ന്യൂഡൽഹി: വനിതകളുടെ രാഷ്ട്രീയ പ്രതിനിധാനം വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട് വനിതാ സംവരണ ബിൽ ഇന്ന് പാർലമെൻ്റിൽ ചർച്ചയ്ക്കെടുക്കുന്നു. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്യുന്നതാണ് ഈ ബിൽ. 2029ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് നിയമം നടപ്പാക്കാനാണ് കേന്ദ്രസർക്കാരിൻ്റെ പദ്ധതി. ഇതോടൊപ്പം മണ്ഡല പുനർനിർണ്ണയം ഉൾപ്പെടുന്ന മറ്റ് നിയമ നിർദ്ദേശങ്ങളും പരിഗണനയിൽ വരും. ബിൽ ചരിത്രപരമായ നീക്കമാണെന്ന് കേന്ദ്രം വിലയിരുത്തുമ്പോൾ, മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിക്കുന്നതിൽ പ്രതിപക്ഷം ആശങ്ക ഉയർത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ പ്രതിനിധാനത്തെ ഇത് ബാധിക്കുമോയെന്നതാണ് പ്രധാന Read More…


