സിയാവർ രാമചന്ദ്ര കി ജയ്. ആദരണീയനായ മഞ്ച്, എല്ലാ സന്യാസിമാരും ഋഷിമാരും, ഇവിടെ സന്നിഹിതരായ എല്ലാ രാമ ഭക്തരും ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള ഞങ്ങളുമായി ബന്ധപ്പെടുന്നു, നിങ്ങൾക്കെല്ലാവർക്കും രാമ-റാം അഭിവാദ്യങ്ങൾ. ഇന്ന് നമ്മുടെ രാമന് വന്നിരിക്കുന്നു! നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ നമ്മുടെ രാമൻ എത്തി. നൂറ്റാണ്ടുകളുടെ അഭൂതപൂർവമായ ക്ഷമ, എണ്ണമറ്റ ത്യാഗങ്ങൾ, ത്യാഗങ്ങൾ, തപസ്സ് എന്നിവയ്ക്ക് ശേഷം നമ്മുടെ ശ്രീരാമൻ വന്നിരിക്കുന്നു. ഈ ശുഭവേളയില് നിങ്ങള്ക്കെല്ലാവര്ക്കും എല്ലാ ദേശവാസികള്ക്കും അനേകം അഭിനന്ദനങ്ങള്. ദിവ്യബോധത്തിന്റെ സാക്ഷിയായി ഞാൻ ഇപ്പോൾ ശ്രീകോവിലിൽ Read More…
Culture
അയോധ്യയിലേക്കുള്ള ഓണവില്ല് തൃശൂരിൽ എത്തുന്നു.
അയോധ്യയിലേക്കുള്ള ഓണവില്ല് തൃശൂരിൽ എത്തുന്നു.ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട ഓണവില്ല് ആണ് പ്രത്യേകം സജ്ജീകരിച്ച രഥത്തിൽ തൃശ്ശൂരിലെത്തുന്നത്. വൈകിട്ട് 4.30 ന് പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിലാണ് ഓണവില്ലിന് സ്വീകരണം ഒരുക്കുന്നത്. അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ ‘ പ്രത്യേക ക്ഷണമുള്ള കല്യാൺ ഗ്രൂപ്പ് ചെയർമാൻ ഓണവില്ല് സ്വീകരിക്കും. തൃശ്ശൂരിലെ ഹൈന്ദവ സംഘടനകളും ശ്രീരാമ ഭക്തരും മറ്റെല്ലാവരും ചേർന്ന് ഓണവില്ലിനെഭക്ത്യാദരങ്ങളുടെ എതിരേൽക്കും. വനിതകളുടെ താലത്തോടെയുംവാദ്യഘോഷത്തോടെയും കൂടിയാവും പൂങ്കുന്നം ജംഗ്ഷനിൽ നിന്നും ഓണവില്ല് സ്വീകരിക്കുക.തുടർന്ന് ഘോഷയാത്രയായി ശ്രീസീതാരാമസ്വാമി ക്ഷേത്രത്തിൽ Read More…
ഗുരുവായൂർ ക്ഷേത്ര ഉൽസവം: നാട്ടുകാരുടെ പൊതുയോഗം ജനുവരി 10ന്
ഗുരുവായൂർ: 2024 വർഷത്തെ ഗുരുവായൂർ ക്ഷേത്രം ഉത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി നാട്ടുകാരുടെ പൊതുയോഗം ജനുവരി 10 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2:30 ന് ദേവസ്വം കാര്യാലയത്തിൽ ചേരും. ഭക്തജനങ്ങൾ കൃത്യ സമയത്തു തന്നെ എത്തിച്ചേർന്ന് ഉത്സവ വിജയത്തിനായി സഹകരിക്കണമെന്ന് ദേവസ്വം ഭരണസമിതിക്കു വേണ്ടി ചെയർമാൻ ഡോ.വി.കെ.വിജയനും അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയനും അഭ്യർത്ഥിച്ചു
തിരുവമ്പാടി വേല: വെടിക്കെട്ടിന് അനുമതി
