കുംഭമേളയിൽ പങ്കെടുക്കാൻ എത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിന് സംഘാടകർ നിർദേശങ്ങൾ പുറത്തിറക്കി. രാവിലെ എത്തുന്നവർക്കും ഉച്ചയ്ക്ക് ശേഷം എത്തുന്നവർക്കുമായി പാർക്കിംഗ്, ദർശനം, സ്നാനം, ആരതി എന്നിവ ക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
രാവിലെ 11 മണിക്ക് മുൻപ് എത്തുന്നവർക്ക്:
- നവാമുകുന്ദ ക്ഷേത്രം കഴിഞ്ഞ് തിരൂർ റോഡിൽ (തിരൂർ ഭാഗത്തേക്ക്) ആദ്യ പെട്രോൾ പമ്പിന് ശേഷം ഇടത് വശത്ത് ചെറുവാഹനങ്ങൾക്ക് ഫ്രീ പാർക്കിംഗ്.
- വലിയ വാഹനങ്ങൾക്ക് തിരൂർ റോഡിൽ രണ്ടാം പമ്പിന് ശേഷം ഫ്രീ പാർക്കിംഗ്.
- ആദ്യം നവാമുകുന്ദ ക്ഷേത്ര ദർശനം നടത്തുക. തുടർന്ന് തിരൂർ റോഡിലെ അമ്മു അന്നദാന സ്റ്റാളിൽ ഭക്ഷണം കഴിച്ച് പാലം കടന്ന് സ്നാന ഘട്ടിൽ പ്രവേശിക്കാം.
- സ്നാനത്തിന് മുൻപ് നദിയുടെ മറുകരയിലെ ശിവ–ബ്രഹ്മ ക്ഷേത്ര ദർശനം പൂർത്തിയാക്കി യജ്ഞപന്തലിൽ വിശ്രമിക്കാം.
- വൈകിട്ട് 4 മണിയോടെ ആരതി ഘട്ടിൽ ഇരുന്ന് ആരതി അടുത്തുനിന്ന് കാണാം.
- തുടർന്ന് പാലത്തിൽ തിരക്ക് ഒഴിവാക്കി ക്യൂവിൽ നിന്ന് കടന്ന് രാത്രിയിലത്തെ അന്നദാനം കഴിച്ച് മടങ്ങാം.
ഉച്ചയ്ക്ക് 12 മണിയോടെ (തവന്നൂർ ഭാഗത്ത്) എത്തുന്നവർക്ക്:
- ചെറുവാഹനങ്ങൾക്ക് ശിവക്ഷേത്ര ഗ്രൗണ്ടിൽ പാർക്കിംഗ്.
- വലിയ വാഹനങ്ങൾക്ക് 800 മീറ്റർ അകലെയായിരിക്കും പാർക്കിംഗ്; ശിവക്ഷേത്രത്തിലേക്ക് നടന്ന് വരണം.
- എത്തിയ ഉടൻ ശിവ–ബ്രഹ്മ ക്ഷേത്ര ദർശനം, തുടർന്ന് ശിവക്ഷേത്ര അങ്കണത്തിലെ അന്നദാനം.
- പുഴയുടെ നടുവിലൂടെ ഉള്ള വഴിയിലൂടെ യജ്ഞശാലയിലെത്തി സ്നാനം പൂർത്തിയാക്കി ആരതി ഘട്ടിൽ ഇരിക്കുക.
- പിന്നീട് നവാമുകുന്ദ ക്ഷേത്ര ദർശനത്തിനായി പാലം കടക്കുമ്പോൾ നീണ്ട ക്യൂ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, ആവശ്യമായവർ മാത്രം ദർശനം നടത്തണമെന്ന് നിർദേശം. ആരതി അടുത്തുനിന്ന് കാണുന്നതാണ് ഉചിതം.
സംഘങ്ങളായി എത്തുന്നവർക്ക്:
- മൊബൈൽ നെറ്റ്‌വർക്ക് ജാം ആയിരിക്കാം; ആരതി കഴിഞ്ഞ് കൂടിച്ചേരാനുള്ള സമയം, സ്ഥലം മുൻകൂട്ടി തീരുമാനിക്കുക.
- ആരതി കഴിഞ്ഞ് അരമണിക്കൂർ വരെ നെറ്റ്‌വർക്ക് പ്രശ്നം ഉണ്ടാകാം.
- പാലം ഇറങ്ങുമ്പോൾ ഒറ്റ വരിയായി മാത്രം നീങ്ങുക.
- വയോധികർക്കായി 10 പേരടങ്ങുന്ന വളണ്ടിയർ സംഘത്തെ നിയോഗിക്കുക.
പൊതു നിർദേശങ്ങൾ:
- സ്വർണ്ണാഭരണങ്ങൾ കഴിവതും വീട്ടിൽ സൂക്ഷിക്കുക.
- കുട, ചെരുപ്പ്, വെള്ളക്കുപ്പി കൈവശം വയ്ക്കുക; സേവാഭാരതി കൗണ്ടറിൽ നിന്ന് ചുക്ക് വെള്ളം ലഭിക്കും.
- തിരക്കും ക്യൂവും കണ്ട് പരിഭ്രമിക്കരുത്; അന്നദാന സ്റ്റാളിൽ ഒരേസമയം 1000 പേർക്ക് ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ട്.
- അസ്വസ്ഥത തോന്നിയാൽ ഉടൻ ഇരുന്ന് സേവാഭാരതി പ്രവർത്തകരെ അറിയിക്കുക; മെഡിക്കൽ ടീം എത്തും.
- ഒറ്റപ്പെട്ടാൽ അടുത്ത വളണ്ടിയറോട് മൈക്ക് പോയിന്റിലേക്ക് എത്തിക്കാൻ പറയുക.
- കൂടെയുള്ളവരുടെ കുറഞ്ഞത് അഞ്ച് ഫോൺ നമ്പർ എഴുതി കൈവശം വയ്ക്കുക.
പ്രത്യേക അറിയിപ്പ്:
രാവിലെ 8.30ന് മുൻപ് സ്നാന ഘട്ടിലെത്തുന്നവർക്ക് സ്വാമിമാരോടൊപ്പം മന്ത്രജപത്തോടെ സ്നാനം ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കും.





