കഴിഞ്ഞ വർഷം നടന്ന AI-171 എയർ ഇന്ത്യ വിമാനാപകടത്തിൽ ഗുരുതരമായി തകർന്ന ബി ജെ മെഡിക്കൽ കോളജ് ഹോസ്റ്റൽ സമുച്ചയം പുനർനിർമിക്കുമെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചു. അതേസമയം, അപകടത്തിൽ മരിച്ചവരുടെ ചില കുടുംബാംഗങ്ങൾ അപകടസ്ഥലം സ്മാരകമായി സംരക്ഷിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ട്.
നിലവിലെ സ്ഥലത്ത് തന്നെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഹോസ്റ്റൽ സമുച്ചയം ₹105 കോടി ചെലവിൽ നിർമ്മിക്കുമെന്ന് ഗുജറാത്ത് ആരോഗ്യ മന്ത്രി പ്രഫുൽ പാൻഷേരിയ അറിയിച്ചു.
AI-171 വിമാനാപകടത്തിൽ ഹോസ്റ്റൽ കെട്ടിടത്തിന് വ്യാപക നാശനഷ്ടമുണ്ടായിരുന്നു. സംസ്ഥാനത്തെ വലിയ വിമാന ദുരന്തങ്ങളിലൊന്നായ ഈ അപകടത്തിൽ ജീവൻ നഷ്ടമായവരുടെ സ്മരണയ്ക്കായി സ്ഥലത്ത് ഒരു സ്മാരകം സ്ഥാപിക്കണമെന്നാണ് അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളുടെ ആവശ്യം.
പുനർനിർമാണ പദ്ധതിയുടെ ഭാഗമായി സ്മാരകത്തിനായി പ്രത്യേക സ്ഥലം അനുവദിക്കുമോയെന്ന കാര്യത്തിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.





