ഭുവനേശ്വർ: മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്‌മെൻ്റ് ആൻഡ് റെഗുലേഷൻ) ഭേദഗതി ബിൽ (MMDR ബിൽ) പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒഡിഷയിൽ ഇന്ത്യാ സഖ്യ കക്ഷികളുടെ നേതൃത്വത്തിൽ പ്രതിഷേധം. ഭുവനേശ്വറിൽ നടന്ന പ്രതിഷേധത്തിൽ നേതാക്കൾ പന്തംകൊളുത്തി പ്രകടനം നടത്തി. കോൺഗ്രസ്, സി.പി.ഐ (എം), സി.പി.ഐ, സി.പി.ഐ (എംഎൽ) ലിബറേഷൻ, ഫോർവേഡ് ബ്ലോക്ക്, എൻ.സി.പി, സമാജ്‌വാദി പാർട്ടി തുടങ്ങിയ കക്ഷികളുടെ നേതാക്കളാണ് തിങ്കളാഴ്ച മാസ്റ്റർ കാൻ്റീൻ സ്ക്വയറിൽ പ്രതിഷേധവുമായി ഒത്തുകൂടിയത്. പാർലമെൻ്റി. അടുത്തിടെ MMDR ഭേദഗതി ബിൽ പാസാക്കിയപ്പോൾ ഒഡിഷയിൽ നിന്നുള്ള ബിജെപിയുടെ Read More…
Tag: odisha
ഒഡിഷയിൽ വീണ്ടും പ്രളയം; 41,000ത്തിലധികം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി
ഭുവനേശ്വർ: രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയെ തുടർന്ന് ഒഡിഷയിലെ ആറ് ജില്ലകളിൽ വീണ്ടും പ്രളയം. 41,000ത്തിലധികം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ബാലസോർ, മയൂർഭഞ്ജ്, ഭദ്രക്, ജാജ്പൂർ, സുന്ദർഗഢ്, കിയോൻജാർ ജില്ലകളിലെ 52 ബ്ലോക്കുകളിലായി 429 ഗ്രാമങ്ങളെ പ്രളയം ബാധിച്ചുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രളയത്തെ തുടർന്ന് ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിൽ അടിയന്തരമായി എത്തിച്ചേരുന്നതിനും പാകം ചെയ്ത ഭക്ഷണം, സുരക്ഷിതമായ കുടിവെള്ളം, മരുന്നുകൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനുമാണ് ഭരണകൂടം മുൻഗണന നൽകുന്നത്. പ്രളയ Read More…
പ്രളയത്തിനിടെ ഡൽഹി സന്ദർശിക്കാൻ ഒഡീഷ മുഖ്യമന്ത്രി; വിമർശിച്ച് പ്രതിപക്ഷം
ഭുവനേശ്വർ: സംസ്ഥാനത്ത് രൂക്ഷമായ പ്രളയ സാഹചര്യം നിലനിൽക്കുന്നതിനിടെ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയും മറ്റ് ബിജെപി നേതാക്കളും ഡൽഹി സന്ദർശിച്ചതിനെതിരെ പ്രതിപക്ഷ പാർട്ടിയായ ബിജു ജനതാദളും (ബിജെഡി) കോൺഗ്രസും രൂക്ഷ വിമർശനവുമായി രംഗത്തെത്തി. വ്യാഴാഴ്ച പ്രത്യേകം നടത്തിയ വാർത്താസമ്മേളനങ്ങളിലാണ് ഇരുപാർട്ടികളും സംസ്ഥാന സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. സംസ്ഥാനത്തെ 30 ജില്ലകളിൽ 20 ജില്ലകളിലും പ്രളയം ബാധിച്ചിരിക്കെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സർക്കാർ ആത്മാർത്ഥത കാണിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. “സംസ്ഥാനം മുഴുവൻ കനത്ത മഴയിലും പ്രളയക്കെടുതിയിലും വലയുമ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള Read More…
ഒഡീഷയിൽ ഇന്ധനക്ഷാമം; സാധാരണ ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിൽ
ഭുവനേശ്വർ: ഒഡീഷയിൽ ഇന്ധനക്ഷാമത്തെ തുടർന്നുള്ള ആശങ്ക വ്യാപകമായതോടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജനജീവിതം പ്രതിസന്ധിയിലായി. പെട്രോൾ, ഡീസൽ ലഭ്യത കുറവായതോടെ ദിവസ വേതന തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവരെയാണ് ബുദ്ധിമുട്ട് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പല ജില്ലകളിലും പെട്രോൾ പമ്പുകൾക്ക് മുന്നിൽ നീണ്ട നിരകളാണ് രൂപപ്പെട്ടത്. ഇന്ധനം ലഭിക്കുമോയെന്ന ആശങ്കയിൽ ആളുകൾ വലിയ തോതിൽ വാങ്ങിയതോടെ സ്ഥിതി കൂടുതൽ രൂക്ഷമായി. എന്നാൽ സംസ്ഥാനത്ത് യഥാർത്ഥ ഇന്ധനക്ഷാമമില്ലെന്ന് സർക്കാർ വ്യക്തമാക്കി. ജനങ്ങളുടെ പാനിക് ബയിംഗാണ് Read More…




