ന്യൂഡൽഹി: ഭൂചലനത്തിൽ വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ച വെനസ്വേലയിലേക്ക് ‘ഓപ്പറേഷൻ അമിസ്റ്റഡ്’ പദ്ധതിയുടെ ഭാഗമായി ഇന്ത്യ അയച്ച മാനുഷിക ദുരിതാശ്വാസ സഹായം എത്തിയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു.
അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ, മെഡിക്കൽ ഉപകരണങ്ങൾ, ഫീൽഡ് ആശുപത്രി യൂണിറ്റ് എന്നിവ ഉൾപ്പെട്ട സഹായമാണ് വെനസ്വേലയിലെത്തിയത്. ദുരന്തബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്കും ചികിത്സാ സേവനങ്ങൾക്കും ഈ സഹായം കരുത്തേകുമെന്ന് ജയശങ്കർ വ്യക്തമാക്കി.
സാമൂഹിക മാധ്യമമായ എക്‌സിലൂടെ വിവരം പങ്കുവെച്ച അദ്ദേഹം, വെല്ലുവിളി നേരിടുന്ന ഈ ഘട്ടത്തിൽ വെനസ്വേലയ്ക്കൊപ്പമാണെന്നും ഇന്ത്യയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ മാനുഷിക സഹായമെന്നും പറഞ്ഞു.
ഭൂചലനത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് അടിയന്തര സഹായവും ആരോഗ്യസേവനങ്ങളും എത്തിക്കുന്നതിനായി ഇന്ത്യ ആരംഭിച്ച മാനുഷിക ദൗത്യമാണ് ‘ഓപ്പറേഷൻ അമിസ്റ്റഡ്’. സ്പാനിഷിൽ സൌഹൃദമെന്നാണ് അമിസ്റ്റഡിൻ്റെ അർത്ഥം.





