്നും അഡ്വ.ഏ.ഡി. ബെന്നി. ദേശീയഉപഭോക്തൃദിനാചരണത്തിൻ്റെ ഭാഗമായി കൺസ്യൂമർ പ്രൊട്ടക്ഷൻ കേരള, തൃശൂർ അയ്യന്തോളിലുള്ള നന്ദനം അപ്പാർട്ട്മെൻ്റ്സിൽ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു് സംസാരിക്കുകയായിരുന്നു അദ്ദേഹം.നീതി നടപ്പിലാക്കപ്പെടേണ്ടത് സാധാരണക്കാരൻ്റെ ഭാഷയിലാണ്. ഭാഷക്ക് അതിന് വേണ്ട കരുത്തില്ല എന്ന് പറയുന്നതു് തന്നെ വിധേയത്വത്തിൻ്റെ ശബ്ദമാണ്. ഉപഭോക്തൃ ചൂഷണത്തിൻ്റെ കാര്യത്തിലും ഭാഷ അതിൻ്റേതായ പങ്ക് വഹിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ സ്വന്തം ഭാഷയിൽ സേവനത്തിൻ്റെ ബില്ലുകൾ, വ്യവസ്ഥകൾ എന്നിവ Read More…








