വിശ്വ ഹിന്ദു പരിഷത്ത് കൊയിലാണ്ടി പ്രഖണ്ഡ് ബജ്രംഗ്ദൾ മുൻ സംയോജകനും എടക്കുളം സ്വദേശിയുമായ രാമദാസ് കുന്നുമ്മൽ ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് അന്തരിച്ചു. നാട്ടിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും ഹൈന്ദവ സംഘടനാ പ്രവർത്തനങ്ങളിലും എപ്പോഴും സജീവമായിരുന്ന രാമദാസ്, ബജ്രംഗ്ദളിന്റെ കൊയിലാണ്ടിയിലെ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും വലിയ കരുത്താണ് പകർന്നുനൽകിയത്. പ്രസ്ഥാനത്തിന് എപ്പോഴും താങ്ങും തണലുമായിരുന്ന സ്വാർത്ഥതയില്ലാത്ത ഒരു നല്ല സംഘടകനെയാണ് അദ്ദേഹത്തിന്റെ വേർപാടിലൂടെ പ്രദേശത്തിന് നഷ്ടമായിരിക്കുന്നത്. മെഡിക്കൽ കോളേജിലെ നടപടികൾക്ക് ശേഷം ഭൗതികശരീരം എടക്കുളത്തെ വസതിയിലെത്തിച്ചപ്പോൾ നൂറുകണക്കിന് Read More…
Death
പ്രശസ്ത കർണാടക സംഗീതജ്ഞനും, സംഗീത സംവിധായകനുമായിരുന്ന ദക്ഷിണാമൂർത്തിസ്വാമികളുടെ ഓർമ്മദിനം
1919 ഡിസംബർ 9ന് ഡി.വെങ്കിടേശ്വരയ്യരുടെയും, പാർവതി അമ്മാളുടെയും, മകനായി ആലപ്പുഴയിൽ ജനനം. മാതാപിതാക്കളുടെ ഏഴുമക്കളിൽ മൂത്തയാൾ ആയിരുന്നു അദ്ദേഹം. സപ്തസ്വരങ്ങൾ പോലെ ഏഴുപേർ എന്ന് അദ്ദേഹം പറയുമായിരുന്നു.അമ്മയിൽ നിന്നും സംഗീതം പഠിച്ചു തുടങ്ങിയ അദ്ദേഹം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പന്ത്രണ്ടാം വയസ്സിൽ അരങ്ങേറ്റം കുറിച്ചു. ത്യാഗരാജ സ്വാമികളുടെ കീർത്തനങ്ങളും മറ്റും ചെറുപ്പത്തിൽ തന്നെ അദ്ദേഹം മനസ്സിലാക്കിയിരുന്നു . തിരുവനന്തപുരം വെങ്കിടാചലം പോറ്റി ആയിരുന്നു അദ്ദേഹത്തിൻ്റെ ഗുരു. മൂന്നുവർഷം അദ്ദേഹത്തിൻ്റെ കീഴിൽ സംഗീതം പഠിച്ചു. പിന്നീട് കർണാടക സംഗീതത്തിൽ Read More…
അനശ്വര നടൻ ജയൻ്റെ ജന്മവാർഷിക ദിനം
ജയൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കൃഷ്ണൻ നായർ 1939 ജൂലൈ 25ന് കൊല്ലം ജില്ലയിലെ തേവള്ളി എന്ന സ്ഥലത്ത് ജനിച്ചു. തിരുവിതാംകൂർ രാജവംശത്തിൻ്റെ കൊല്ലം ശാഖയായ തേവള്ളി കൊട്ടാരത്തിലെ വിചാരിപ്പുകാരനായിരുന്ന മാധവവിലാസം വീട്ടിൽ മാധവന്‍പിള്ള ആയിരുന്നു ജയൻ്റെ പിതാവ്. സത്രം മാധവൻ പിള്ളയെന്നും, കൊട്ടാരക്കര മാധവൻ പിള്ള എന്നും അദ്ദേഹം അറിയപ്പെട്ടു.മാതാവ് ഓലയിൽ ഭാരതിയമ്മയായിരുന്നു. മലയാളി മന്ദിരം സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും പിന്നീട് ഗവൺമെൻ്റ് ബോയ്സ് ഹൈസ്കൂളിലും ആണ് പഠിച്ചത്. എൻ.സി.സി.യിൽ ബെസ്റ്റ് കേഡറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതിനാൽ Read More…
ഖത്തർ അമീറിൻ്റെ പിതാവിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയുമായി ടെലിഫോണിൽ സംസാരിച്ചു. ഖത്തറിൻ്റെ പിതാവായ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ നിര്യാണത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. ആധുനിക ഖത്തറിൻ്റെ ശിൽപ്പിയെന്ന നിലയിൽ പിതാവ് അമീറിൻ്റെ ദീർഘദർശിയായ നേതൃത്വത്തെയും ഇന്ത്യ-ഖത്തർ ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച നിർണായക പങ്കിനെയും പ്രധാനമന്ത്രി അനുസ്മരിച്ചു. ഇന്ത്യയോടും ഖത്തറിലെ ഇന്ത്യൻ സമൂഹത്തോടും അദ്ദേഹം പുലർത്തിയിരുന്ന ആത്മബന്ധവും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അനുശോചനം അറിയിച്ചതിന് Read More…
