തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിനെ കുറിച്ചുള്ള എഡിജിപി എം.ആർ. അജിത്കുമാറിന്റെയും ഡിജിപിയുടെയും അന്വേഷണ റിപ്പോർട്ടുകൾ സർക്കാർ പുറത്തുവിടില്ല. ഈ റിപ്പോർട്ടുകൾ രഹസ്യ രേഖകളായതിനാൽ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കാനാവില്ലെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് ആസ്ഥാനത്തിലെ രഹസ്യ വിവരങ്ങളും നിയമ പ്രകാരം വെളിപ്പെടുത്താൻ കഴിയില്ലെന്ന് സർക്കാർ വ്യക്തമാക്കി. തൃശൂർ പൂരം കലക്കിയതിനു പിന്നിലെ ഗൂഢാലോചനയെ ക്രൈംബ്രാഞ്ച് അന്വേഷിക്കുമ്പോൾ, വിവിധ വകുപ്പുകളുടെ വീഴ്ചകളെ ഡിജിപിയും ഇന്റലിജൻസ് മേധാവിയും പരിശോധിക്കുകയാണ്.





