
പ്രധാനമന്ത്രി നരേന്ദ്രമോദി കേദാര്‍നാഥ് ധാമിൻ്റെ വാതില്‍ തുറന്നതോടെ ഈ വര്‍ഷത്തെ ചാർധാം യാത്രയ്ക്ക് തുടക്കമായി. ഉത്തരാഖണ്ഡിലെ ദേവഭൂമിയില്‍ സ്ഥിതി ചെയ്യുന്ന കേദാർനാഥ് തുറന്നതിനെ തുടര്‍ന്നാണ് യാത്ര ഔദ്യോഗികമായി ആരംഭിച്ചത്.
ഈ അവസരത്തില്‍, യാത്രയ്ക്കായി എത്തുന്ന ഭക്തര്‍ക്കായി പ്രധാനമന്ത്രി ഒരു കത്തിലൂടെ തൻ്റെ ആശംസകളും പ്രാര്‍ത്ഥനകളും നേർന്നു. ഭക്തരുടെ സുരക്ഷയും ക്ഷേമവും ആശംസിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

യാത്രയുടെ ആത്മീയ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, കേദാര്‍നാഥിലേക്കും ചാര്‍ധാം ക്ഷേത്രങ്ങളിലേക്കുമുള്ള തീര്‍ത്ഥാടനം ഇന്ത്യയുടെ വിശ്വാസത്തിൻ്റെയും ഐക്യത്തിൻ്റെയും സമ്പന്നമായ പാരമ്പര്യത്തിൻ്റെയും പ്രതിഫലനമാണെന്ന് പറഞ്ഞു. ഇത്തരത്തിലുള്ള യാത്രകള്‍ രാജ്യത്തിൻ്റെ ശാശ്വതമായ സാംസ്കാരിക പാരമ്പര്യവും ആത്മീയ ബോധവും പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിവര്‍ഷം ആയിരക്കണക്കിന് ഭക്തര്‍ പങ്കെടുക്കുന്ന ചാര്‍ധാം യാത്ര, ശൈത്യകാലത്തിന് ശേഷം ഹിമാലയന്‍ ക്ഷേത്രങ്ങള്‍ തുറക്കുന്ന പ്രധാന മതപരമായ ചടങ്ങുകളിലൊന്നാണ്.




