International News Sports

ലോകകപ്പ് ഫൈനലിന് പിന്നാലെ കളിക്കാർ തമ്മിൽ ഏറ്റുമുട്ടൽ; അന്വേഷണം ആരംഭിച്ച് ഫിഫ

ഈസ്റ്റ് റതർഫോർഡ് (യു.എസ്.): ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിൻ്റെ വിജയാഘോഷത്തിനിടെ അർജൻ്റീനയുടേയും സ്പെയിനിൻ്റേയും താരങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഫിഫ അന്വേഷണം ആരംഭിച്ചു. മത്സരം അവസാനിച്ച് സ്പെയിൻ താരങ്ങൾ വിജയാഘോഷം നടത്തുന്നതിനിടെയാണ് ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളലും ഉണ്ടായത്. സംഭവത്തിൻ്റെ ദൃശ്യങ്ങളിൽ അർജൻ്റീനൻ മധ്യനിര താരം ലിയാൻഡ്രോ പരേഡസ് സ്പെയിൻ പ്രതിരോധ താരം എറിക് ഗാർസിയയുടെ കഴുത്തിൽ പിടിക്കുന്നതായി കാണാം. ഇത് തടയാൻ എത്തിയ സ്പെയിൻ പകരക്കാരൻ ഗാവിയെ പരേഡസ് തള്ളിയിടുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ ശാസന Read More…

International News Sports

ഫിഫ ലോകകപ്പ് കിരീടം തൂക്കി സ്പെയിൻ

ഫിഫ ലോകകപ്പ് കിരീടം സ്പെയിന്. അർജൻ്റീനക്കെതിരെ ഒരു ഗോളിനാണ് സ്പെയിൻ ഇത്തവണ ലോകകപ്പിൽ ജേതാക്കളായത്. കാൽപന്തുകളിയിൽ മാസ്മരിക ചുവടുകളുമായെത്തിയ സ്പെയിനിന് മുന്നിൽ അർജൻ്റീന മുട്ടുമടുക്കുകയായിരുന്നു. ഒരിക്കലും പന്ത് അർജൻ്റീനക്ക് വിട്ടുകൊടുക്കാതെ തുടർന്ന കളി അവസാനം എക്സ്ട്രാ ടൈം വരെ നീണ്ടു. 105മത്തെ മിനിട്ടിൽ ഫെറാൻ ടോറസിൻ്റെ ഒറ്റ ഗോളിലാണ് സ്പെയിനിനെ ജേതാക്കളാക്കിയത്. അവസാന നിമിഷം വരെ പോരാടിയ അർജൻ്റീനക്ക് പന്ത് ഒരിക്കലും വിട്ടുനൽകാതെ സ്പെയിൻ പൂട്ടുകയായിരുന്നു. അർജൻ്റീനക്ക് മുന്നേറാനുള്ള ഒരവസരവും കൊടുക്കാതെ സ്പെയിൻ മുന്നേറുന്ന കാഴ്ചയാണ് മൈതാനത്ത് Read More…