കോട്ടയം: പി.വി. അന്‍വര്‍ എംഎൽഎയുടെ ഗുരുതര ആരോപണങ്ങൾക്കു പിന്നാലെ സംസ്ഥാനത്ത് സർക്കാർ തലത്തിൽ തിരക്കിട്ട ചർച്ചകൾ. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി എസ്.ദർവേഷ് സാഹിബും ചർച്ച നടത്തി. കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.
അന്വേഷണ നടപടികൾ സംബന്ധിച്ച് എഡിജിപി എം.ആർ. അജിത് കുമാർ മുഖ്യമന്ത്രിയെ ഉടൻ കണ്ടേക്കും. അജിത് കുമാറിനെതിരെ അന്വേഷണം വേണമോയെന്നത് ഉന്നതതല തീരുമാനത്തിന് വിട്ടു.
പി.വി. അന്‍വര്‍ എംഎൽഎ ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ, എഡിജിപി എം.ആർ. അജിത് കുമാറും എസ്.പി ആയിരുന്ന സുജിത്ത് ദാസും പ്രധാന പ്രതികൾ. സ്വർണക്കടത്തും സൈബർ ചാരപ്രവർത്തനവും ഉൾപ്പെടുന്ന ആരോപണങ്ങളാണ് ഇവരെ ചുറ്റിപ്പറ്റി ഉയരുന്നത്.
സുജിത്ത് ദാസിനെ സസ്പെൻഡ് ചെയ്യുന്നതിന് ശുപാർശ നൽകിയതായും അന്വേഷണ റിപ്പോർട്ടിൽ സര്‍വീസ് ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയതായും സൂചനയുണ്ട്.
മുഖ്യമന്ത്രി, പോലീസ് മേധാവിയോട് ഈ വിഷയത്തിൽ വിശദീകരണം തേടിയിരുന്നു.





