Kerala News Politics

ബിജെപി സിറ്റി ജില്ല അദ്ധ്യക്ഷൻ അടക്കമുള്ളവരെ തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ചു കമ്മീഷൻ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി

ജനങ്ങൾ തൃശ്ശൂരിൽ തോൽപ്പിച്ചതിന് സിപിഎം ഉം എൽഡിഎഫ് ഉം ബിജെപി യുടെ നെഞ്ചത്ത് കയറാൻ വന്നാൽ ശക്തമായി പ്രതിരോധിക്കുമെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ . മുക്കാൽ ലക്ഷം വോട്ടിന് ജനങ്ങൾ തിരഞ്ഞെടുത്ത കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ എംപി ഓഫീസിലേക്ക് സമരം നടത്തി ബോർഡിൽ കരി ഓയിലൊഴിച്ച്, ചെരിപ്പുമാലയിട്ട നടപടി ജനാധിപത്യത്തെ അധിക്ഷേപിക്കുന്നതാണ്. തൃശ്ശൂരിലെ പ്രബുദ്ധരായ വോട്ടർമാരെ അപമാനിക്കുന്നതാണ്.എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ശോഭാസുരേന്ദ്രൻ പറഞ്ഞു. പ്രതിഷേധപ്രകടനം നടത്തിയ ബിജെപി Read More…

Kerala News

മലയാളത്തിന്റെ തീരാനഷ്ടം: കെ സുരേന്ദ്രൻ

എംകെ സാനു മാഷിന്റെ നിര്യാണം മലയാളത്തിന്റെ തീരാനഷ്ടമാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മഹാനായ സാഹിത്യ വിമർശകനെയാണ് കേരളത്തിന്‌ നഷ്ടമായത്. ശ്രീനാരായണ ദർശനങ്ങളിൽ അഗാധമായ പാണ്ഡിത്യം അദ്ദേഹം പുലർത്തി. എറണാകുളം മണ്ഡലത്തിലെ ജനപ്രതിനിധി എന്നനിലയിലും രാഷ്ട്രീയത്തിനു അതീതമായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ബിജെപിയുമായി നല്ല ബന്ധം പുലർത്തിയ സാഹിത്യകാരനായിരുന്നു സാനു മാഷ്. കൊച്ചിയിൽ നടന്ന പ്രധാനമന്ത്രിയുടെ യുവം പരിപാടിയിലും മാഷ് പങ്കെടുത്തിരുന്നു. മാഷിന്റെ നിര്യാണത്തിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കെ സുരേന്ദ്രൻ അറിയിച്ചു.

Kerala News

വിഎസ്‌ അച്യുതാനന്ദന്റെ നിര്യാണത്തിൽ കെ സുരേന്ദ്രൻ അനുശോചിച്ചു

മുൻമുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്റെ നിര്യാണത്തിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അനുശോചിച്ചു. കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹ്യരംഗത്തു വലിയ പരിവർത്തനം നടത്തിയ നേതാവായിരുന്നു അദ്ദേഹം. സമരമുഖത്ത് വിഎസ്‌ കാഴ്ചവെച്ച പോരാട്ടങ്ങൾ വിസ്മരിക്കാനാവില്ല. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. സ്വന്തം പാർട്ടിയിൽ പോലും പ്രതിപക്ഷ ശബ്ദം ഉയർത്താൻ വിഎസ്‌ ധൈര്യം കാണിച്ചുവെന്നും കെ സുരേന്ദ്രൻ അനുശോചിച്ചു.

Kerala News Politics

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത് ഇരട്ടത്താപ്പ്: കെ.സുരേന്ദ്രൻ

കേരളത്തിലെ ആരോഗ്യ വകുപ്പ് വെൻ്റിലേറ്ററിൽ കിടക്കുമ്പോൾ മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ. ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ലെന്നും കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സ്വന്തം കാര്യം വരുമ്പോൾ ആദർശം മറന്ന് തെമ്മാടി രാജ്യത്തേക്ക് പോകുന്നത് അധപതനമാണ്. ദുബായിയെ എന്തിനാണ് ഹാൾട്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പറയണമെന്നും മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം പ്രചരിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് കരിക്കുലത്തെ ഉപയോഗിക്കുകയാണ്. Read More…

