ഭുവനേശ്വർ: ഒഡീഷയിൽ ഇന്ധനക്ഷാമത്തെ തുടർന്നുള്ള ആശങ്ക വ്യാപകമായതോടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജനജീവിതം പ്രതിസന്ധിയിലായി. പെട്രോൾ, ഡീസൽ ലഭ്യത കുറവായതോടെ ദിവസ വേതന തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവരെയാണ് ബുദ്ധിമുട്ട് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പല ജില്ലകളിലും പെട്രോൾ പമ്പുകൾക്ക് മുന്നിൽ നീണ്ട നിരകളാണ് രൂപപ്പെട്ടത്. ഇന്ധനം ലഭിക്കുമോയെന്ന ആശങ്കയിൽ ആളുകൾ വലിയ തോതിൽ വാങ്ങിയതോടെ സ്ഥിതി കൂടുതൽ രൂക്ഷമായി. എന്നാൽ സംസ്ഥാനത്ത് യഥാർത്ഥ ഇന്ധനക്ഷാമമില്ലെന്ന് സർക്കാർ വ്യക്തമാക്കി. ജനങ്ങളുടെ പാനിക് ബയിംഗാണ് Read More…


