അടിയന്തരാവസ്ഥാ വാർഷിക ദിനം. ‘ഭരണഘടനാ അട്ടിമറിയും കോൺസ്സിൻ്റെ ജനാധിപത്യ ധ്വംസനവും ” എന്ന വിഷ്യത്തിലാണ് ചിന്താ സദസ്സ് സംഘടിപ്പിച്ചത്.
കോൺഗ്രസ്സിൻ്റെ അടിയന്തരാവസ്ഥാ പ്രഖ്യാപനം യാദൃശ്ചികമായിരുന്നില്ല. ഇന്ദിരാഗാന്ധിയ്ക്കെതിരെ ഉയർന്ന അഴിമതിയും, ജയപ്രകാശ് നാരായണൻ്റെ ജനജാഗരൺ പ്രക്ഷോഭവുമാണ് അടിയന്തരാവസ്ഥയ്ക്ക് കാരണമായത്. 1975 June പ്രഖ്യാപിച്ച
അടിയന്തരാവസ്ഥയിലൂടെ മുഴുവൻ ദേശീയ നേതാക്കളേയും അനിശ്ചിതകാലത്തേയ്ക്ക് ജയിലിലടച്ചു. അവരെ മാത്രമല്ല അടിയന്തരാവസ്ഥ യ്ക്ക് എതിരെ ശബ്ദിച്ച ഒരു കോടിയോളം ആളുകളെ യാതൊരു വിചാരണയും കൂടാതെ ജയിലിലടച്ചു.85 ലക്ഷത്തോളം ആളുകളെയാണ് എങ്ങോട്ടാണ് പിടിച്ചു കൊണ്ടു പോയത് എന്നു പോലും അറിയാതെ ജയിലടച്ചത്. അവരെയെല്ലാം കൊടിയ പീഡനത്തിന് ഉരയാക്കിയത്. അങ്ങനെ ചെയ്ത കോൺഗ്രസ്സ് ആണിപ്പോൾ ഭരണഘടന ഉയർത്തിപ്പിടിച്ച് നാട്ടുകാരെ വിഡ്ഢികളാക്കുന്നത്. ഇതിനെക്കുറിച്ച് ചർച്ച ചെയ്യാൻ കോൺഗ്രസ്സോ, ഇപ്പോൾ കോൺഗ്രസ്സിനൊപ്പം നിൽക്കുന്ന CPM ഉൾപ്പെടെയുള്ള പാർട്ടികളോ തയ്യാറുണ്ടോ എന്ന് യോഗം ഉൽഘാടനം ചെയ്തു സംസാരിച്ച A N രാധാകൃഷ്ണൻ ചോദിച്ചു,
യോഗത്തിൽ BJP ജില്ലാ പ്രസിഡൻ്റ് അഡ്വ. കെകെ അനീഷ്കുമാർ അദ്ധ്യക്ഷതവഹിച്ചു. യോഗത്തിൽ അടിയന്തരാവസ്ഥയുടെ ഇര കൂടിയായ BJP മുൻസംസ്ഥാന പ്രസിഡൻറ് KV ശ്രീധരൻ മാസ്റ്റർ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ ANരാധാകൃഷ്ണൻ അഡ്വ. B ഗോപാലകൃഷ്ണൻ മഹിളാമോർച്ച സംസ്ഥാന പ്രസിഡൻ്റ് അഡ്വ നിവേദിത ബിജോയ് തോമസ് KR ഹരി അഡ്വ. രവികുമാർ ഉപ്പത്ത് എന്നിവ പങ്കെടുത്തു,





