പശ്ചിമേഷ്യയിലെ സ്ഥിതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. സംഭാഷണത്തിനിടെ മേഖലയിലെ നിലവിലെ സംഭവവികാസങ്ങളെ കുറിച്ചും ഇരു നേതാക്കള്‍ അവരുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. സംഘര്‍ഷം നിര്‍ത്തി സമാധാനം എത്രയും വേഗം പുനഃസ്ഥാപിക്കാൻ ഇന്ത്യ പിന്തുണക്കുമെന്നും മോദി പറഞ്ഞു. ആഗോളവ്യാപാരം സുഗമമാകണമെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്നും സുരക്ഷിതയാത്ര സാധ്യമാകണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മേഖലയിലെ സമാധാനം പുലര്‍ത്താനായി ചര്‍ച്ചകള്‍ തുടരാനും ഇരുനേതാക്കളും സമ്മതിച്ചിട്ടുണ്ട്.സമാധാനത്തിനും സുഗമവും സുരക്ഷിതവുമായ വ്യാപരബന്ധം സൃഷ്ടിക്കാന്‍ ഇന്ത്യ നിലനില്‍ക്കുമെന്നും ഉറപ്പുനല്‍കുന്ന Read More…
Tag: modi
പശ്ചിമേഷ്യന്‍ സംഘര്‍ഷം; സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ പരിശ്രമിക്കുകയാണെന്ന് മോദി
പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള ഊര്‍ജപ്രതിസന്ധിക്ക് ആക്കം കൂട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യക്കാരുടെ നിരവധി കപ്പലുകളാണ് ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്നത്. ഇത് ഇന്ത്യക്ക് കൂടുതല്‍ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും രാജ്യസഭയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ ഒരു കോടിയോളം ഇന്ത്യക്കാരാണ് താമസിക്കുന്നത്. അവരുടെ സുരക്ഷക്കാണ് ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്നത്. ഇറാന്‍, ഇസ്രയേല്‍, അമേരിക്ക തുടങ്ങിയ മേഖലകളിലെ രാജ്യങ്ങളുമായി സര്‍ക്കാര്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. വാണിജ്യകപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും ഹോര്‍മുസ് കടലിടുക്ക് പോലെയുള്ള ജലപാതകള്‍ തടസപ്പെടുത്തുന്നതും ഒട്ടും അംഗീകരിക്കാന്‍ Read More…
പശ്ചിമേഷ്യൻ സംഘർഷം: പൗരസുരക്ഷ ഉറപ്പുവരുത്തുമെന്ന് മോദി
പശ്ചിമേഷ്യന്‍ സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യ ശക്തമായി ഇടപെടല്‍ നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹോര്‍മുസ് കടലിടുക്കിലെ തടസം മാറ്റാൻ നയതന്ത്രനീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും മോദി അറിയിച്ചു.ഹോര്‍മുസിലെ പ്രതിസന്ധി മൂലം ആഗോള സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചു കൊണ്ടിരിക്കുകയാണെന്നും മോദി ചൂണ്ടിക്കാട്ടി. ഗള്‍ഫ് രാജ്യങ്ങളിലുള്ള ഒരു കോടി ഇന്ത്യക്കാരുടെ ആശങ്കകളും മോദി ലോക്‌സഭയില്‍ ഉയര്‍ത്തിക്കാട്ടി. തടസ്സമില്ലാതെ എണ്ണ, വാതക വിതരണം ഉറപ്പാക്കുന്നതിന് ആഗോള വിതരണക്കാരുമായി സര്‍ക്കാര്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. പൗരന്മാരുടെ സുരക്ഷക്കായി നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മോദി ഉറപ്പു നല്‍കി. Read More…
വികസന പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി; ചടങ്ങ് ബഹിഷ്‌കരിച്ച് സംസ്ഥാന സർക്കാർ
കൊച്ചി: സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കലൂർ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയം വളപ്പിൽ നടന്ന ചടങ്ങിൽ ഏകദേശം 10,800 കോടി രൂപ വിലവരുന്ന വികസന പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. ദേശീയപാത 66ലെ തലപ്പാടി–ചെങ്കള ആറുവരിപ്പാതയും കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം–രാമനാട്ടുകര ആറുവരിപ്പാതയും ഉൾപ്പെടെയുള്ള പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിച്ചത്. കൂടാതെ പാലക്കാട്–പൊള്ളാച്ചി മെമു ട്രെയിൻ സർവീസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങും അദ്ദേഹം നിർവഹിച്ചു. എന്നാൽ ദേശീയപാത ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് Read More…
കേരളവും തമിഴ്നാടും ഇന്ന് പ്രധാനമന്ത്രി സന്ദർശിക്കും; 16,000 കോടിയിലധികം രൂപയുടെ പദ്ധതികൾക്ക് തുടക്കം
