ന്യൂഡല്‍ഹി: മുണ്ടക്കൈ -ചൂരല്‍മല ദുരന്തത്തില്‍ കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന ദുരന്തനിവാരണഫണ്ടിന്റെ കേന്ദ്ര വിഹിതമാണ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത്. വിവിധ സംസ്ഥാനങ്ങള്‍ക്കായി ആകെ 1066.80 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പ്രകൃതി ദുരന്തമുണ്ടായ ഹിമാചല്‍, ഉത്തരാഖണ്ഡ്, അസം, മണിപ്പൂര്‍, മേഘാലയ, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ക്കും തുക അനുവദിച്ചിട്ടുണ്ട്. അസമിന് 375.60 കോടി രൂപയും, മണിപ്പൂരിന് 29.20 കോടി രൂപയും, മേഘാലയയ്ക്ക് 30.40 കോടി രൂപയും, മിസോറാമിന് 22.80 കോടി രൂപയും, ഉത്തരാഖണ്ഡിന് 455.60 കോടി രൂപയും കേന്ദ്ര വിഹിതമായി Read More…
Tag: wayanad
നിപ: വയനാട്ടില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം, ലക്ഷണങ്ങള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം
കല്‍പറ്റ: മലപ്പുറം ജില്ലയിലും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ടി.മോഹന്‍ദാസ് അറിയിച്ചു. ജില്ലയിലെ പഴംതീനി വവ്വാലുകളില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മുന്‍ വര്‍ഷത്തില്‍ നടത്തിയ സാംപിള്‍ പരിശോധനയില്‍ നിപ വൈറസിനെതിരായ ആന്റിബോഡികള്‍ കണ്ടെത്തിയിരുന്നു. നിലവില്‍ പഴംതീനി വവ്വാലുകളുടെ പ്രജനന കാലത്ത് നിപ സാധ്യതയുള്ളതിനാല്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. രോഗസാധ്യതാ ലക്ഷണങ്ങള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും നിര്‍ദേശം നല്‍കിയതായി മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. Read More…
സ്വകാര്യ ആശുപത്രികളെ പ്രോൽസാഹിപ്പിക്കുന്ന മന്ത്രി വീണാ ജോർജ് രാജി വെക്കുക
മാനന്തവാടി:ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്നാവശ്യപ്പെട്ട്കൊണ്ട് ബി.ജെ.പി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാനന്തവാടി കോടതി പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് മെഡിക്കൽ കോളേജിന് മുമ്പിൽ വെച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ: കെ.ശ്രീകാന്ത് ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ നടത്തിയ ആ മുഖ പ്രഭാഷണത്തിൽ ജില്ലാ ആശുപത്രിയെ ബോർഡ് മാറ്റി മെഡിക്കൽ കോളേജ് ആക്കിയ സർക്കാറിന്റെ നടപടിയെ അദ്ദേഹം പരിഹസിച്ചു. കേരളത്തിലങ്ങോളമുള്ള മെഡിക്കൽ കോളേജ്കളെ Read More…
ചൂരല്‍മലയില്‍ കനത്ത മഴ; ഒറ്റരാത്രിയില്‍ 100 മില്ലിമീറ്റര്‍ മഴ, പുന്നപ്പുഴ കുത്തിയൊലിച്ച് ഒഴുകുന്നു – ജാഗ്രതാനിര്‍ദേശം പുറത്ത്
വയനാട്: വയനാട് മുണ്ടക്കൈ പുന്നപ്പുഴ കുത്തിയൊലിച്ച് ഒഴുകുന്നതിനെ തുടര്‍ന്ന് ചൂരല്‍മലയില്‍ ആശങ്കയുയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വലിയ ദുരന്തം നേരിട്ട മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ ബെയിലി പാലത്തിന്റെ താഴെയാണ് പുന്നപ്പുഴയില്‍ വെള്ളം കുത്തിയൊഴുകുന്നത്. കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ ഈ ഭാഗത്ത് ഒറ്റരാത്രിയില്‍ 100 മില്ലിമീറ്ററോളം മഴ പെയ്തതായാണ് കാലാവസ്ഥാ നിരീക്ഷണ റിപ്പോര്‍ട്ട്. പുഴയിലെ ജലനിരപ്പ് കുതിച്ചുയരതോടെ മുണ്ടക്കൈ–അട്ടമല റോഡ് പൂര്‍ണമായും മുങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശവാസികള്‍ക്ക് അധികൃതര്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പുഴയുടെ ഒഴുക്ക് മുകളിലേക്ക് കുത്തിയൊഴുകുന്നതിന് കാരണം Read More…
വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര അനുമതി; നിര്‍മാണോദ്ഘാടനം ജൂലായില്‍
കോഴിക്കോട്: ആനക്കാംപൊയില്‍–കള്ളാടി–മേപ്പാടി തുരങ്കപാത പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. 2134 കോടി രൂപ ചെലവിട്ടുള്ള പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ജൂലൈയില്‍ മുഖ്യമന്ത്രി നിർവഹിക്കുമെന്ന് വയനാട് എം.എൽ.എ. ലിന്റോ ജോസഫ് അറിയിച്ചു. താമരശ്ശേരി ചുരത്തിന് പകരമായ പാതയായി കോഴിക്കോട്–വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ തുരങ്കപാത 8.11 കിലോമീറ്ററാണ് ദൈർഘ്യം. ദ്വിതീയ തുരങ്കങ്ങളായും നാലു വരി ഗതാഗതമാർഗ്ഗമായും പദ്ധതി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. മെയ് 14-15 തീയതികളിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയ യോഗം പദ്ധതിയുടെ പ്രവൃത്തി വ്യവസ്ഥകള്‍ അംഗീകരിച്ചതോടെയാണ് അനുമതി Read More…
ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കും; വാടക തുക അടിയന്തരമായി ലഭ്യമാക്കും: മുഖ്യമന്ത്രി
മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കും. താമസത്തിനുള്ള മാസ വാടക തുക അടിയന്തിരമായി ലഭ്യമാക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ് നിർമാണ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് നിർദേശം. ടൗൺഷിപ്പ് നിർമാണത്തിന് ഭരണ, സാങ്കേതിക, സാമ്പത്തിക അനുമതികൾ നൽകുന്നതിന് സമയക്രമം നിശ്ചയിച്ചു നൽകി. അനുമതിയോടെ വേണ്ട മരങ്ങൾ മുറിച്ചു മാറ്റുക, വൈദ്യുത വിതരണ സംവിധാനങ്ങൾ പുനക്രമീകരിക്കുക, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സാമ്പത്തിക സഹായം, അവശിഷ്ടങ്ങൾ നീക്കം ചെയ്ത് പുഴയുടെ ഒഴുക്ക് സുഗമമാക്കുക, ഉദ്യോഗസ്ഥരുടെ Read More…
വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; പുനഃക്രമീകരണം മാത്രം
കൊച്ചി: വയനാട് ജില്ലയില്‍ വലിയ പ്രളയവും മണ്ണിടിച്ചിലുമടക്കം ഉണ്ടായ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ബാധിതര്‍ക്ക് നല്‍കിയ വായ്പകള്‍ എഴുതിത്തള്ളാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വായ്പ എഴുതിത്തള്ളലുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്രം. വായ്പകള്‍ എഴുതിത്തള്ളാനുള്ള സാധ്യത ഇല്ലെങ്കിലും, റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വായ്പകള്‍ പുനഃക്രമീകരിക്കാവുന്നതാണ്, എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം, Read More…
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി ടൗണ്‍ഷിപ്പ്: ഇന്ന് തറക്കല്ലിടല്‍
കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടമായവര്‍ക്കായി ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് ഇന്ന് തറക്കല്ലിടും. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ വ്യാഴാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍മ്മാണോദ്ഘാടനം നടത്തും. കല്‍പ്പറ്റ ബൈപ്പാസിനോടു ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടറില്‍ 7 സെന്റ് വീതമുള്ള പ്ലോട്ടുകളില്‍ 1000 ചതുരശ്ര അടി ഒറ്റനില വീടുകള്‍ നിര്‍മിക്കും. ഭാവിയില്‍ ഇരുനിലയാക്കാനാവുന്ന രീതിയിലാകും അടിത്തറ. ടൗണ്‍ഷിപ്പില്‍ ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ലൈബ്രറി എന്നിവയും ഉണ്ടാകും. Read More…
വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് പത്ത് എംപിമാര്‍ മാത്രം സംഭാവന നല്‍കി:- മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട്ടിലെ ചൂരല്‍മല – മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് സംഭാവന നല്‍കിയത് സംസ്ഥാനത്തെ പത്ത് എംപിമാര്‍ മാത്രം. നിയമസഭയില്‍ പിടിഎ റഹീം ഉന്നയിച്ച ചോദ്യത്തിന് നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംഭാവന നല്‍കാത്തവരുടെ പട്ടികയില്‍ വയനാട് എംപി പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടുന്നു, കോണ്‍ഗ്രസില്‍ നിന്ന് വടകര എംപി ഷാഫി പറമ്പില്‍ മാത്രം ഫണ്ട് നല്‍കിയതായി റിപ്പോർട്ടുണ്ട്. അദ്ദേഹം ₹25 ലക്ഷം സംഭാവനയായി നല്‍കിയപ്പോൾ, യുഡിഎഫ് എംപിയായ എന്‍.കെ. പ്രേമചന്ദ്രന്‍ Read More…
വയനാട് പുനരധിവാസ ഫണ്ട്: ചെലവഴിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി
കൊച്ചി: വയനാട് പുനരധിവാസത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ചെലവഴിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നേരത്തെ ഈ തുക മാര്‍ച്ച് 31-നകം വിനിയോഗിക്കണമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഈ സമയം പ്രായോഗികമല്ലെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി സത്യവാങ്മൂലം ആവശ്യപ്പെട്ടത്. അതിന് മറുപടിയായി കേന്ദ്രം കാലാവധി നീട്ടിയതായി അറിയിച്ചു. പുനരധിവാസവുമായി ബന്ധപ്പെട്ട് കടുത്ത പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിൽ 520 കോടി രൂപയുടെ സഹായം കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. 16 പദ്ധതികള്‍ക്കായി ഈ Read More…