Entertainment News

‘തഗ് ലൈഫ്’ വിലക്ക് പിൻവലിക്കണം: കമൽഹാസൻ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു

ബംഗളൂരു: കമല്‍ഹാസന്റെ പുതിയ ചിത്രം തഗ് ലൈഫ് ല്‍ കര്‍ണാടക ഫിലിം ചേംബര്‍ ഏര്പ്പെടുത്തിയ വിലക്കിനെതിരെ കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ് കമല്‍ ഇന്റര്‍നാഷണല്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. ഫിലിം ചേംബറിന്റെ നടപടി അസാധുവായതിനാല്‍ വിലക്ക് പിൻവലിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കന്നട ഭാഷ തമിഴില്‍ നിന്നുണ്ടായതാണെന്ന പ്രസ്താവനയില്‍ താരം മാപ്പുപറയണമെന്നാണ് ഫിലിം ചേംബര്‍ പറയുന്നത്. അല്ലാത്തപക്ഷം സിനിമ കര്‍ണാടകത്തില്‍ റിലീസ് ചെയ്യില്ലെന്നും സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. കന്നഡഗികരുടെ വികാരത്തെ വ്രണപ്പെടുത്തിയ കമല്‍ഹാസന്‍ ക്ഷമാപണം നടത്തിയില്ലെങ്കില്‍ സിനിമയുടെ റിലീസ് Read More…

Kerala News Politics

കോഴിക്കോട് തീപ്പിടിത്തം: മേയർക്കും ഡെപ്യൂട്ടി മേയർക്കുമെതിരെ കേസെടുക്കണം: കെ.സുരേന്ദ്രൻ

കോഴിക്കോട്: മൊഫ്യൂസൽ ബസ്റ്റാൻഡിന് സമീപത്തെ ഹോൾസെയിൽ വസ്ത്രക്കടയ്ക്ക് തീപ്പിടിച്ച സംഭവത്തിൽ കോർപ്പറേഷൻ മേയർക്കും ഡെപ്യൂട്ടി മേയർക്കും സെക്രട്ടറിക്കുമെതിരെ കേസെടുക്കണമെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോഴിക്കോട് നഗരത്തിൽ തുടർച്ചയായി ഉണ്ടാവുന്ന അഗ്നിബാധയെ പറ്റി ജുഡീഷ്യൽ കമ്മീഷൻ അന്വേഷണം നടത്തണമെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇന്നലെ കോഴിക്കോട് ഉണ്ടായ ദുരന്തത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കോഴിക്കോട്ടുകാരായ മന്ത്രിമാർ പോലും തയ്യാറാവുന്നില്ല. കേരളത്തിലെ പ്രധാനപ്പെട്ട നഗരത്തിൽ ഇത്രയും വലിയ നഷ്ടമുണ്ടായിട്ടും സർക്കാർ സംവിധാനങ്ങൾ എല്ലാം നിഷ്ക്രിയമാണ്. പഴയ Read More…

Kerala News Politics

ജി.സുധാകരൻ്റെ പ്രസ്താവന: ഇൻഡി മുന്നണി ഇവിഎമ്മിനെ എതിർക്കുന്നത് എന്തിനെന്ന് വ്യക്തമായി: കെ.സുരേന്ദ്രൻ

കോഴിക്കോട്: പോസ്റ്റൽ വോട്ടുകൾ തിരുത്തി ഇടതുപക്ഷം തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ്റെ പ്രസ്താവന ഗൗരവതരമാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇൻഡി സഖ്യം ഇവിഎമ്മിനെ എന്തിനാണ് എതിർക്കുന്നതെന്ന് ജനങ്ങൾക്ക് മനസിലായി. പഠിച്ചതേ പാടൂ എന്ന് പറയുന്നത് പോലെയാണ് സിപിഎമ്മിൻ്റെ അവസ്ഥ. ബാലറ്റ് പേപ്പറുണ്ടായിരുന്നപ്പോൾ ഇതുപോലെയുള്ള കൃത്രിമങ്ങൾ കാണിച്ചും കള്ളവോട്ട് ചെയ്തുമാണ് സിപിഎം ജയിച്ചത്. അത് നടക്കാതെയായപ്പോഴാണ് അവർ ഇവിഎമ്മിനെ എതിർത്തു തുടങ്ങിയത്. കോൺഗ്രസും ഇതൊക്കെ തന്നെയായിരുന്നു ചെയ്തുവന്നത്. ഇവിഎം തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ Read More…

