പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യമായി ബിജെപി വിജയം നേടിയ പശ്ചാത്തലത്തില്‍, പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. സംസ്ഥാനത്തിന് ഭയത്തിൻ്റെ രാഷ്ട്രീയത്തില്‍നിന്ന് മോചനം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ഇനി സംസ്ഥാനത്ത് മാറ്റമുണ്ടാകണമെന്നും അത് പ്രതികാരത്തിന് വേണ്ടിയല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബിജെപി ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ വിശദീകരണം. രാഷ്ട്രീയ ഹിംസയുടെ സംസ്കാരം ഉപേക്ഷിച്ച് സംസ്ഥാനത്തിൻ്റെ ഭാവിക്കായി പ്രവര്‍ത്തിക്കണമെന്ന് എല്ലാ രാഷ്ട്രീയ കക്ഷികളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പശ്ചിമബംഗാള്‍, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലെ വിജയത്തെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. Read More…
Tag: modi
ബുദ്ധപൗർണ്ണമി ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ബുദ്ധപൗർണ്ണമി ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബുദ്ധൻ്റെ ഉപദേശങ്ങൾ ജീവിതത്തിൽ നടപ്പാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സാമൂഹ്യമാധ്യമമായ എക്‌സിൽ പങ്കുവച്ച സന്ദേശത്തിൽ സമാധാനം, കരുണ, സൗഹൃദം എന്നീ മൂല്യങ്ങൾ ജീവിതത്തിൽ പാലിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം വ്യക്തമാക്കി. ഗൌതമ ബുദ്ധൻ്റെ ഉപദേശങ്ങളെ കുറിച്ചുള്ള സംസ്കൃത സുഭാഷിതവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. സ്ഥിരമായ ആത്മസ്വത്വമില്ലെന്ന തിരിച്ചറിവും അഷ്ടാംഗ മാർഗ്ഗം പിന്തുടരുന്നതുമാണ് ദുഃഖമുക്തിയും പരമശാന്തിയും നേടാനുള്ള വഴിയെന്ന് അദ്ദേഹം പറഞ്ഞു. ബുദ്ധൻ്റെ ആശയങ്ങൾ സമൂഹത്തിൽ ഐക്യവും സന്തോഷവും Read More…
സ്ത്രീശക്തി വികസനത്തിൻ്റെ അടിസ്ഥാനം: പ്രധാനമന്ത്രി
സ്ത്രീശക്തീകരണം ഇന്ത്യയുടെ വികസനത്തിൻ്റെ പ്രധാന നാഴികക്കല്ലാണെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരണാസിയിൽ നടന്ന പൊതുയോഗത്തിൽ വെച്ചാണ് പ്രധാനമന്ത്രിയുടെ പരാമർശം. പരിപാടിയുടെ ഭാഗമായി ആയിരക്കണക്കിന് കോടികളുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ശിലാസ്ഥാപനം നടത്തുകയും ചെയ്തു പ്രധാനമന്ത്രി. പിന്നീട് കാശി–പൂണെ, അയോധ്യ–മുംബൈ റൂട്ടുകളിൽ അമൃത് ഭാരത് ട്രെയിനുകളും ഫ്‌ളാഗ് ഓഫ് ചെയ്തു. പാർലമെൻ്റിലും നിയമസഭകളിലും സ്ത്രീകൾക്ക് സംവരണം നടപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നതായും രാഷ്ട്രീയ പ്രതിബന്ധങ്ങൾ ഉണ്ടായാലും ഈ ലക്ഷ്യം കൈവരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സ്ത്രീകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിൽ ശുചിത്വം, Read More…
