അഗർത്തല: ത്രിപുര സർക്കാർ ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളിലെ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ബുധനാഴ്ച സർക്കാർ പുറത്തിറക്കി.
ഇന്ധന ഉപയോഗം കുറയ്ക്കാനും സാധ്യമായിടത്ത് വർക്ക് ഫ്രം ഹോം സംവിധാനം നടപ്പാക്കാനുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ തുടർന്നാണ് നടപടി.
ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പിൻ്റെ സ്പെഷ്യൽ സെക്രട്ടറി എ കെ ഭട്ടാചാര്യ പുറത്തിറക്കിയ ഉത്തരവിൽ, ഓരോ ദിവസവും 50 ശതമാനം ഗ്രൂപ്പ് സി, ഡി ജീവനക്കാർ മാത്രം ഓഫീസിൽ ഹാജരാകണമെന്നും ബാക്കിയുള്ളവർ വീട്ടിൽ നിന്ന് ജോലി ചെയ്യണമെന്നും വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി.
ഇന്ധന ഉപഭോഗം കുറയ്ക്കുകയും ചെലവ് നിയന്ത്രിക്കുകയും ചെയ്യുന്നതിൻ്റെ ഭാഗമായാണ് പുതിയ തീരുമാനം എന്ന് സർക്കാർ അറിയിച്ചു.





