നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ പാർട്ടി പുനർനിർമ്മിക്കാൻ നേതാക്കളോടും പ്രവർത്തകരോടും ആഹ്വാനം ചെയ്ത് മമത ബാനർജി. പാർട്ടി വിടാൻ ആഗ്രഹിക്കുന്നവർക്ക് പോകാമെന്നും മമത വ്യക്തമാക്കി. കാളിഘട്ടിലെ വസതിയിൽ നടന്ന തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ യോഗത്തിലായിരുന്നു മമതയുടെ പ്രതികരണം. പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും യോഗത്തിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടെങ്കിലും തൃണമൂൽ കോൺഗ്രസ് വീണ്ടും ശക്തമായി തിരിച്ചുവരുമെന്ന് മമത പറഞ്ഞു. പാർട്ടിയോടൊപ്പം തുടരുന്നവർ തകർന്ന പാർട്ടി ഓഫീസുകൾ പുനർനിർമ്മിച്ച് വീണ്ടും പ്രവർത്തനം Read More…
Tag: mamata banerjee
വോട്ടിങ് മെഷീനിൽ വ്യാപക ക്രമക്കേടുകൾ നടന്നു; ആരോപണവുമായി അഭിഷേക് ബാനർജി
പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ക്രമക്കേടുകൾ നടന്നതായി അഭിഷേക് ബാനർജി ആരോപിച്ചു. വോട്ടെണ്ണൽ പ്രക്രിയയേയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരേയും സുരക്ഷാ ഉദ്യോഗസ്ഥരേയുമെല്ലാം സംശയിക്കുന്നുവെന്നാണ് അഭിഷേക് പറഞ്ഞത്. കാളിഘട്ടിൽ പാർട്ടി അധ്യക്ഷ മമത ബാനർജി നടത്തിയ വാർത്താസമ്മേളനത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിഎമ്മുകളിൽ രേഖപ്പെടുത്തിയ വോട്ടുകൾ അങ്ങനെ തന്നെ ഉണ്ടാകാമെന്നും, ഒരുപക്ഷേ യന്ത്രങ്ങൾ തന്നെ മാറ്റിയിരിക്കാനാകാം സാധ്യതയെന്നുമാണ് അദ്ദേഹം ആരോപിച്ചത്. “വോട്ടെടുപ്പിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നിട്ടുണ്ട്. ഇവിഎമ്മിൽ രേഖപ്പെടുത്തിയ വോട്ടുകൾ സുരക്ഷിതമായിരിക്കാം, പക്ഷേ യന്ത്രങ്ങൾ തന്നെ മാറ്റിയാൽ ഫലം Read More…
രാജി നിരസിച്ച് മമത ബാനർജി; ജനാധിപത്യ വിരുദ്ധമെന്ന് ബിജെപി
പശ്ചിമബംഗാൾ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ രാജിവെക്കില്ലെന്ന നിലപാട് സ്വീകരിച്ച് മുഖ്യമന്ത്രി മമത ബാനർജി. മമതയുടെ നിലപാടിനെതിരെ ബിജെപി ശക്തമായി വിമർശിച്ചു. തെരഞ്ഞെടുപ്പിൽ തോറ്റ മുൻമുഖ്യമന്ത്രിയുടേത് “അരാജകത്വപരവും” ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് ബിജെപി പാർട്ടി ആരോപിച്ചു. ശാന്തമായ അധികാരമാറ്റത്തെ മമതയുടെ നിലപാട് ബാധിക്കുന്നുണ്ടെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി. “ഭരണഘടനാപരമായ അപമാനം” എന്നാണ് അവർ ഈ നീക്കത്തെ വിശേഷിപ്പിച്ചത്. അതേസമയം, കൊൽക്കത്തയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വോട്ടെണ്ണൽ പ്രക്രിയയിൽ വ്യാപക ക്രമക്കേടുകൾ ഉണ്ടായതായി മമത ബാനർജി ആരോപിച്ചു. ഏകദേശം 100 Read More…
പിവിഅന്‍വര്‍ തൃണമൂല് സംസ്ഥാന കണ്‍വീനര്‍; രാജിയ്ക്ക് പിന്നാലെ നിയമനം
ന്യൂഡല്‍ഹി: എംഎല്‍എ സ്ഥാനം രാജിവച്ച പിന്നാലെ പിവി അന്‍വറിനെ തൃണമൂല് കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ കണ്‍വീനറായി നിയമിച്ചു. തൃണമൂല് അധ്യക്ഷ മമതാ ബാനര്‍ജിയുടെ നിര്‍ദേശാനുസരണമായാണ് ഈ നിയമനം നടത്തിയത് എന്നതാണ് പാര്‍ട്ടി വാര്ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മുതിര്‍ന്ന തൃണമൂല് നേതാക്കളുടെ സംഘം കേരളത്തിലെത്തുമെന്ന സൂചനകളുണ്ട്. നിലവില്‍ സംസ്ഥാനത്തിന്റെ ചുമതല സുസ്മിത ദേവും മഹുവാ മൊയ്ത്രയുമാണ് വഹിക്കുന്നത്. നേതാക്കളുടെ സന്ദര്‍ശനത്തിനൊത്തിയ്‍ക്കാണ് പാര്‍ട്ടിയിലെ നേതൃസ്ഥാനങ്ങളില്‍ കൂടുതല്‍ പേരെ നിയമിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുക. രാവിലെ സ്പീക്കര്‍ എ.എന്‍. Read More…