സിക്കിമിൽ ₹4,000 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
സിക്കം സംസ്ഥാനത്തിൻ്റെ 50-ാം സംസ്ഥാനപദവി ആഘോഷങ്ങളുടെ സമാപനച്ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമപന ചടങ്ങിനോടനുബന്ധിച്ച് 4,000 കോടിയിലധികം രൂപയുടെ 30 വികസന പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗത സൌകര്യം, ആരോഗ്യരംഗം, വിദ്യാഭ്യാസം, വൈദ്യുതി, നഗര വികസനം, പരിസ്ഥിതി, ടൂറിസം, കൃഷി എന്നീ മേഖലകളെ ഉൾക്കൊള്ളുന്നതാണ് ഏകദേശം ₹4,018 കോടിയുടെ ഈ പദ്ധതികൾ. സംസ്ഥാനത്തിൻ്റെ സമഗ്രവും ഉൾക്കൊള്ളുന്നതുമായ വികസനം വേഗത്തിലാക്കുക എന്നതാണ് പദ്ധതികളുടെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
സിക്കിമിൽ യുവാക്കളോടൊപ്പം ഫുട്ബോൾ കളിച്ച് പ്രധാനമന്ത്രി
സിക്കിമിലെ ഗാംഗ്ടോക്കിൽ നടത്തിയ സന്ദർശനത്തിനിടെ യുവാക്കളോടൊപ്പം സൗഹൃദ ഫുട്ബോൾ മത്സരം കളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിൻ്റെ 50ാം സംസ്ഥാന പദവി വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാനും വികസന പദ്ധതികൾ അവലോകനം ചെയ്യാനും എത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രി ഫുട്ബോൾ മത്സരത്തിലേർപ്പെട്ടത്. യുവാക്കളുമായുള്ള ഈ അനുഭവം ഏറെ സന്തോഷകരമായിരുന്നുവെന്ന് പ്രധാനമന്ത്രി പിന്നീട് പ്രതികരിച്ചു. പശ്ചിമ ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിന് പിന്നാലെ നടന്ന ഈ സംഭവം രാഷ്ട്രീയപരമായ ഏറെ ശ്രദ്ധ നേടി. കിഴക്കൻ മേഖലയിലെ ഫുട്ബോൾ പ്രാധാന്യം കണക്കിലെടുത്തും പ്രധാനമന്ത്രിയുടെ ഇടപെടൽ Read More…
ഗാംഗ്ടോക്കിൽ പത്മ പുരസ്കാര ജേതാക്കളുമായി സംവദിച്ച് പ്രധാനമന്ത്രി
സിക്കിമിലെ ഗാംഗ്ടോക്കിൽ നടത്തിയ സന്ദർശനത്തിനിടെ പത്മ പുരസ്കാര ജേതാക്കളുമായും വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളുമായും കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച വൈകുന്നേരം നടന്ന കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങൾ സംബന്ധിച്ച് പത്മ അവാർഡ് ജേതാക്കളുമായി ആശയവിനിമയം നടന്നതായി അധികൃതർ അറിയിച്ചു. ‘വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരുമായി സംവദിക്കാൻ കഴിഞ്ഞത് സന്തോഷകരമായ അനുഭവമായി കണക്കാക്കുന്നു’ എന്ന് പ്രധാനമന്ത്രി സമൂഹമാധ്യമമായ X-ൽ കുറിച്ചു. പ്രധാനമന്ത്രിയുടെ സിക്കിം സന്ദർശനത്തിൻ്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ച സംഘടിപ്പിച്ചത്.