തൃശ്ശൂർ: തിരുവമ്പാടി വേലയോടനുബന്ധിച്ച് ജനുവരി 8 ന് വെടിക്കെട്ട് പൊതുപ്രദർശനം നടത്തുന്നതിന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. തൃശൂർ വില്ലേജ് സർവ്വെ നം.1437 ൽ ഉൾപ്പെട്ട സ്ഥലത്ത് ജനുവരി 8 ന് പുലർച്ചെ 12.45 മുതൽ 1.15 വരെയുള്ള സമയത്ത് പരമാവധി ആയിരം കിലോഗ്രാം, നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം അനുവദിച്ച രീതിയിലും വലിപ്പത്തിലും നിർമ്മിച്ചതും നിരോധിത രാസവസ്തുക്കൾ ചേർക്കാത്തതുമായ ഓലപ്പടക്കങ്ങൾ ഉൾപ്പെടെയുള്ള പെസോ (PESO) അംഗീകൃത നിർമ്മിത പടക്കങ്ങൾ മാത്രം ഉപയോഗിച്ച് വെടിക്കെട്ട് പൊതുപ്രദർശനത്തിന് തിരുവമ്പാടി ദേവസ്വം Read More…
ഹൃദയത്തില് വികാരങ്ങള് നിറയ്ക്കാന് സാവസ്തിയുടെ ഭജന തുടരുന്നു: പ്രധാനമന്ത്രി.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സവസ്തി മെഹുലിന്റെ ‘റാം ആയേംഗെ’ എന്ന ഭജന പങ്കുവെച്ചു. പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു: “സ്വസ്തി ജിയുടെ ഈ സ്തുതിഗീതം കേട്ടുകഴിഞ്ഞാൽ, അത് വളരെക്കാലം ചെവിയിൽ പ്രതിധ്വനിക്കും. അത് കണ്ണുകളില് കണ്ണുനീര് നിറയ്ക്കുന്നു, മനസ്സ് വികാരങ്ങളാല് നിറയുന്നു. #ShriRamBhajan
മുക്കാട്ടുകര സെന്റ് ജോർജ്ജ് പള്ളിയിൽ പിണ്ടി കുത്തി പെരുനാളിന്റെ ഭാഗമായി പിണ്ടി കുത്തി തെളിയിച്ചപ്പോൾ.
തൃശ്ശൂർ: മുക്കാട്ടുകര സെന്റ് ജോർജ്ജ് ദേവാലയത്തിൽ ദനഹാ തിരുനാൾ ആഘോഷിച്ചു. ഈശോയുടെ ജനനത്തിനു ശേഷമുള്ള ആദ്യ തിരുനാൾ. പിതാവും, പുത്രനും, പരിശുദ്ധാത്മാവും വെളിപ്പെടുന്ന അവസരം എന്ന മഹനീയ വിശ്വാസത്തിലൂന്നിയ ഈ വർഷത്തെ ദനഹാ തിരുനാളിനോട് അനുബന്ധിച്ച് മുക്കാട്ടുകര സെന്റ് ജോർജ്ജ് ദേവാലയത്തിൽ ദിവ്യകാരുണ്യ മാതൃകയിലാണ് പിണ്ടി തെളിയിച്ചത്. ഇടവക വികാരി റവ.ഫാ.പോൾ പിണ്ടിയാൻ, അസി.വികാരി റവ.ഫാ.പോൾ മുട്ടത്ത്, ഇടവക കൈക്കാരൻമാരായ കൊച്ചുവർക്കി തരകൻ, ജെൻസൻ ജോസ് കാക്കശ്ശേരി, സോജൻ മഞ്ഞില, വിൽസൻ പ്ലാക്കൽ, പ്രതിനിധി അംഗങ്ങൾ, കെ.സി.വൈ.എം. Read More…
മാറുന്ന വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പ്രധാന്യം കഴിവിന്: മന്ത്രി കെ. കൃഷ്ണന്‍കുട്ടി സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവം തുടങ്ങി
മാറുന്ന വിദ്യാഭ്യാസ സമ്പ്രദായ രീതിയില്‍ യോഗ്യത എന്നതിലുപരി കഴിവിനാണ് പ്രാധാന്യമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവം ചിറ്റൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിവിനനുസരിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിന് അധ്യാപകര്‍ തയ്യാറാവണം. വിദ്യാഭ്യാസ രംഗത്ത് ധാരാളം സാധ്യതകളുണ്ട്. പഠനം പൂര്‍ത്തിയാക്കി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ലഭിച്ചോ രക്ഷപ്പെട്ടോ എന്ന് ചിന്തിക്കേണ്ട ബാധ്യത അധ്യാപകര്‍ക്കുണ്ട്. വിദ്യാര്‍ത്ഥികളുടെ പേരില്‍ അധ്യാപകര്‍ അറിയപ്പെടുന്ന രീതിയിലേക്ക് അവരെ വളര്‍ത്തിയെടുക്കണം. ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ ധാരാളം Read More…
