ഗുരുവായൂർ: വിഷു ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ക്രമാതീതമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ക്ഷേത്രം സുരക്ഷാ ജീവനക്കാർക്ക് പുറമെ കൂടുതൽ പോലീസും രംഗത്തുണ്ടാകും. വിഷുക്കണി ദർശനം സുഗമമാക്കാൻ ദേവസ്വവും, പോലീസ് ഉദ്യോഗസ്ഥരും നൽകുന്ന നിർദേശങ്ങൾ ഭക്തർ പാലിക്കണം. വിഷുക്കണി ദർശന ക്രമീകരണങ്ങളോട് എല്ലാ ഭക്തരും സഹകരിക്കണമെന്ന് ദേവസ്വം ഭരണസമിതിക്കു വേണ്ടി ചെയർമാൻ എ.വി.ഗോപിനാഥും അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാറും അഭ്യർത്ഥിച്ചു.
Culture
ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഒരുക്കും
ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് സുഗമമായ വിഷുക്കണി ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വിഷുദിനമായ ഏപ്രിൽ 15 ബുധനാഴ്ച പുലർച്ചെ 2.55 മുതൽ 3.55 വരെയാണ് വിഷു കണി ദർശനം. തുടർന്ന് നിർമ്മാല്യം, അഭിഷേകം ഉൾപ്പെടെ പതിവ് പൂജകളും ദർശനവും ഉണ്ടാകും. പൊതുവരിയിൽ കാത്തിരിക്കുന്ന ഭക്തർക്കാകും ദർശനത്തിന് മുൻഗണന. തിരക്ക് പരിഗണിച്ച് പ്രത്യേക ദർശന സൗകര്യമുള്ള സീനിയർ സിറ്റിസൻ (മുതിർന്ന പൗരൻമാർ), പ്രാദേശികം വിഭാഗങ്ങളുടെ ദർശനം ആദ്യമെത്തുന്ന 500 പേർക്ക് വീതമായി ടോക്കൺ മുഖേനെ പരിമിതപ്പെടുത്തും. പ്രാദേശിക വിഭാഗക്കാർക്ക് പടിഞ്ഞാറേ Read More…
സിന്ധി ഭാഷയിലുള്ള ഇന്ത്യന്‍ ഭരണഘടന പുറത്തിറക്കി ഉപരാഷ്ട്രപതി
രാജ്യത്ത് എല്ലാ ഭാഷകളേയും ഉള്‍ക്കൊള്ളിക്കുന്നതിൻ്റെ ഭാഗമായി സിന്ധി ഭാഷയിലുള്ള ഇന്ത്യന്‍ ഭരണഘടനയുടെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കി ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍. ഇന്ത്യയിലെ എല്ലാ ഭാഷകളേയും പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കം. മുമ്പ് ദേവനാഗരിയിലും പേര്‍ഷ്യന്‍ ലിപികളിലും ഭരണഘടന അനാച്ഛാദനം ചെയ്ത ഉപരാഷ്ട്രപതി ഭവനിലാണ് പ്രകാശന ചടങ്ങ് നടന്നത്. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി സിന്ധി ഭാഷ ദിനത്തില്‍ സിന്ധി ജനസഹമൂഹത്തിന് ആശംസകളും നേര്‍ന്നു. സിന്ധി ഭാഷയെ ഏറ്റവും പഴക്കമേറിയതും ശ്രുതിമധുരവുമായ ഭാഷകളിലൊന്നായി ഉപരാഷ്ട്രപതി വിശേഷിപ്പിച്ചു. ഐക്യം, Read More…
ക്ഷേത്രാചാരങ്ങൾ ഭരണഘടനാപരമായ ബാധ്യത: അവിശ്വാസത്തിൻ്റെ രാഷ്ട്രീയത്തിന് സുപ്രീം കോടതിയുടെ താക്കീത്