നെന്മാറ ഇരട്ടക്കൊലപാതകം; ചെന്തമാരയുടെ ശിക്ഷാവിധി ഇന്ന്
പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ ചെന്താമരയുടെ ശിക്ഷ ഇന്ന് വിധിക്കും. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ചെന്താമരക്ക് ശിക്ഷ വിധിക്കുന്നത്. തങ്ങളുടെ മാതാപിതാക്കളെ കൊലപ്പെടുത്തിയ ചെന്താമരക്ക് വധശിക്ഷ നല്‍കണമെന്ന് സുധാകരന്റെയും സജിതയുടേയും മക്കള്‍ പറഞ്ഞു. ചെന്താമര പുറത്തിറങ്ങിയാല്‍ ഭയമാണെന്നും അവര്‍ അറിയിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളും പൊലീസും കൂടെ നിന്നുവെന്ന് സുധാകരന്റേയും സജിതയുടേയും മക്കളായ അതുല്യയും അഖിലയും പറഞ്ഞു. 2019 ഓഗസ്റ്റ് 31ന് ചെന്താമരയുടെ ഭാര്യ വീട് വിട്ടുപോകാന്‍ കാരണം സജിതയാണെന്ന് തെറ്റിദ്ധരിച്ചാണ് സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. പിന്നീട് Read More…
വിയറ്റ്നാം ബോട്ട് ദുരന്തം: മരിച്ച കോട്ടാരക്കര ദമ്പതികളുടെ മൃതദേഹങ്ങൾ കേരളത്തിലെത്തി
തിരുവനന്തപുരം: വിയറ്റ്നാമിൽ നടന്ന സ്പീഡ് ബോട്ട് ദുരന്തത്തിൽ മരിച്ച ദമ്പതികളുടെ മൃതദേഹങ്ങൾ ഇന്ന് രാവിലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. കോട്ടാരക്കര സ്വദേശികളായ എ.സി. തോമസ് (57), ഭാര്യ ലവേനി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങളാണ് വിമാനത്താവളത്തിലെത്തിച്ചത്. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ആംബുലൻസിൽ ഇവരുടെ സ്വദേശമായ കോട്ടാരക്കരയിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകും. വിമാനത്താവളത്തിലെ കാർഗോ ടെർമിനലിൽ മൃതദേഹങ്ങൾ ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കളുടെ ദുഃഖം ഹൃദയഭേദകമായിരുന്നു. ഔദ്യോഗികമായി മൃതദേഹങ്ങൾ കൈമാറുന്ന നടപടികൾ പുരോഗമിക്കുന്നതിനിടെ കണ്ണീരോടെ ബന്ധുക്കൾ അന്ത്യാഞ്ജലി അർപ്പിച്ചു. ജൂലൈ 11-ന് Read More…
എസ്. ജാനകിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഗീതത്തിൻ്റെയും സംസ്കാരത്തിൻ്റെയും ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് ജാനകിയമ്മയുടെ വേർപാടെന്ന് അദ്ദേഹം പറഞ്ഞു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മൈസൂരുവിലെ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ചയാണ് എസ്. ജാനകി അന്തരിച്ചത്. 88 വയസ്സായിരുന്നു. അപാരമായ സൗന്ദര്യത്തോടെയും അസാമാന്യമായ വൈവിധ്യത്തോടെയും എല്ലാ വികാരങ്ങൾക്കും ശബ്ദം നൽകിയ ഗായികയായിരുന്നു എസ്. ജാനകിയെന്ന് സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവെച്ച അനുശോചന സന്ദേശത്തിൽ പ്രധാനമന്ത്രി കുറിച്ചു. “വിശിഷ്ട പിന്നണി ഗായിക Read More…
