കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചന നിലപാടുകള്‍ കേരളത്തിന് അപമാനമാണെന്നും ഇത് ഇടത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്‍പിഐ) സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്‍.സി. രാജീവ് ദാസ് ആരോപിച്ചു. ക്ഷേത്രത്തിലെ തന്ത്രിമാരെയും ജീവനക്കാരെയും നിയന്ത്രിക്കാനാകാത്ത ദേവസ്വം മന്ത്രി വി എൻ വാസവന് തല്‍സ്ഥാനത്ത് തുടരാനുള്ള അര്‍ഹതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദൈവത്തിന് മാല കെട്ടാന്‍ അധസ്ഥിതന്‍ എത്തിയാല്‍ ക്ഷേത്രവും ചടങ്ങുകളും ബഹിഷ്‌ക്കരിക്കുമെന്ന ബ്രാഹ്മണ നിലപാടിനെതിരെ പിണറായി സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജാതി വിവേചനം കാട്ടുന്ന ക്ഷേത്രങ്ങളെ അധസ്ഥിത വിഭാഗങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്നുമാണ് ആര്‍.സി. രാജീവ് ദാസിന്റെ നിലപാട്.
കേരളത്തില്‍ വീണ്ടും ജാതീയത ശക്തിപ്പെടുന്നതിന് ഇടത് സര്‍ക്കാരിന്റെ തെറ്റായ സമീപനങ്ങളാണു കാരണമെന്ന് ആരോപിച്ച അദ്ദേഹം, ഈ വിഷയത്തില്‍ കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. രാംദാസ് അത്താവാലയിലേക്ക് പരാതി നല്‍കുമെന്നും, ജാതി വിവേചനം നേരിടുന്ന ക്ഷേത്ര ജീവനക്കാരുടെ യോഗം വിളിച്ചുചേര്‍ത്ത് പ്രതിസന്ധികള്‍ ചര്‍ച്ചചെയ്യുമെന്നും വ്യക്തമാക്കി.