ഭാരതീയ സംസ്കാരത്തിൻ്റെ ആധാരശിലകളാണ് ക്ഷേത്രങ്ങൾ. അവ കേവലം ആരാധനാലയങ്ങൾ എന്നതിലുപരി, സഹസ്രാബ്ദങ്ങളായി കൈമാറി വന്ന ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പവിത്രമായ കേന്ദ്രങ്ങളാണ്. അടുത്തിടെ സുപ്രീം കോടതി നടത്തിയ “ക്ഷേത്രങ്ങളിൽ എത്തുന്നവർ ആചാരം പാലിക്കണം, അത് അവിശ്വാസി ആണെങ്കിൽ പോലും” എന്ന നിരീക്ഷണം ഇന്ത്യൻ നിയമചരിത്രത്തിലും കേരളത്തിൻ്റെ സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തിലും നിർണ്ണായകമായ ഒരു വഴിത്തിരിവാണ്. പ്രത്യേകിച്ച്, നിരീശ്വരവാദവും അവിശ്വാസവും ഒരു അലങ്കാരമായി കൊണ്ടുനടക്കുന്ന കേരളത്തിലെ ഭരണവർഗത്തിന് ഇതൊരു ശക്തമായ തിരുത്തൽ രേഖയാണ്. കേരളത്തിലെ ക്ഷേത്രഭരണം പലപ്പോഴും രാഷ്ട്രീയ താൽപ്പര്യങ്ങളുടെ Read More…
സത്യം, സത്വം, സംസ്‌കാരം: ഹൈന്ദവധർമ്മം നേരിടുന്ന വെല്ലുവിളികളും അതിജീവനത്തിൻ്റെ പാതയും
ഭാരതീയ ചിന്താധാരയുടെയും ജീവിതക്രമത്തിൻ്റെയും ആധാരശിലകളായ സത്യം, സത്വം, സംസ്‌കാരം എന്നിവയെക്കുറിച്ചുള്ള ഗൗരവകരമായ പുനർചിന്തനം അനിവാര്യമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. “സത്യമേവ ജയതേ നാനൃതം” എന്ന ഉപനിഷദ് വാക്യം ഭാരതത്തിൻ്റെ ആത്മാവായി നിലകൊള്ളുമ്പോൾ, ആ സത്യത്തിൽ നിന്ന് വ്യതിചലിക്കുന്നത് ഒരു ജനതയുടെ ആത്മനാശത്തിന് തുല്യമാണ്. ഹൈന്ദവ ദർശനങ്ങൾ പ്രകാരം സത്യം എന്നത് കേവലം വാക്കുകളിലെ കൃത്യതയല്ല, മറിച്ച് പ്രപഞ്ചത്തിൻ്റെ നിലനിൽപ്പിന് ആധാരമായ ധർമ്മം തന്നെയാണ്. ഈ സത്യത്തോടും നൂറ്റാണ്ടുകളായി കൈമാറി വന്ന ഉന്നതമായ സംസ്‌കാരത്തോടും മുഖം തിരിച്ചുനിൽക്കുന്ന Read More…
സ്ത്രീകളെ മൂന്ന് ദിവസം തൊട്ടുകൂടാത്തവരായി കാണാനാകില്ല: ജസ്റ്റിസ് നാഗരത്‌ന
സ്ത്രീകളെ മാസത്തില്‍ മൂന്ന് ദിവസം തൊട്ടുകൂടാത്തവരായി കാണുന്ന പണ്ടുകാലത്തെ ആചാരങ്ങളെ വിമര്‍ശിച്ച് ജസ്റ്റിസ് ബി വി നാഗരത്‌ന. ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആര്‍ത്തവമുള്ള സ്ത്രീകളെ കയറ്റാന്‍ പാടില്ലെന്ന വിശ്വാസവും മൗലികാവകാശങ്ങളും തമ്മിലുള്ള കേസിലാണ് നാഗരത്‌നയുടെ പരാമര്‍ശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പത് ജഡ്ജിമാരുടെ ഭരണ ഘടനാ ബെഞ്ചില്‍ ജസ്റ്റിസ് നാഗരത്‌നയുമുണ്ട്. ഒരു സ്ത്രീയെന്ന നിലയില്‍ ആര്‍ത്തവമുള്ള സ്ത്രീകളെ അശുദ്ധിയുള്ളവരായി കാണുന്ന ആചാരത്തെ അനുകൂലിക്കുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ശബരിമല ക്ഷേത്രത്തില്‍ 10 മുതല്‍ Read More…
ഗുരുവായൂരപ്പന് വഴിപാടായി കൃഷ്ണമുടി സമർപ്പിച്ചു
ഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ കൃഷ്ണനാട്ടത്തിലെ കൃഷ്ണവേഷത്തിനണിയുന്ന കൃഷ്ണമുടി ക്ഷേത്രത്തിൽ സമർപ്പിച്ചു. വെള്ളികൊണ്ടുള്ള കൃഷ്ണമുടി സമർപ്പിച്ചത് ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നും വിരമിച്ച സംസ്കൃതം അധ്യാപിക കെ.ദേവയാനി ടീച്ചറാണ്. ദേവസ്വം ഭരണസമിതി അംഗം സി. മനോജ് കൃഷ്ണമുടി ഏറ്റുവാങ്ങി. ഇന്ന് ഉച്ചപൂജ കഴിഞ്ഞ് നട തുറന്ന നേരത്തായിരുന്നു സമർപ്പണ ചടങ്ങ്. കലാനിലയം സൂപ്രണ്ട് ഡോ. മുരളി പുറനാട്ടുകര, കൃഷ്ണനാട്ടം കളിയോഗംആശാൻ രമേശൻ കരുമത്തിൽ, വേഷം ആശാൻ എം.വി. ഉണ്ണിക്കൃഷ്ണൻ, ക്ഷേത്രം അസി. മാനേജർ ഇ സുന്ദരരാജ്, കൃഷ്ണനാട്ടം Read More…
ദേവസ്വം അഷ്ടപദി സംഗീതോത്സവം ഏപ്രിൽ 18ന്
ഗുരുവായൂർ: അഞ്ചാമത് ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവം വൈശാഖ മാസാരംഭ ദിനമായ ഏപ്രിൽ 18 ശനിയാഴ്ച നടക്കും. രാവിലെ ആറ് മണി മുതൽ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ അഷ്ടപദിയർച്ചന തുടങ്ങും. അഷ്ടപദിയിൽ പ്രാവീണ്യമുള്ളവർക്ക് സംഗീതോത്സവത്തിൽ പങ്കെടുക്കാൻ അപേക്ഷിക്കാം. ജയദേവ കവിയാൽ രചിക്കപ്പെട്ട അഷ്ടപദി ഗാനങ്ങൾ മാത്രം പാടാനാണ് അനുമതി. ആലാപനത്തിൽ ക്ഷേത്രം സോപാനശൈലി പാലിക്കണം. പക്കമേളത്തിന് ഇടയ്ക്ക ഉപയോഗിക്കാം. അഞ്ച് അഷ്ടപദിയെങ്കിലും ഹൃദ്വിസ്ഥമാക്കിയവരാകണം. പത്തു വയസിന് മേൽ പ്രായമുണ്ടാകണം. അഷ്ടപദിയിലെ പ്രാവീണ്യത്തിന് തെളിവായി ഗുരുനാഥൻ്റെ സാക്ഷ്യപത്രം ഹാജരാക്കണം. അപേക്ഷകൾ Read More…
ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
പ്രത്യാശക്കും കാരുണ്യത്തിനും ഊന്നല്‍ നല്‍കി കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ച സന്ദേശത്തില്‍, പുണ്യദിനം പ്രത്യാശയേയും പുതിയ ആരംഭങ്ങളുടേയും പ്രതീകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈസ്റ്റര്‍ എല്ലാവരുടേയും ജീവിതത്തില്‍ സന്തോഷവം സമാധനാവും കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. യേശുക്രിസ്തുവിന്റെ ത്യാഗം സമൂഹത്തില്‍ ദയ, കരുണ എന്നിവയുടെ മൂല്യത്തെ കുറിച്ച് ഓരോരുത്തരേയും പഠിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്
ഗുരുവായൂർ ക്ഷേത്രത്തിൽ 2000-2001 വർഷത്തിൽ ഉദയാസ്‌തമന പൂജ ശീട്ടാക്കിയവരിൽ ഇതുവരെ ദേവസ്വവുമായി ബന്ധപ്പെടാത്ത വഴിപാടുകാരുടെ പൂജകൾക്ക് തീയതി തീരുമാനിക്കാൻ സാധിച്ചിട്ടില്ല. ആകയാൽ ഇതൊരറിയിപ്പായി കണ്ട് ഈ വഴിപാടുകാർ എത്രയും വേഗം 0487-2556335, Extn.241 അല്ലെങ്കിൽ 0487-2556865 നമ്പറിൽ ദേവസ്വവുമായി ബന്ധപ്പെടേണ്ടതാണ്.