തെന്നിന്ത്യയുടെ സംഗീതറാണി എസ് ജാനകി വിടവാങ്ങി
തെന്നിന്ത്യയുടെ വിഖ്യാതഗായിക എസ് ജാനകി (88) അന്തരിച്ചു. മൈസൂരുവിലായിരുന്നു അന്ത്യം. പതിനേഴ് ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങള്‍ ആലപിച്ച, സംഗീതപ്രേമികളുടേയും മലയാള ജനതയുടേയും എക്കാലത്തേയും പ്രിയപ്പെട്ട ഗായികയായിരുന്നു. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. പേരമകള്‍ അപ്‌സരയാണ് സമൂഹമാധ്യമങ്ങളിലൂടെ ജാനകിയമ്മയുടെ വിയോഗവാര്‍ത്ത അറിയിച്ചത്.കുടുംബം കടുത്ത ദുഃഖത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, ഈ സമയത്ത് തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. 1956ല്‍ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീതമത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയാണ് ജാനകിയമ്മ സംഗീതജീവിതത്തിന് തുടക്കം കുറിച്ചത്. 1957ലെ മിന്നുന്നതെല്ലാം പൊന്നല്ല എന്ന Read More…
സ്വകാര്യ മത്സ്യ സംസ്‌കരണ കേന്ദ്രത്തില്‍ അമോണിയ ചോര്‍ന്നു; 7 പേര്‍ക്ക് ദാരുണാന്ത്യം
തമിഴ്‌നാട് തിരുവള്ളൂരിലെ സ്വകാര്യ മത്സ്യ സംസ്‌കരണ ഫാക്ടറിയിലെ അമോണിയ ചോര്‍ന്നതിനെ തുടര്‍ന്ന് ഏഴ് പേര്‍ മരിച്ചു. പെരിയപാളയത്തിനടുത്തുള്ള മഞ്ഞന്‍കരണയിലെ ഫാക്ടറിയിലാണ് അമോണിയ ചോര്‍ന്നത്. 9 പേരുടെ നില അതീവ ഗുരുതരമാണ്. സംഭവത്തില്‍ 40 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അമോണിയ ചോര്‍ന്നതോടെ തൊഴിലാളികള്‍ ബോധരഹിതരാവുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരെ ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 7 പേര്‍ മരിക്കുകയായിരുന്നു. അമോണിയ ചോര്‍ച്ച തടയുന്നതിനായി നടപടികള്‍ ഏകോപിപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
കവി നാരായണൻ കുറുപ്പ് സാറിൻ്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് കെ സുരേന്ദ്രൻ
കവി നാരായണൻ കുറുപ്പ് സാറിൻ്റെ നിര്യാണത്തിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനായിരുന്ന കെ സുരേന്ദ്രൻ അനുശോചനമറിയിച്ചു. കവിതകളില്‍ നര്‍മ്മം അലിയിച്ച് ചേര്‍ത്ത് തിന്മകള്‍ക്കെതിരെ നിരന്തര സമരത്തിലേര്‍പ്പെട്ട കവിയായിരുന്നു നാരായണക്കുറുപ്പ് സാര്‍. അടിയന്തരാവസ്ഥയുള്‍പ്പടെയുള്ള രാഷ്ട്രീയ, സാമൂഹ്യ തിന്മകളെ നാരായണക്കുറുപ്പ് നേരിട്ടത് കവിതയിലൂടെയാണ്. മലയാള കവിതയില്‍ പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ച അപൂര്‍വ എഴുത്തു ശൈലിയായിരുന്നു അദ്ദേഹത്തിൻ്റേത്. ആദ്യകാലത്ത് കമ്യൂണിസ്റ്റുകാരനായിരുന്ന കവി പിന്നീട് അതിലെ പൊള്ളത്തരങ്ങള്‍ മനസ്സിലാക്കി മാറി നടന്നു. ദേശീയ പ്രസ്ഥാനങ്ങളുടെ പതാകവാഹകനായി. ദീര്‍ഘനാള്‍ തപസ്യകലാസാഹിത്യവേദിയുടെ അധ്യക്ഷനായിരുന്ന അദ്ദേഹം ദേശീയ Read More…








