India News Politics

കേജ്രിവാളിന് സുപ്രീംകോടതിയിൽ നിന്ന് ആശ്വാസം; ജാമ്യം അനുവദിച്ചു

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്രിവാളിന് മദ്യനയ അഴിമതി കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേജ്രിവാളിന്റെ അറസ്റ്റ് നിയമപരമാണെന്നു പറഞ്ഞുകൊണ്ട് ജഡ്ജിമാർ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയെങ്കിലും, ഇരുവരും ജാമ്യം നൽകുന്നതിൽ ഏകകണ്ഠമായി തീരുമാനിച്ചു. സിബിഐയുടെ വാദത്തിൽ ശക്തമായ അടിസ്ഥാനമില്ലെന്നും, കേജ്രിവാളിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നു ജസ്റ്റിസ് ഉജ്വൽ ഭുയൻ അഭിപ്രായപ്പെട്ടു. തെളിവുകളുടെ അഭാവവും, വിചാരണ ഉടൻ പൂർത്തിയാകാനുള്ള സാധ്യതയില്ലാത്തതും കണക്കിലെടുത്താണ് ജാമ്യം. സുപ്രീംകോടതിയുടെ വിധി ആംആദ്മി പാർട്ടി ആഹ്ലാദത്തോടെ സ്വീകരിച്ചു. “സത്യം ജയിച്ചു,” Read More…

Death India News Politics

സിപിഎം ജനറൽ സെക്രട്ടറി സിതാരാം യെചുരി അന്തരിച്ചു; ഇടതുപാതി രാഷ്ട്രീയത്തിന് വലിയ നഷ്ടം”

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സിതാരാം യെചുരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധ മൂലം ഡൽഹി എയിംസിൽ ചികിത്സയിലിരിക്കേ ഇന്ന് വൈകിട്ട് 3:30നാണ് അദ്ദേഹം അന്തരിച്ചിരിക്കുന്നത്. 32 വർഷത്തെ പ്രൗഢമായ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന യെചുരി 2015 ലാണ് ജനറൽ സെക്രട്ടറി പദവിയിൽ എത്തിയത്. 2005 മുതൽ 2017 വരെ ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗമായും പ്രവർത്തിച്ച അദ്ദേഹം, 1984 ൽ എസ്എഫ്ഐയുടെ ദേശീയ പ്രസിഡന്റായി നിലകൊണ്ടു. അദ്ദേഹം 1984 ൽ സിപിഎം കേന്ദ്ര കമ്മിറ്റിയിൽ അംഗമായി. Read More…

Kerala News Politics

RSS-ADGP ചർച്ച: ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തിയത് അജിത് കുമാറും പി. ശശിയും; പി.വി. അൻവർ

മലപ്പുറം: ADGP എം.ആർ. അജിത് കുമാർ RSS നേതാക്കളുമായി നടത്തിയ ചർച്ചയുടെ ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തി വച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇടത് എംഎൽഎ പി.വി. അൻവർ. ഇന്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിൽ എത്താത്തതിന് പിന്നിൽ അജിത് കുമാറും പോളിറ്റിക്കൽ സെക്രട്ടറി പി. ശശിയുമാണെന്ന് അൻവർ വെളിപ്പെടുത്തി. മലപ്പുറം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ, ഇന്റലിജൻസ് റിപ്പോർട്ട് തന്നെ നല്കിയിരുന്നിട്ടും മുഖ്യമന്ത്രിക്ക് അതിൽ നേരത്തെ അറിയില്ലായിരുന്നുവെന്നും, അവരെ വിശ്വസിച്ചവർ ചതിച്ചോ എന്ന് മുഖ്യമന്ത്രി ഇപ്പോൾ പരിശോധിക്കുകയാണെന്നും അൻവർ വ്യക്തമാക്കി. Read More…

