കൊച്ചി: വയനാട് ജില്ലയില്‍ വലിയ പ്രളയവും മണ്ണിടിച്ചിലുമടക്കം ഉണ്ടായ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ബാധിതര്‍ക്ക് നല്‍കിയ വായ്പകള്‍ എഴുതിത്തള്ളാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വായ്പ എഴുതിത്തള്ളലുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്രം. വായ്പകള്‍ എഴുതിത്തള്ളാനുള്ള സാധ്യത ഇല്ലെങ്കിലും, റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വായ്പകള്‍ പുനഃക്രമീകരിക്കാവുന്നതാണ്, എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം, Read More…
Tag: wayanad
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി ടൗണ്‍ഷിപ്പ്: ഇന്ന് തറക്കല്ലിടല്‍
കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടമായവര്‍ക്കായി ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് ഇന്ന് തറക്കല്ലിടും. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ വ്യാഴാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍മ്മാണോദ്ഘാടനം നടത്തും. കല്‍പ്പറ്റ ബൈപ്പാസിനോടു ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടറില്‍ 7 സെന്റ് വീതമുള്ള പ്ലോട്ടുകളില്‍ 1000 ചതുരശ്ര അടി ഒറ്റനില വീടുകള്‍ നിര്‍മിക്കും. ഭാവിയില്‍ ഇരുനിലയാക്കാനാവുന്ന രീതിയിലാകും അടിത്തറ. ടൗണ്‍ഷിപ്പില്‍ ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ലൈബ്രറി എന്നിവയും ഉണ്ടാകും. Read More…
വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് പത്ത് എംപിമാര്‍ മാത്രം സംഭാവന നല്‍കി:- മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട്ടിലെ ചൂരല്‍മല – മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് സംഭാവന നല്‍കിയത് സംസ്ഥാനത്തെ പത്ത് എംപിമാര്‍ മാത്രം. നിയമസഭയില്‍ പിടിഎ റഹീം ഉന്നയിച്ച ചോദ്യത്തിന് നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംഭാവന നല്‍കാത്തവരുടെ പട്ടികയില്‍ വയനാട് എംപി പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടുന്നു, കോണ്‍ഗ്രസില്‍ നിന്ന് വടകര എംപി ഷാഫി പറമ്പില്‍ മാത്രം ഫണ്ട് നല്‍കിയതായി റിപ്പോർട്ടുണ്ട്. അദ്ദേഹം ₹25 ലക്ഷം സംഭാവനയായി നല്‍കിയപ്പോൾ, യുഡിഎഫ് എംപിയായ എന്‍.കെ. പ്രേമചന്ദ്രന്‍ Read More…
വയനാട് പുനരധിവാസ ഫണ്ട്: ചെലവഴിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി
കൊച്ചി: വയനാട് പുനരധിവാസത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ചെലവഴിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നേരത്തെ ഈ തുക മാര്‍ച്ച് 31-നകം വിനിയോഗിക്കണമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഈ സമയം പ്രായോഗികമല്ലെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി സത്യവാങ്മൂലം ആവശ്യപ്പെട്ടത്. അതിന് മറുപടിയായി കേന്ദ്രം കാലാവധി നീട്ടിയതായി അറിയിച്ചു. പുനരധിവാസവുമായി ബന്ധപ്പെട്ട് കടുത്ത പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിൽ 520 കോടി രൂപയുടെ സഹായം കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. 16 പദ്ധതികള്‍ക്കായി ഈ Read More…
കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ വയനാട് സന്ദർശിച്ചു
കൽപ്പറ്റ: കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ വയനാട് സന്ദർശിച്ചു. വിവിധ വനവാസി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ഗോത്രപർവ്വം 2025 ഗവർണർ ഉദ്ഘാടനം ചെയ്തു. രാവിലെ ഹെലികോപ്റ്റർ മാർഗ്ഗം കൽപ്പറ്റയിൽ എത്തുന്ന ഗവർണർ പൂക്കോട് വെറ്റിറനറി സർവ്വകലാശാലയിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. തുടർന്ന് ചുണ്ടയിൽ ആനപ്പാറ വട്ടക്കുണ്ട് ഉന്നതി സന്ദർശിച്ചു. വനവാസി ഗ്രാമത്തിലെത്തുന്ന ഗവർണറെ വാദ്യോപകരണങ്ങളോടെ സ്വീകരിച്ചു. തുടർന്ന് ഗോത്രകലകൾ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എം.വി.വിജേഷിൻ്റെ നേതൃത്വത്തിലാണ് ഗവർണറെ സ്വീകരിച്ചു. വിവിധ ഗോത്ര സംഘടനാ നേതാക്കളുമായി ഗവർണർ ചർച്ച Read More…
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ടൗൺഷിപ്പിന്റെ നിർമാണപ്രവർത്തനങ്ങൾ ഈ മാസം ആരംഭിക്കുമെന്ന് മന്ത്രി കെ രാജൻ
മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായ എൽസ്റ്റോൺ എസ്റ്റേറ്റിലെ ടൗൺഷിപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ മാസം (മാർച്ച്) ആരംഭിക്കുമെന്ന് റവന്യുവകുപ്പ് മന്ത്രി കെ രാജൻ. ടൗൺഷിപ്പിനായുള്ള ഭൂമി ഏറ്റെടുക്കൽ 15 ദിവസത്തിനകം പൂർത്തിയാകും. ദുരന്തബാധിതരിൽ വീട് നഷ്ടപ്പെട്ടവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിന് വേണ്ടി മാർച്ച് 10,11,12 തിയതികളിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഹിയറിംഗ് സംഘടിപ്പിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കൽ നടപടികളിൽ ഒരുകാരണവശാലും സ്റ്റേ ഉണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ വളരെ വേഗം മുന്നോട്ടുപോകും. ടൗൺഷിപ്പിനുവേണ്ടി Read More…
വയനാട് തുരങ്കപാതക്ക് സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി
കോഴിക്കോട്: വയനാട് തുരങ്കപാത നിർമാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നൽകി. 25 വ്യവസ്ഥകളോടെയാണ് അനുമതി നൽകിയത്. ഉരുള്‍പൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിർമാണ പ്രവർത്തനം അതീവ ശ്രദ്ധയോടെ നടത്തണമെന്ന നിർദ്ദേശത്തോടെയാണ് അനുമതി അനുവദിച്ചത്. ആനക്കാംപൊയൽ-കള്ളാടി-മേപ്പാടി തുരങ്കപാത സംസ്ഥാന സർക്കാരിന്റെ ഫ്ലാഗ്‌ഷിപ്പ് പദ്ധതിയാണെന്നും ഇതുമായി ബന്ധപ്പെട്ട സുപ്രധാന അനുമതി ലഭിച്ചതായി അധികൃതർ അറിയിച്ചു. കള്ളാടിയോട് ചേർന്നുള്ള ചൂരൽമല, മുണ്ടക്കൈ തുടങ്ങിയ മേഖലകളിൽ മുൻകാലങ്ങളിൽ ഉരുള്‍പൊട്ടൽ സംഭവിച്ചിട്ടുള്ളതിനാൽ നിർമാണ പ്രവർത്തനങ്ങൾ സൂക്ഷ്മ പരിശോധനയോടെ നടത്തണമെന്ന് സമിതി നിർദേശിച്ചു. വനം, Read More…
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: മൂന്നാംഘട്ട കരട് പട്ടിക പുറത്തിറങ്ങി
കല്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്താശ്വാസവുമായി ബന്ധപ്പെട്ട മൂന്നാംഘട്ട കരട് പട്ടിക പുറത്തിറങ്ങി. മൂന്ന് വാര്‍ഡുകളിലായി 70 കുടുംബങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരില്‍ വഴിയില്ലാത്ത പ്രദേശങ്ങളിലുള്ളവരാണ് ഉൾപ്പെടുന്നത്. ഇതോടെ ആകെ ഗുണഭോക്താക്കളുടെ എണ്ണം 393 ആയി. പരാതികള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 13 വരെയാണ്. പത്താം വാര്‍ഡില്‍ 18, പതിനൊന്നാം വാര്‍ഡില്‍ 37, പന്ത്രണ്ടാം വാര്‍ഡില്‍ 15 കുടുംബങ്ങളാണ് പട്ടികയിലുള്‍പ്പെട്ടിരിക്കുന്നത്. ഒന്നാംഘട്ട പട്ടികയില്‍ 242 കുടുംബങ്ങളും, നോ ഗോ സോണിലുള്ളവരുടെ രണ്ടാംഘട്ട പട്ടികയില്‍ 81 കുടുംബങ്ങളും ഉള്‍പ്പെട്ടിരുന്നു. മൂന്നാംഘട്ട Read More…
ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് അവഗണന: ഡൽഹിയിൽ എൽഡിഎഫിന്റെ രാപകൽ സമരം ഇന്ന് തുടങ്ങും
ന്യൂഡൽഹി: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കെതിരെ ഡൽഹിയിൽ എൽഡിഎഫ് വയനാട് ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാപകൽ സമരം ഇന്ന് ആരംഭിക്കും. പാർലമെന്റിന് മുന്നിലാണ് സമരം നടക്കുക. രാവിലെ ഒമ്പതിന് കേരളാ ഹൗസിൽ നിന്ന് പ്രതിഷേധജാഥ പുറപ്പെടും. അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്യും. എംപിമാരായ ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, സിപിഐ നേതാവ് ആനിരാജ എന്നിവരും എൽഡിഎഫ് എംപിമാരും ദേശീയ നേതാക്കളും സമരത്തിൽ പങ്കെടുക്കും. ഇതരസംസ്ഥാനങ്ങളിൽ Read More…
ചൂരല്‍മലയില്‍ പുതിയ പാലം; 35 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം
തിരുവനന്തപുരം: വയനാട്ടിലെ ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പാലത്തിന് പകരം പുതിയ പാലം നിര്‍മിക്കാന്‍ തീരുമാനമായി. ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ ഇത് സംബന്ധിച്ച 35 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കിയതായി അറിയിച്ചു. പുതിയ പാലം ചൂരല്‍മല ടൗണില്‍നിന്ന് മുണ്ടക്കൈ റോഡിലേക്ക് എത്തുന്നതിനായി പണിയും. കഴിഞ്ഞ പ്രളയകാലത്ത് പുഴയില്‍ ഉയര്‍ന്ന വെള്ളത്തിന്റെ അളവ് കണക്കാക്കി അതിനേക്കാള്‍ ഉയരത്തിൽ പാലം നിർമിക്കുമെന്ന് മന്ത്രി അറിയിച്ചു. പാലം 267.95 മീറ്റര്‍ നീളവും 107 മീറ്റര്‍ പുഴയ്ക്കു മുകളിലുമാണ്. കൂടാതെ, ഇരു Read More…