Kerala News

വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ ചെലവിന്റെ എസ്റ്റിമേറ്റിന്‍റെ മാനദണ്ഡം വിശദീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ് കണക്കിലെ മാനദണ്ഡം വ്യക്തമാക്കണമെന്ന് കേരള സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശം നൽകി. ദുരന്തത്തിൽ ചെലവഴിച്ച തുകയെക്കുറിച്ചുള്ള തെറ്റായ കണക്കുകൾ പ്രചരിക്കുന്നതിനാൽ ഇത് വിശദീകരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിനിടെ, സംസ്ഥാന സർക്കാർ നിർദ്ദേശിച്ച എസ്റ്റിമേറ്റിന്‍റെ മാനദണ്ഡങ്ങൾ എന്തെന്ന് കൃത്യമായി അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇതിന് പുറമേ, കേരളത്തിന് സഹായം നൽകുന്നതിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കണമെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും അടിയന്തര നടപടി സ്വീകരിക്കണമെന്നും കോടതി Read More…

Kerala News

വയനാട് ദുരന്തം: അർഹമായ സഹായം ഉടൻ കേന്ദ്രം ലഭ്യമാക്കണം – മുഖ്യമന്ത്രി

മാതാപിതാക്കൾ നഷ്ടമായ കുട്ടികൾക്ക് 10 ലക്ഷം രൂപ. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് അർഹമായ സഹായം എത്രയും വേഗം ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനും ഈ വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനും തീരുമാനിച്ചു. വയനാട് ഉരുൾപൊട്ടലിനെത്തുടർന്ന് ഇരു മാതാപിതാക്കളെയും നഷ്ടപ്പെട്ട 6 കുട്ടികൾക്ക് 10 ലക്ഷം രൂപ വീതവും, മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ നഷ്ടപ്പെട്ട 8 കുട്ടികൾക്ക് 5 ലക്ഷം രൂപ വീതവും നല്‍കും. വനിതാ ശിശുവികസന വകുപ്പ് ഫണ്ടില്‍ നിന്നാണ് തുക നൽകുക. വയനാട് ദുരന്തത്തിൽ മുഴുവൻ കുടുംബാംഗങ്ങളെയും പ്രതിശ്രുത Read More…

Kerala News

ചൂരൽമല ദുരന്ത പുനരധിവാസം: മേപ്പാടിയിലും കൽപ്പറ്റയിലും മോഡൽ ടൗൺഷിപ്പിന് അംഗീകാരം

മേപ്പാടി ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തിയ മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റിലും, കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ എൽസ്റ്റോൺ എസ്റ്റേറ്റിലും മോഡൽ ടൗൺഷിപ്പ് നിർമ്മിക്കുവാന്‍ തത്വത്തില്‍ അംഗീകാരം നല്‍കി. ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുവാന്‍ ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുള്ളത് വൈത്തിരി താലൂക്കിലെ, കോട്ടപ്പടി വില്ലേജിലെ, ബ്ലോക്ക് നം. 28, സര്‍വ്വെ നം 366 ല്‍പ്പെട്ട നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടര്‍ ഭുമിയും, വൈത്തിരി താലൂക്കിലെ, കല്‍പ്പറ്റ വില്ലേജിലെ ബ്ലോക്ക് നം. 19, സര്‍വ്വെ നം881 ല്‍പ്പെട്ട എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ 78.73 Read More…

Kerala News

കേന്ദ്രം 3 സംസ്ഥാനങ്ങൾക്ക് പ്രളയ ധനസഹായം പ്രഖ്യാപിച്ചു; കേരളത്തിന് കേന്ദ്ര ധനസഹായം വൈകുന്നു

ദില്ലി: ഗുജറാത്ത്, മണിപ്പൂർ, ത്രിപുര എന്നീ മൂന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം പ്രളയ ദുരിതാശ്വാസം ധനസഹായം പ്രഖ്യാപിച്ചു. ഗുജറാത്തിന് ₹600 കോടി, മണിപ്പൂരിന് ₹50 കോടി, ത്രിപുരയ്ക്ക് ₹25 കോടിയാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. അതേസമയം, കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങൾക്ക് ധനസഹായം പിന്നീട് അനുവദിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വയനാട് അടക്കം ദുരിതബാധിത പ്രദേശങ്ങൾക്ക് സഹായം നൽകിയിട്ടില്ലെന്ന വിമർശനം ഉയരുന്നതിനിടയിലാണ് മൂന്ന് സംസ്ഥാനങ്ങൾക്ക് നേരിട്ടുള്ള സഹായം പ്രഖ്യാപിച്ചത്. കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചശേഷം കേരളത്തിന് സഹായം നൽകുമെന്ന് Read More…

Kerala News

വയനാട്ടിലെ ദുരന്തം: 1200 കോടി യഥാര്‍ത്ഥ നഷ്ടം; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കള്ളപ്രചാരണമെന്ന് മുഖ്യമന്ത്രി

വയനാട്ടിലെ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മൂലമുണ്ടായ യഥാര്‍ത്ഥ നഷ്ടം 1200 കോടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . 219 കോടി മാത്രമേ കേന്ദ്ര സര്‍ക്കാരിന്റെ എസ്.ഡി.ആര്‍.എഫ് മാനദണ്ഡപ്രകാരം ആവശ്യപ്പെടാനാകൂ. ഈ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന് മെമ്മോറാണ്ടം തയ്യാറാക്കിയതെന്നും, ഇതിനെതിരെ നടക്കുന്ന കള്ളപ്രചാരണങ്ങള്‍ ദുരിതബാധിതരെ ലക്ഷ്യം വച്ചുള്ള ദുഷ്ടലക്ഷ്യമാണെന്നും അദ്ദേഹം ആരോപിച്ചു. ദുരിതാശ്വാസം ലഭിച്ച 131 കുടുംബങ്ങള്‍ക്ക് ആറു ലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ട്. കൂടാതെ സംസ്കാരച്ചടങ്ങുകള്‍ക്കായി പതിനായിരം രൂപ, ഉപജീവനത്തിന് ദിവസവും 300 രൂപ വീതം സഹായം ലഭ്യമാക്കിയതായി അദ്ദേഹം Read More…