Kerala News Politics

സംസ്ഥാന സർക്കാർ സ്ത്രീകളോട് മാപ്പ് പറയണം: കെ.സുരേന്ദ്രൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രയും കാലം പൂഴ്ത്തിവെച്ചതിന് സംസ്ഥാന സർക്കാർ കേരളത്തിലെ സ്ത്രീകളോട് മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതി നിർദ്ദേശം പിണറായി സർക്കാരിൻ്റെ മുഖത്തേറ്റ പ്രഹരമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. നാല് കൊല്ലം റിപ്പോർട്ട് പൂഴ്ത്തിവെച്ചതിന് ഹൈക്കോടതി സർക്കാരിനെ നിർത്തി പൊരിച്ചു. സിനിമാ മേഖലയിലെ മാത്രമല്ല സംസ്ഥാനത്തെ മുഴുവൻ സ്ത്രീകളോടുമുള്ള വെല്ലുവിളിയാണ് ഇടതുപക്ഷ സർക്കാർ നടത്തിയത്. ഇത്രയും സ്ത്രീവിരുദ്ധമായ സർക്കാർ കേരളം ഭരിച്ചിട്ടില്ലെന്നുംസുരേന്ദ്രൻ പറഞ്ഞു. ഹേമ കമ്മിറ്റി പൂർണ റിപ്പോർട്ട് എസ്ഐടിക്ക് വിടാനുള്ള Read More…

Kerala News Politics

എഡിജിപി – ആർഎസ്എസ് വിവാദം പിണറായിയെ രക്ഷിക്കാനുള്ള സതീശന്‍റെ അജൻഡ; വി.മുരളീധരൻബിജെപിയെ ഹൈന്ദവസ്നേഹം പഠിപ്പിക്കേണ്ട

പൂരം കലക്കിയതിനാലാണ് സുരേഷ് ഗോപി വിജയിച്ചതെന്ന് പറയുന്ന വി.ഡി സതീശന്‍, തൃശൂരിലെ വോട്ടര്‍മാരെ അവഹേളിക്കുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. പി.വി അന്‍വര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ച് പിണറായി വിജയനെയും എഡിജിപിയെയും രക്ഷിക്കാനുള്ള പ്രതിപക്ഷ നേതാവിന്‍റെ അജന്‍ഡയാണ് ആര്‍എസ്എസ് വിവാദത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.അന്‍വര്‍ ഉന്നയിച്ച ഫോണ്‍ ചോര്‍ത്തല്‍, കസ്റ്റഡി കൊലപാതകം, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കൊലപാതകം തുടങ്ങി ഗുരുതരമായ വിഷയങ്ങളെക്കുറിച്ച് പ്രതിപക്ഷത്തിന് മിണ്ടാട്ടമില്ല. മാസപ്പടിക്കേസിലേതു പോലെ പിണറായി വിജയനെ സംരക്ഷിക്കാനാണ് സതീശന്‍റെ ശ്രമമെന്നും മുരളീധരന്‍ തൃശൂരില്‍ Read More…

Kerala News Politics

മുകേഷിന് മുൻകൂർ ജാമ്യം: അപ്പീൽ വേണ്ടെന്ന് സർക്കാർ

കൊച്ചി: ബലാത്സംഗക്കേസിൽ എംഎൽഎയും സിനിമാ താരവുമായ എം. മുകേഷിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നൽകിയ മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ നൽകേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് മുൻപ് തീരുമാനിച്ചിരുന്നെങ്കിലും എസ്ഐടി നൽകിയ കത്ത് പ്രോസിക്യൂഷൻ തിരിച്ചയച്ചു. അപ്പീലിന് സാധ്യതയില്ലെന്ന് വിശദീകരിച്ചാണ് മറുപടി നൽകുന്നത്. സർ‍ക്കാര്‍ മുൻകൂർ ജാമ്യം റദ്ദാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, ഇപ്പോൾ അതിനു വഴിയില്ലെന്ന് പ്രഖ്യാപിച്ചു. സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയ ഉത്തരവ് വിചാരണയെ ബാധിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും, അത് അപ്പീൽ Read More…

Kerala News Politics

സംസ്ഥാനത്ത് നടക്കുന്നത് കൊള്ള മുതൽ പങ്കുവെക്കുന്നതിലുള്ള തർക്കം: കെ.സുരേന്ദ്രൻ

കൊള്ള മുതൽ പങ്കുവെക്കുന്നതിലുള്ള തർക്കമാണ് ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ . നേരത്തെ കണ്ണൂർ ജില്ലയിൽ സ്വർണ്ണ കള്ളക്കടത്തും മാഫിയ കൊട്ടേഷൻ സംഘങ്ങളുടെ പ്രവർത്തനങ്ങളുമായി ഇതു നാം കണ്ടതാണ്. ഇപ്പോൾ മലപ്പുറം ജില്ലയിലും കാണുന്നത് സിപിഎമ്മിലെ ഈ കൊള്ള മുതൽ പങ്കുവെക്കൽ തർക്കമാണ്. പോലീസിലെ മാഫിയയാണ് അതിന് അവരെ സഹായിച്ചു കൊണ്ടിരിക്കുന്നതെന്നും ആറന്മുളയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുകൊണ്ടുള്ള സ്വർണ്ണ കള്ളക്കടത്തും, പാർട്ടിക്കുള്ളിലെ അതിന്റെ ഏജന്റുമാരും, സ്വർണ്ണം അടിച്ചുമാറ്റുന്ന Read More…

Kerala News Politics

ബിനി കൈമാറ്റം നിയമം ലംഘിച്ച് – അഡ്വ കെ.കെ അനീഷ്കുമാർ.

