കർണാടകയിലെ കാർവാർ ജില്ലയിൽ ഉണ്ടായ ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഉത്തര കന്നഡ ജില്ലയിലെ ഭട്കൽ താലൂക്കിലെ ഷിരാളി ഗ്രാമത്തിന് സമീപമുള്ള ടട്ടെ ഹക്കളു നദിയിൽ ചിപ്പി ശേഖരിക്കാനിറങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴ് സ്ത്രീകൾ അടക്കം എട്ട് പേരാണ് മരിച്ചത്. രണ്ട് പേരെ ഇതുവരെ കണ്ടെത്തിയില്ല.
പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു.