Kerala News Politics

വഞ്ചിയൂർ സംഭവം: സർക്കാർ പ്രതിയെ സംരക്ഷിക്കുന്നു: കെ.സുരേന്ദ്രൻ

വഞ്ചിയൂർ കോടതിയിൽ യുവ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ ക്രൂരമായി മർദ്ദിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ പ്രതിയെ സംരക്ഷിക്കുകയാണ്. അഭിഭാഷകയ്ക്കു ഗുരുതരമായി പരിക്കേറ്റിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാവാത്തത് ഗൗരവതരമാണ്. പരസ്യമായി മറ്റു സഹപ്രവർത്തകർക്കു മുൻപിൽ വെച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്. സ്ത്രീകളുടെ അന്തസ്സും അഭിമാനവും കേരളത്തിൽ ചോദ്യം ചെയ്യപ്പെടുകയാണ്. ഒരു സ്ത്രീക്കെതിരെ തലസ്ഥാനത്ത് തന്റെ മൂക്കിന് താഴെ ഇത്രയും വലിയ അതിക്രമമുണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ നിഷ്‌ക്രിയനായി ഇരിക്കുകയാണ്. Read More…

Kerala News Politics

കോഴിക്കോട് മെഡിക്കൽ കോളേജ് ദുരന്തം: ആരോഗ്യമന്ത്രി രാജിവെക്കണം: കെ.സുരേന്ദ്രൻ

കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ ദുരന്തം സർക്കാരിൻ്റെ പിടിപ്പുകേടാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈ അപകടം സർക്കാരിൻ്റെ സൃഷ്ടിയാണ്. സമ്പൂർണപരാജയമായ ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നും തൃശ്ശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ആരോഗ്യവകുപ്പിൻ്റെ അലംഭാവം തുടരുകയാണ്. കേരളം നമ്പർ വൺ എന്ന് പറയുന്ന മന്ത്രി ഇതിന് മറുപടി പറയണം. കോഴിക്കോട് സംഭവത്തിൽ സർക്കാർ അന്വേഷണം നടത്തണം. ഏഷ്യയിലെ ഏറ്റവും മികച്ച നിലവാരമുണ്ടായിരുന്ന ആശുപത്രിയിൽ അഞ്ചുപേർ മരിക്കാനിടയായ സംഭവമുണ്ടായത് ഗൗരവതരമാണ്. Read More…

Kerala News Politics

എംജിഎസ് ഇടതുപക്ഷ ചരിത്രകാരൻമാരുടെ വ്യാജനിർമ്മിതി ചോദ്യം ചെയ്തയാൾ: കെ.സുരേന്ദ്രൻ

ഇടതുപക്ഷ ചരിത്രകാരൻമാരുടെ വ്യാജ നിർമ്മിതി ചോദ്യം ചെയ്ത ചരിത്രകാരനായിരുന്നു എംജിഎസ് നാരായണനെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈ നാടിൻ്റെ സംസ്കാരത്തെയും ദേശീയതയേയും ഇടത്- മൗദൂദി ചരിത്രകാരൻമാർ വളച്ചൊടിച്ചപ്പോൾ എംജിഎസ് സത്യം വിളിച്ചു പറയാൻ തയ്യാറായി. ദേശവിരുദ്ധ നരേറ്റീവുകൾ ഇത്തരക്കാർ സൃഷ്ടിക്കുന്ന സമകാലീന കാലത്ത് എംജിഎസിനെ നഷ്ടമായത് രാഷ്ട്രത്തിന് തീരാവേദനയാണ്. അയോദ്ധ്യ ശ്രീരാമജന്മഭൂമി വിഷയത്തിൽ ഇർഫാൻ ഹബീബിനെ പോലെയുള്ള പ്രൊപ്പഗൻഡ ചരിത്രകാരൻമാർ പക്ഷം പിടിച്ച് വ്യാജചരിത്രം എഴുതിയപ്പോൾ കെകെ മുഹമ്മദിനൊപ്പം അതിനെ തടഞ്ഞു നിർത്തിയത് എംജിഎസായിരുന്നു. Read More…