കവി നാരായണൻ കുറുപ്പ് സാറിൻ്റെ നിര്യാണത്തിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനായിരുന്ന കെ സുരേന്ദ്രൻ അനുശോചനമറിയിച്ചു. കവിതകളില്‍ നര്‍മ്മം അലിയിച്ച് ചേര്‍ത്ത് തിന്മകള്‍ക്കെതിരെ നിരന്തര സമരത്തിലേര്‍പ്പെട്ട കവിയായിരുന്നു നാരായണക്കുറുപ്പ് സാര്‍. അടിയന്തരാവസ്ഥയുള്‍പ്പടെയുള്ള രാഷ്ട്രീയ, സാമൂഹ്യ തിന്മകളെ നാരായണക്കുറുപ്പ് നേരിട്ടത് കവിതയിലൂടെയാണ്. മലയാള കവിതയില്‍ പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ച അപൂര്‍വ എഴുത്തു ശൈലിയായിരുന്നു അദ്ദേഹത്തിൻ്റേത്. ആദ്യകാലത്ത് കമ്യൂണിസ്റ്റുകാരനായിരുന്ന കവി പിന്നീട് അതിലെ പൊള്ളത്തരങ്ങള്‍ മനസ്സിലാക്കി മാറി നടന്നു. ദേശീയ പ്രസ്ഥാനങ്ങളുടെ പതാകവാഹകനായി.
ദീര്‍ഘനാള്‍ തപസ്യകലാസാഹിത്യവേദിയുടെ അധ്യക്ഷനായിരുന്ന അദ്ദേഹം ദേശീയ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
മുനവച്ചുള്ള വിമര്‍ശനമായിരുന്നു നാരായണക്കുറുപ്പിൻ്റെ ശൈലി. കവിതയിലൂടെയും നിരൂപണത്തിലൂടെയും പലരും അദ്ദേഹത്തിൻ്റെ വിമര്‍ശനത്തിൻ്റെ ചൂടറിഞ്ഞു.
തിന്മകള്‍ക്കും അഴിമതിക്കുമെതിരെ കവി, വാക്ക് ആയുധമാക്കുമ്പോഴും കുട്ടികളെ രസിപ്പിക്കുന്നതിന് നിരവധി കവിതകള്‍ അദ്ദേഹമെഴുതി. അധര്‍മ്മത്തിനെതിരെ, തിന്മയ്‌ക്കെതിരെ വിമര്‍ശനത്തിൻ്റെ കൂരമ്പെയ്ത കവിക്ക് ശ്രദ്ധാഞ്ജലി.





