ആഗോള വിപണികളിലെ ദുർബല പ്രവണതകളും ക്രൂഡ് ഓയിൽ വില ഉയർന്നതും പശ്ചിമേഷ്യൻ സംഘർഷങ്ങളും ഇന്ത്യൻ ഓഹരി വിപണിയിൽ തിരിച്ചടിയായി. ബുധനാഴ്ച ആരംഭ വ്യാപാരത്തിൽ പ്രധാന സൂചികകൾ കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്.
30 ഓഹരികളുള്ള BSE Sensex 517.11 പോയിൻ്റ് താഴ്ന്ന് 74,667.51ലെത്തി. അതേസമയം എൻഎസ്ഇ നിഫ്റ്റി 152.45 പോയിൻ്റ് ഇടിഞ്ഞ് 23,475.80ലാണ് വ്യാപാരം നടന്നത്.
എണ്ണവില ഉയരുന്നതും പശ്ചിമേഷ്യയിലെ സംഘർഷ സാധ്യതകളും നിക്ഷേപകരിൽ ആശങ്ക വർധിപ്പിച്ചെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ.
ടാറ്റ സ്റ്റീൽ, ഭാരത് ഇലക്ട്രോണിക്സ്, മഹിന്ദ്ര ആൻഡ് മഹീന്ദ്ര, സാരുതി സുസുക്കി, എറ്റേണൽ, അൾട്രാ ടെക് സിമൻ്റ് തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്.
ആഗോള സാമ്പത്തിക അനിശ്ചിതത്വവും ഇന്ധനവില വർധനയും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നതായി വ്യാപാരികൾ വ്യക്തമാക്കി.