Kerala News

വയനാട്ടിൽ മുന്നറിയിപ്പുകൾ അവഗണിച്ചു: ദുരന്തത്തിന്റെ ആഴം വർധിപ്പിച്ചതായി അമിക്വസ് ക്യൂറിയുടെ റിപ്പോർട്ട്

വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ മുന്നറിയിപ്പുകൾ അവഗണിച്ചെന്നും, ആവശ്യമായ മുൻകരുതലുകൾ എടുത്തില്ലെന്നുമാണ് അമിക്വസ് ക്യൂറിയുടെ നിർണായക കണ്ടെത്തൽ. 2019ലെ ഡിസ്‌സ്റ്റർ മാനേജ്മെൻ്റ് പ്ലാനിൽ പറഞ്ഞിരുന്ന കാലാവസ്ഥാ വ്യതിയാന മുന്നറിയിപ്പുകൾ എതിര്‍ത്തില്ലെന്നും, ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള സംവിധാനം ഇല്ലായിരുന്നത് ദുരന്തത്തിന്റെ ആഴം വർധിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ശാസ്ത്രീയമായ മഴാ നിരീക്ഷണത്തിന്റെ അഭാവവും കുറ്റമായി ചൂണ്ടിക്കാണിച്ചു.

Kerala News

വയനാടിന്‍റെ പുനരധിവാസത്തിന് കുടുംബശ്രീയും:പെണ്ണൊരുമയുടെ കരുതലില്‍ രണ്ടു ദിനം കൊണ്ട് 20 കോടി

ഉരുള്‍പൊട്ടലില്‍ നിന്നും അതിജീവനത്തിന്‍റെ വഴികളില്‍ മുന്നേറുന്ന വയനാടിന്‍റെ സമഗ്ര പുനരധിവാസത്തിന് കരുത്തേകാന്‍ കുടുംബശ്രീയുടെ പെണ്‍കരുത്ത്. സംസ്ഥാനമൊട്ടാകെയുളള അയല്‍ക്കൂട്ട ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ ആഗസ്റ്റ് 10,11 തീയതികളിലായി സമാഹരിച്ചത് 20,05,00,682 (ഇരുപത് കോടി അഞ്ചു ലക്ഷത്തി അറുനൂറ്റി എണ്‍പത്തിരണ്ട് കോടി രൂപ മാത്രം) കോടി രൂപയാണ്. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ 46 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങളും ഒരേ മനസോടെ കൈകോര്‍ത്തതാണ് ധനസമാഹരണം വേഗത്തിലാക്കിയത്. ഇതോടൊപ്പം കുടുംബശ്രീയുടെ കീഴിലുളള വിവിധ നൈപുണ്യ ഏജന്‍സികള്‍ വഴി 2,05,000 (രണ്ട് ലക്ഷത്തി Read More…

Kerala News

വയനാട് പുനരധിവാസം: സര്‍വ്വകക്ഷിയോഗത്തിന്‍റെ പൂര്‍ണ പിന്തുണ

വയനാട് ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തു പിടിച്ച് മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ യോജിച്ച തീരുമാനം. സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും ഒരേ വികാരം പ്രകടിപ്പിച്ചതില്‍ മുഖ്യമന്ത്രി നന്ദി അറിയിച്ചു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന്‍റെ ഭാഗമായി 1000 സ്ക്വയര്‍ഫീറ്റില്‍ ഒറ്റനില വീടാണ് നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷിയോഗത്തില്‍ പറഞ്ഞു. ഭാവിയില്‍ രണ്ടാമത്തെ നിലകൂടിക്കെട്ടാന്‍ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക. വീടുകള്‍ ഒരേ രീതിയിലാകും നിര്‍മ്മിക്കുകയെന്നും ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും Read More…

India Kerala News

വയനാട് പുനരധിവാസം: മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടു

ന്യൂഡൽഹി ∙ വയനാട് ഉരുൾപൊട്ടലിൽ ഉൾപ്പെട്ടവരുടെ പുനരധിവാസത്തിനായി കേന്ദ്ര സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. വയനാട് പുനരധിവാസ പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാണ് പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സഹായവും ഉറപ്പു നൽകിയിരുന്നു, അതേസമയം, സംസ്ഥാന സർക്കാരിനോട് വിശദമായ നിവേദനം നൽകാനും ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം കഴിഞ്ഞ് 15 ദിവസം പിന്നിട്ടിട്ടും കേന്ദ്രസഹായം പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്. വയനാടിന്റെ ദുരന്തബാധിത Read More…

Kerala News

എഎവൈ കാർഡുടമകൾക്കും വയനാട് ദുരിതബാധിതർക്കും സൗജന്യ ഓണക്കിറ്റ്

2024 ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഎവൈ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും 13 ഇനം അവശ്യസാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. ഇതിന് 34.29 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിച്ചു. റേഷൻകടകൾ മുഖേനയാണ് വിതരണം. ആകെ 5,99,000 കിറ്റുകളാണ് വിതരണം ചെയ്യുക. തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, എന്നീ ഇനങ്ങളോടൊപ്പം തുണിസഞ്ചിയും നല്‍കും.ദുരന്തബാധിത പ്രദേശങ്ങളിലെ Read More…