ന്യൂഡൽഹി: മുല്ലപ്പെരിയാര് അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങൾ ഇനി ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറി. കേന്ദ്ര ജലശക്തി മന്ത്രാലയം ഈ ഉത്തരവ് പുറത്തിറക്കി. ഇതുവരെ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങളിൽ മേൽനോട്ടംതമിഴ്‌നാട് മുഖ്യമന്ത്രിക്കായിരുന്നു.
സുരക്ഷാ കാര്യങ്ങൾ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറുമെന്ന് മുമ്പ് കേന്ദ്ര ജല കമ്മിഷൻ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇത്തവണ, അണക്കെട്ടിന്റെ എല്ലാ കാര്യങ്ങളും പരിശോധിക്കാൻ കേന്ദ്ര സർക്കാർ പുതിയ മേല്‍നോട്ട സമിതി രൂപീകരിച്ചു. നിലവിലെ സമിതി പിരിച്ചുവിടുകയാണെന്ന് നേരത്തെ അറിയിച്ചിരുന്നു.
മേല്‍നോട്ട സമിതിയില്‍ ഏഴ് അംഗങ്ങളാണ് ഉണ്ടാകുക. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍നിന്നുമുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, തമിഴ്നാട്ടിലെ കാവേരി സെല്ലിന്റെ ചെയര്‍മാന്‍, കേരളത്തിന്റെ ഇറിഗേഷന്‍ വകുപ്പു ചെയര്‍മാന്‍ എന്നിവര്‍ അംഗങ്ങളാകും. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ സെന്റര്‍ ഫോര്‍ എക്സലന്‍സിലെ ഒരു അംഗത്തിനെയും മേല്‍നോട്ടസമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.