‘മന്‍ കി ബാത്’ പ്രസംഗത്തില്‍ ആണവ നേട്ടവും ആണവോര്‍ജവും പ്രാധാന്യമാക്കി പ്രധാനമന്ത്രി
റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക പുരോഗതിയും ഊര്‍ജ പദ്ധതികളേയും ഉൾപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിൻ്റെ ആണവ പദ്ധതി കൊണ്ട് വ്യവസായം, ഊര്‍ജം, ആരോഗ്യരംഗം, കാര്‍ഷികം തുടങ്ങിയ മേഖലകളില്‍ വലിയ സംഭാവന നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ കല്പാക്കത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ ‘ക്രിറ്റിക്കാലിറ്റി’ നിലയിലെത്തിയത് രാജ്യത്തിൻ്റെ ആണവ ഊര്‍ജ യാത്രയിലെ ചരിത്ര നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച ഈ റിയാക്ടര്‍ വൈദ്യുതി ഉല്‍പാദനത്തിനൊപ്പം ഭാവിക്കായി പുതിയ ഇന്ധനം Read More…
ഫോട്ടോഗ്രാഫര്‍ രഘു റായിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി
പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സോഷ്യല്‍ മീഡിയയായ X-ല്‍ പങ്കുവെച്ച സന്ദേശത്തില്‍, വൈവിധ്യമായ ഇന്ത്യയെ അതിൻ്റെ അന്തസത്തയോടു കൂടി തൻ്റെ ക്യാമറയിലൂടെ അനശ്വരമാക്കിയ വ്യക്തിയായിരുന്നു രഘു റായിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിൻ്റെ ചിത്രങ്ങള്‍ക്ക് അസാധാരണമായ സവിശേഷതകളും ആഴവും വൈവിധ്യവും ഉണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോട്ടോഗ്രഫിയുടെയും സംസ്കാരത്തിൻ്റെയും ലോകത്തിന് രഘു റായിയുടെ നിര്യാണം നികത്താനാകാത്ത നഷ്ടമാണെന്നും, കുടുംബാംഗങ്ങള്‍ക്കും ആരാധകര്‍ക്കും ഫോട്ടോഗ്രഫി സമൂഹത്തിനും അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.
നാഗര്‍കോവിലില്‍ നാളെ പ്രധാനമന്ത്രിയുടെ റോഡ് ഷോ; തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം
എഐഎഡിഎംകെ-എന്‍ഡിഎ സഖ്യത്തിന് വേണ്ടി നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാഗര്‍കോവിലിലെത്തും. തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി പിന്നീട് തമിഴ്‌നാട്ടിലേക്ക് പോകും. അതിനാല്‍ നാളെ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നാളെ ഉച്ചക്ക് 11.30 മുതല്‍ രാത്രി 7 വരെയാണ് ഗതാഗത നിയന്ത്രണം. പാര്‍ക്കിംഗ് നിരോധിച്ച, ഗതാഗത ക്രമീകരണമുള്ള പ്രധാന റോഡുകളിലൊന്നും നാളെ റോഡിന്റെ ഇരുവശങ്ങളിലും വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുമതിയില്ല. നിയമം ലംഘിക്കുന്നവരെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്തു തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് Read More…
പശ്ചിമേഷ്യൻ സംഘർഷം; ട്രംപുമായി ചർച്ച നടത്തി മോദി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി ഫോൺ വഴി ആശയവിനിമയം നടത്തി. ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണ പുരോഗതിയും ആഗോള വിഷയങ്ങളും ചര്‍ച്ച ചെയ്തു. വിവിധ മേഖലകളിൽ ഇന്ത്യ-അമേരിക്ക ബന്ധത്തിൽ ഉണ്ടായ പുരോഗതിയിൽ ഇരുവരും സംതൃപ്തി പ്രകടിപ്പിക്കുകയും, സമഗ്രമായ ഗ്ലോബൽ സ്ട്രാറ്റജിക് പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ പ്രതിബദ്ധത ആവശ്യമാണെന്നും പറഞ്ഞു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യമാണ് ചര്‍ച്ചയിൽ പ്രധാനമായും ഉയർന്നത്. ആഗോള വ്യാപാരത്തിനും ഇന്ധന വിതരണത്തിനും നിർണായകമായ ഹോർമുസ് കടലിടുക്ക് തുറന്ന് സുരക്ഷിതമായ നിലയിൽ തുടരേണ്ടതിൻ്റെ ആവശ്യകത Read More…