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളവും തമിഴ്നാടും സന്ദർശിച്ച് 16,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും. വിവിധ അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനംയും ശിലാസ്ഥാപനവും അദ്ദേഹം നിർവഹിക്കും. കേരളത്തിലെ പരിപാടി എറണാകുളത്തിൽ നടക്കും. ഇവിടെ ഏകദേശം 10,800 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനംയും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും. പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പൊതുയോഗത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും. തുടർന്ന് തമിഴ്നാട്ടിലെ തിരുച്ചിറാപ്പള്ളിയിൽ ഏകദേശം 5,650 കോടി രൂപയുടെ പദ്ധതികൾക്കും പ്രധാനമന്ത്രി Read More…
ഇന്‍സ്റ്റാഗ്രാമില്‍ 10 കോടി ഫോളോവേഴ്‌സ്; ട്രംപിനേക്കാള്‍ ഇരട്ടിയിലധികം, ലോകനേതാക്കളില്‍ ഒന്നാം സ്ഥാനത്ത് മോദി
ന്യൂഡല്‍ഹി: സാമൂഹ്യമാധ്യമ ലോകത്ത് പുതിയ നാഴികക്കല്ല് കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്‍സ്റ്റാഗ്രാമില്‍ 10 കോടി ഫോളോവേഴ്‌സ് സ്വന്തമാക്കിയ ആദ്യ ലോകനേതാവും രാഷ്ട്രീയ നേതാവുമായി മോദി മാറി. 2014-ലാണ് അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ ചേര്‍ന്നത്. കഴിഞ്ഞ ഒരു ദശകത്തിനിടെ ആഗോള നേതാക്കള്‍ക്കിടയില്‍ ഏറ്റവും സജീവവും കൂടുതല്‍ ഇടപഴകല്‍ നേടുന്ന അക്കൗണ്ടുകളിലൊന്നായി മോദിയുടെ പേജ് വളര്‍ന്നതായി വിലയിരുത്തപ്പെടുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനേക്കാള്‍ ഇരട്ടിയിലധികം ഫോളോവേഴ്സ് ആണ് മോദിക്കുള്ളത്. 4.32 കോടി ഫോളോവേഴ്സാണ് ട്രംപിനുള്ളത്. ഇന്തോനേഷ്യന്‍ Read More…
മണിപ്പൂരിൽ പുതിയ സർക്കാർ; മുഖ്യമന്ത്രി-മന്ത്രിമാർക്ക് പ്രധാനമന്ത്രിയുടെ ആശംസയും പിന്തുണയും
മണിപ്പൂരിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പുതിയ മുഖ്യമന്ത്രിക്കും മന്ത്രിസഭയിലെ അംഗങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു. , സംസ്ഥാനത്തെ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്ന വിധത്തിൽ പുതിയ സർക്കാർ സമർപ്പണത്തോടെയും ഉത്തരവാദിത്വത്തോടെയും പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ പുറത്തുവിട്ട സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സമാധാനവും വികസനവും സമവായപൂർണ വളർച്ചയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മികച്ച ഭരണവും ജനക്ഷേമവും ശക്തിപ്പെടുത്തുന്നതിനായി എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മണിപ്പൂരിന്റെ സ്ഥിരതക്കും പുരോഗതിക്കും Read More…
വ്യാപാര, ഊര്‍ജമേഖലകളില്‍ യുഎസുമായി സഹകരിക്കാന്‍ ഇന്ത്യ; ട്രംപുമായുള്ള സംഭാഷണം ഊഷ്മളമെന്ന് മോദി
ന്യൂഡല്‍ഹി: ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര കരാറിനെ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഫോണില്‍ സംസാരിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വിവിധ മേഖലകളില്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. വ്യാപാരം, നിര്‍ണായക സാങ്കേതിക വിദ്യകള്‍, ഊര്‍ജം, പ്രതിരോധം, സുരക്ഷ തുടങ്ങിയ പ്രധാന മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നത് ചര്‍ച്ച ചെയ്യുകയും ചെയ്തതായി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ദ്വിപക്ഷീയ സഹകരണം ശക്തിപ്പെടുത്തിയതില്‍ ഇരുനേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചതായാണ് പ്രസ്താവനയില്‍ പറയുന്നത്. ദ്വിപക്ഷീയ വ്യാപാരം വര്‍ധിപ്പിക്കുന്നതിനുള്ള കൂട്ടായ ശ്രമങ്ങളില്‍ ഊര്‍ജസ്വലത നിലനിര്‍ത്തേണ്ടതിന്റെ Read More…
ട്രംപിന്റെ അധിക തീരുവ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യ; 40 രാജ്യങ്ങളുമായി ചര്‍ച്ച
ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരെ അമേരിക്ക 50 ശതമാനം അധിക തീരുവ ചുമത്തിയ തീരുമാനം പ്രാബല്യത്തിലായതോടെ, നഷ്ടം മറികടക്കാന്‍ മറുതന്ത്രവുമായി കേന്ദ്രസര്‍ക്കാര്‍. മറ്റു രാജ്യങ്ങളില്‍ വിപണി കണ്ടെത്താനാണ് ശ്രമം. ഇതിന്റെ ഭാഗമായി 40 ഓളം രാജ്യങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. ബ്രിട്ടന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായാണ് ചര്‍ച്ച നടത്തിയിട്ടുള്ളത്. വസ്ത്രോല്‍പന്നങ്ങളുടെ കയറ്റുമതിക്ക് പ്രധാന്യം നല്‍കിയാണ് കേന്ദ്ര സര്‍ക്കാര്‍ വിവിധ രാജ്യങ്ങളുമായി ചര്‍ച്ച നടത്തുന്നത്. ചര്‍ച്ച നടത്തിയ 40 രാജ്യങ്ങളിലാകെ 59,000 കോടി Read More…







