ബൈക്കിന് തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. വിയ്യൂർ തോട്ടിപ്പുറത്ത് വീട്ടിൽ സുജിത്ത് സുരേന്ദ്രൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ നെല്ലുവായിലുള്ള ശ്രീ രുദ്ര ബജാജ് ഉടമക്കെതിരെയും മണ്ണുത്തിയിലെ ഗ്രാൻഡ് മോട്ടോർസ് ഉടമക്കെതിരെയും പൂനെയിലെ ബജാജ് ഓട്ടോ ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായതു്. സുജിത്ത് സുരേന്ദ്രൻ 84803 രൂപ നൽകിയാണ് ബജാജ് കമ്പനിയുടെ പൾസർ ബൈക്ക് വാങ്ങുകയുണ്ടായത്. വാഹനത്തിന് വ്യത്യസ്തമായ ഒട്ടേറെ തകരാറുകൾ കാട്ടിയിരുന്നു. പരാതിപ്പെട്ടിട്ടും എതിർകക്ഷികൾക്ക് തകരാറുകൾ പരിഹരിക്കുവാനായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദകമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാകുന്നു. വാഹനത്തിൻ്റെ എഞ്ചിന് ഗുരുതരമായ തകരാറുള്ളതായി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളതാകുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് വാഹനത്തിൻ്റെ വില 84803 രൂപയും ആയതിന് ഹർജി തിയ്യതി മുതൽ 9 % പലിശയും നഷ്ടപരിഹാരമായി 10000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
Related Articles
സൈബർ സുരക്ഷയിൽ ഒമാൻ ലോകത്ത് ഒന്നാമത്
സൈബർ സുരക്ഷയിൽ ചരിത്ര നേട്ടം കൈവരിച്ച് ഒമാൻ ലോകത്ത് ഒന്നാമതായി. ഏറ്റവും സുരക്ഷിത രാജ്യമായി ഒമാൻ തിളങ്ങിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സൈബർ ആക്രമണങ്ങൾ തടയാനും, ഡിജിറ്റൽ ഉപഭോക്താക്കളെ സംരക്ഷിക്കാനുമായി രാജ്യമെടുത്ത ശക്തമായ നീക്കങ്ങളാണ് ഒമാനെ ഈ അഭിമാന നേട്ടത്തിലെത്തിച്ചത്. സൈബർ മേഖലയിൽ വലിയ നിക്ഷേപങ്ങളും, സാങ്കേതിക മുന്നേറ്റങ്ങളും ഒമാനെ ആഗോള തലത്തിൽ ശ്രദ്ധേയമാക്കിയിരിക്കുകയാണ്. ഇത് സൈബർ സുരക്ഷയിൽ മാതൃകയാകുന്ന രാജ്യമായും, മറ്റ് രാജ്യങ്ങൾക്കു പ്രചോദനമായും ഒമാനെ ഉയർത്തുന്നു.
മോദിയുടെ ഉറപ്പ്: സ്ത്രീ ശാക്തീകരണത്തിനായി നടപ്പാക്കിയ പദ്ധതികളും നടപ്പാക്കാൻ ഉദ്ദേശിയ്ക്കുന്ന പരിപാടികളും എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി
2024 പാർലമെൻ്റ് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചർച്ചയാകുന്നതും മോദി തന്നെയാണ്. മോദിയെ എങ്ങനെ തകർക്കാം എന്നതാണ് പ്രതിപക്ഷത്തെ അലോസരപ്പെടുത്തുന്നത് എന്നും നായ്ക്കനാൽ വേദിയിൽ അദ്ദേഹം പറഞ്ഞു. കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിൽ വീഴ്ചവരുത്തുന്ന സർക്കാരാണ് കേരളത്തിലുള്ളത് എന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മുഴുനീള പ്രസംഗത്തിൻ്റെ ഒരോ ഘട്ടത്തിലും അമ്മമാരെ സഹോദരിമാരെ എന്നഭിസംബോധന ചെയ്യാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു മാത്രമല്ല, “മോദിയുടെ ഉറപ്പ്” എന്ന് മലയാളത്തിൽ ഉന്നിപ്പറയാനും അദ്ദേഹം ശ്രദ്ധിച്ചു.
സത്യൻ അന്തിക്കാടിൻ്റെ അനുഗ്രഹം തേടി സുരേഷ് ഗോപി.
സുരേഷ് ഗോപി , സിനിമാ രംഗത്തെ തൻ്റെ ഗുരുതുല്യനായ സത്യൻ അന്തിക്കാടിൻ്റെ അനുഗ്രഹം തേടി അദ്ദേഹത്തിൻ്റെ അന്തിക്കാട്ടെ വീട്ടിലെത്തിയപ്പോൾ … സത്യൻ അന്തിക്കാടിൻ്റെ തൊടിയിൽ നിന്നും കൃഷി ചെയ്തു വിളവെടുത്ത നാടൻ പച്ചക്കറി കൊണ്ട് തയ്യാറാക്കിയ കറികൾ കൂട്ടി ഉച്ചയൂണും കഴിച്ചാണവിടെ നിന്നും മടങ്ങിയത്. സത്യൻ അന്തിക്കാടിൻ്റെ ഭാര്യ നിമ്മി സത്യൻ ,യുവ സിനിമാ സംവിധായകരായ മക്കൾ അനൂപ് സത്യനും അഖിൽ സത്യനും ഒപ്പമുണ്ടായിരുന്നു.