തൃശൂർ: കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള ബിനി ടൂറിസ്റ്റ് ഹോം എല്ലാ ചട്ടങ്ങളും ലംഘിച്ച് സ്വകാര്യ വ്യക്തിക്ക് കൈമാറുന്ന നടപടി നിർത്തിവെക്കണമെന്ന് ബിജെപി ജില്ല പ്രസിഡണ്ട് അഡ്വ.കെ.കെ.അനീഷ് കുമാർ പറഞ്ഞു. കരാറുകാരൻ ഇതുവരെ ബാങ്ക് ഗ്യാരണ്ടി കെട്ടി വച്ചിട്ടില്ല.കരാർ നിബന്ധനകൾ ലംഘിച്ച് കെട്ടിടത്തിൻ്റെ മതിലും ചുമരുകളും പൊളിച്ചുനീക്കി. കൗൺസിലിൻ്റെ ഭൂരിപക്ഷ തീരുമാനമില്ലാതെയാണ് കരാർ നടപ്പാക്കിയത്. നിയമം കാറ്റിൽ പറത്തി കോർപ്പറേഷൻ സ്വത്ത് സ്വകാര്യ വ്യക്തികൾക്ക് കൊള്ളയടിക്കാൻ വിട്ടു കൊടുക്കുകയാണെന്നും അനീഷ് കുമാർ ആരോപിച്ചു.

Kerala News Politics

കുട്ടനെല്ലൂർ ബാങ്ക് തട്ടിപ്പ്: ബിജെപി നിരാഹാര സമരം നടത്തി.

തൃശ്ശൂർ: കുട്ടനെല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടത്തിയവരെ സിപിഎം നേതൃത്വം സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ബിജെപി തൃശ്ശൂർ മണ്ഡലം കമ്മറ്റി നടത്തിയ ഏകദിന നിരാഹാര സമരം ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ ഉദ്ഘാടനം ചെയ്തു. 32 കോടി രൂപയിലധികം ലോൺ തട്ടിപ്പ് നടന്നു എന്ന് സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിംങ്ങിൽ കണ്ടെത്തിയിട്ടും തെറ്റുകാർക്കെതിരെ നടപടി സ്വീകരിക്കാത്തത് തട്ടിപ്പിൽ സിപിഎം നേതൃത്വത്തിന് പങ്കുള്ളതുകൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു. കരുവന്നൂർ മോഡൽ തട്ടിപ്പാണ് കുട്ടനെല്ലൂർ ബാങ്കിലും നടന്നിട്ടുള്ളത്. Read More…

Kerala News Politics

സംസ്ഥാനത്ത് നിയമവാഴ്ച തകർന്നു; മുഖ്യമന്ത്രി രാജിവെക്കണം: കെ.സുരേന്ദ്രൻ

സംസ്ഥാനത്ത് നിയമവാഴ്ച പൂർണമായും തകർന്നുവെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അരാജകത്വത്തിലേക്കാണ് ഇടത് സർക്കാർ കേരളത്തിനെ നയിക്കുന്നത്. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. എഡിജിപി അജിത്ത് കുമാറിനെതിരെ ഒരു നടപടിയും മുഖ്യമന്ത്രി എടുക്കില്ലെന്ന് ഉറപ്പാണ്. മുഖ്യമന്ത്രിയുടെ എല്ലാ നിയമവിരുദ്ധമായ ഇടപാടുകളും നിയന്ത്രിക്കുന്നത് അജിത്ത് കുമാറാണെന്നാണ് അദ്ദേഹത്തിന്റെ പാർട്ടിക്കാർ പോലും പറയുന്നത്. പി.ശശിയാവട്ടെ അദ്ദേഹത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്. മുഖ്യമന്ത്രി മാറിയാൽ മാത്രമേ പൊലീസിലെ മാഫിയകൾക്കെതിരായ അന്വേഷണം കൃത്യമായി നടക്കുകയുള്ളൂ. ഭരണകക്ഷി എംഎൽഎ ഉയർത്തിയ Read More…