India International News

‘മോദി സുഹൃത്തല്ല, സഹോദരൻ’; ക്നെസെറ്റിൽ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് നെതന്യാഹു

ജെറുസലേം: ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “സുഹൃത്തല്ല, സഹോദരൻ” എന്ന് വിശേഷിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേൽ പാർലമെന്റായ ക്നെസെറ്റ്യിൽ മോദിക്ക് നൽകിയ ഔപചാരിക സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു നെതന്യാഹു. സഭയിൽ പ്രവേശിച്ച പ്രധാനമന്ത്രിയെ അംഗങ്ങൾ എഴുന്നേറ്റുനിന്ന് ആദരവ് നൽകി. “മോദി ഇസ്രയേലിന്റെ ഉറച്ച സഖ്യകക്ഷിയാണ്; ഇന്ത്യയെ അദ്ദേഹം മാറ്റിമറിച്ചു,” എന്ന് ക്നെസെറ്റ് സ്പീക്കർ അമീർ ഓഹാന പ്രശംസിച്ചു. മെഡിറ്ററേനിയൻ തീരത്ത് മോദിയോടൊപ്പമുള്ള നിമിഷങ്ങൾ അനുസ്മരിച്ച നെതന്യാഹു, അന്ന് മുതൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം ഇരട്ടിയായും സഹകരണം മൂന്നിരട്ടിയായും വർധിച്ചതായി പറഞ്ഞു.

ലോകമെമ്പാടും യഹൂദ വിരുദ്ധത ഉയരുന്ന സാഹചര്യത്തിലും ജൂതസമൂഹം ഒരിക്കലും പീഡിപ്പിക്കപ്പെടാതെ എപ്പോഴും സ്വാഗതം ചെയ്യപ്പെട്ട നാഗരികതയാണ് ഇന്ത്യയെന്ന് നെതന്യാഹു വ്യക്തമാക്കുകയും അതിന് ഇന്ത്യയോട് നന്ദി അറിയിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തങ്ങളുടെ കരുത്തിന്റെ കൊടുമുടിയിലാണെന്നും പ്രതിരോധ-സുരക്ഷാ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുക എന്ന ലക്ഷ്യത്തോടെ മോദിയുടെ സന്ദർശനം നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസംഗത്തിനിടെ സുപ്രീംകോടതി പ്രസിഡന്റിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ സഭ ബഹിഷ്‌കരിച്ചെങ്കിലും, ഇന്ത്യയോടുള്ള ബഹുമാനസൂചകമായി മോദിയുടെ പ്രസംഗം കേൾക്കാൻ അവർ പിന്നീട് മടങ്ങിയെത്തി. ബെൻ ഗുറിയാൻ വിമാനത്താവളത്തില്‍ എത്തിയ മോദിയെ സ്വീകരിക്കാൻ പ്രോട്ടോക്കോൾ മറികടന്ന് നെതന്യാഹു നേരിട്ടെത്തിയതും സന്ദർശനത്തിന്റെ പ്രാധാന്യം അടിവരയിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *