വരാനിരിക്കുന്ന വാർഷിക അമർനാഥ് യാത്രയുടെ ഭാഗമായി സാംബ ജില്ലയിൽ ഒരുക്കിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ച് സാംബ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് (എസ്‌എസ്‌പി) അനൂജ് കുമാർ.
അമർനാഥ് യാത്ര സുരക്ഷിതവും സുഗമവുമായി നടത്തുന്നതിന് വേണ്ടി സമഗ്ര സജ്ജീകരണങ്ങളുടെ ഭാഗമായാണ് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ അദ്ദേഹം സുരക്ഷാ പരിശോധന നടത്തിയത്.
പരിശോധനയ്ക്കിടെ ജില്ലയിലെ മുതിർന്ന ഉദ്യോഗസ്ഥരും എസ്‌എസ്‌പിക്കൊപ്പം ഉണ്ടായിരുന്നു. വിവിധ സുരക്ഷാ ഏജൻസികളും ഭരണകൂട സംവിധാനങ്ങളും തമ്മിലുള്ള ഏകോപനവും ഒരുക്കങ്ങളും പരിശോധനയിൽ അവലോകനം ചെയ്തു.
57 ദിവസത്തെ അമർനാഥ് തീർത്ഥാടനം ജൂലൈ 3ന് ആരംഭിച്ച് ഓഗസ്റ്റ് 28ന് രക്ഷാബന്ധൻ ദിനത്തിൽ സമാപിക്കും.
അനന്ത്‌നാഗ് ജില്ലയിലെ പരമ്പരാഗത 48 കിലോമീറ്റർ നീളമുള്ള നുൻവാൻ–പഹൽഗാം പാതയും, ഗന്ദർബാൽ ജില്ലയിലെ 14 കിലോമീറ്റർ ദൈർഘ്യമേറിയ, കൂടുതൽ കുത്തനെയുള്ള ബൽതാൽ പാതയും വഴിയാണ് തീർത്ഥാടകർ യാത്ര നടത്തുക.
യാത്രയ്ക്ക് മുന്നോടിയായി വിപുലമായ സുരക്ഷാ-ലോജിസ്റ്റിക് സംവിധാനങ്ങൾ ഒരുക്കിവരുന്നതായും അധികൃതർ അറിയിച്ചു.





