സ്ത്രീകൾ ഇന്ത്യയുടെ വികസനത്തിൻ്റെ കാര്യത്തിൽ നിർണായക പങ്കുവഹിക്കുന്നുവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിജ്ഞാൻ ഭവനിൽ നടന്ന ‘നാരി ശക്തി വന്ദൻ സമ്മേളനത്തിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ പുരുഷന്മാർക്ക് മേൽകൈ ഉണ്ടായിരുന്ന എല്ലാ തരം മേഖലകളിലും ഇന്ന് സ്ത്രീകൾ മികവ് തെളിയിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീശാക്തീകരണം ശക്തിപ്പെടുത്താൻ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
സ്ത്രീകളുടെ നിയമനിർമാണ സഭകളിലെ പങ്കാളിത്തം വർധിപ്പിക്കുന്ന നാരി ശക്തി വന്ദൻ നിയമത്തിൻ്റെ സമയബന്ധിതമായ നടപ്പാക്കൽ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പഞ്ചായത്തിരാജ് സ്ഥാപനങ്ങളിലൂടെ സ്ത്രീകൾ വലിയ തോതിലാണ് നേതൃത്വം വഹിക്കുന്നത്. തീരുമാനം എടുക്കുന്ന മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിക്കുന്നത് ആരോഗ്യം, വിദ്യാഭ്യാസം, ജലവിതരണം തുടങ്ങിയ മേഖലകളിൽ മികച്ച ഫലങ്ങൾ നൽകുന്നുണ്ട്, അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെ ജീവിതത്തിൻ്റെ എല്ലാ ഘട്ടങ്ങളിലും സർക്കാർ പിന്തുണ ഉറപ്പാക്കുന്ന വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്നും, 2047-ഓടെ വികസിത ഭാരതത്തിൻ്റെ ലക്ഷ്യത്തിൽ സ്ത്രീശാക്തീകരണം കേന്ദ്രസ്ഥാനത്താണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.