കലോത്സവ വേദിയില്‍ പിറന്നത് പുതുചരിത്രം
ആശ്രാമം മൈതാനത്തെ മുഖ്യവേദിയില്‍ പുതുചരിത്രപിറവിയോടെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. ഉദ്ഘാടന ചടങ്ങിന് മുമ്പായി വേദിയില്‍ അരങ്ങേറിയത് പ്രദര്‍ശനഇനമായി നടത്തിയ ‘മംഗലംകളി’. ആദ്യമായാണ് കലോത്സവവേദിയിലേക്ക് അധികംപേരിലേക്ക് ഇനിയുമെത്താത്ത കലാരൂപം നിറവായത്. ഇത്തരം കലാരൂപങ്ങളെ വിസ്മൃതിയിലാഴാന്‍ അനുവദിക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന്റെ ഭാഗമായാണ് സപ്തഭാഷാ സങ്കരഭൂമിയായ കാസര്‍ഗോഡിന്റെ തനതുഗോത്രകലയായ മംഗലം കളിക്ക് ഇടമൊരുക്കിയത്. ‘മംഗലംപൊര’ കളില്‍ കാതുകുത്ത്മംഗലം, തെരാണ്ടുമംഗലം, താലികെട്ട്മംഗലം തുടങ്ങിയ ചടങ്ങുകളിലാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്. മാവിലര്‍, കുറവര്‍, മലവെട്ടുവര്‍ സമുദായങ്ങളാണ് കലാരൂപം അവതരിപ്പിച്ചുപോരുന്നത്. വൃത്താകൃതിയില്‍ സ്ത്രീകളും Read More…
പാറമേക്കാവ് വേല: വെടിക്കെട്ടിന് അനുമതി
പാറമേക്കാവ് വേലയോടനുബന്ധിച്ച് വെടിക്കെട്ട് പൊതുപ്രദർശനം നടത്തുന്നതിന് സമർപ്പിച്ച അപേക്ഷയിൽ ജനുവരി ആറിന് പുലർച്ചെ 12.30 മുതൽ രണ്ട് മണി വരെയുള്ള സമയത്ത് പരമാവധി 1000 കി ഗ്രാം , മാനദണ്ഡങ്ങൾ പ്രകാരം അനുവദിച്ച രീതിയിലും വലുപ്പത്തിലും നിർമ്മിച്ച ഓലപ്പടക്കങ്ങൾ ഉൾപ്പെടെ നിരോധിത രാസവസ്തുക്കൾ ചേർക്കാത്തതും പെസോ അംഗീകൃതവുമായ വെടിക്കോപ്പുകൾ മാത്രം ഉപയോഗിച്ച് വെടിക്കെട്ട് പൊതു പ്രദർശനം നടത്തുന്നതിന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷാണ് അനുമതിക്കായി അപേക്ഷ സമർപ്പിച്ചത്. അമിട്ട്, ഗുണ്ട്, Read More…
മെഗ തിരുമാതിര: ഉൽഘാടനം ഗോകുലം ഗോപാലൻ നിർവ്വഹിച്ചു.
Prof VT രമ. K K അനീഷ് കുമാർ മഹിള മോർച്ച നേതാക്കളായ ജാൻസി EP Dr.v. ആതിര രേണു സുരേഷ് എന്നിവർ പങ്കെടുത്തു. “വളരെ സൗഭാഗ്യമുള്ള ഈശ്വരീയ തിരുവാതിരക്കളി വടക്കുന്നാഥന്റെ തീരുമുറ്റത്ത് നടക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും സർവ്വേശ്വരൻ പരമശിവന്റെ അനുഗ്രഹം ഉണ്ടാകുമെന്നും ഗോകുലം ഗോപാലൻ മെഗാ തിരുവാതിര ഉൽഘാടനം ചെയ്തു കൊണ്ട് ആശംസിച്ചു .തുടർന്ന് ഗണേശസ്തുതിയും രാമായണം സുപ്രസിദ്ധം വാത്മീകി വിരചിതം ; പാൽക്കടൽ ചാടിക്കടന്ന് , ചാടി ഹനൂമാൻ എന്ന പാട്ടും, പന്നഗഭൂഷണൻ ദേവദേവൻ, Read More…










