International News Sports

ലോകകപ്പ് ഫൈനലിന് പിന്നാലെ കളിക്കാർ തമ്മിൽ ഏറ്റുമുട്ടൽ; അന്വേഷണം ആരംഭിച്ച് ഫിഫ

ഈസ്റ്റ് റതർഫോർഡ് (യു.എസ്.): ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിൻ്റെ വിജയാഘോഷത്തിനിടെ അർജൻ്റീനയുടേയും സ്പെയിനിൻ്റേയും താരങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഫിഫ അന്വേഷണം ആരംഭിച്ചു.

മത്സരം അവസാനിച്ച് സ്പെയിൻ താരങ്ങൾ വിജയാഘോഷം നടത്തുന്നതിനിടെയാണ് ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളലും ഉണ്ടായത്.

സംഭവത്തിൻ്റെ ദൃശ്യങ്ങളിൽ അർജൻ്റീനൻ മധ്യനിര താരം ലിയാൻഡ്രോ പരേഡസ് സ്പെയിൻ പ്രതിരോധ താരം എറിക് ഗാർസിയയുടെ കഴുത്തിൽ പിടിക്കുന്നതായി കാണാം. ഇത് തടയാൻ എത്തിയ സ്പെയിൻ പകരക്കാരൻ ഗാവിയെ പരേഡസ് തള്ളിയിടുന്നതും ദൃശ്യങ്ങളിലുണ്ട്.

സംഭവത്തിൽ ശാസന നടപടികൾ ആവശ്യമാണോയെന്ന് പരിശോധിക്കുന്നതിനായി അന്വേഷണം ആരംഭിച്ചതായി ഫിഫ അറിയിച്ചു. അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *