തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാനയ സമിതിയിൽ വലിയ മാറ്റങ്ങൾ. നടനും എം.എൽ.എ.യുമായ മുകേഷിനെ സമിതിയിൽ നിന്ന് ഒഴിവാക്കി, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറും, സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാലും പുതിയ അംഗങ്ങളായി എത്തുന്നു.
ചലച്ചിത്രവികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ അധ്യക്ഷനായ സമിതിയിൽ മുൻസെക്രട്ടറി മിനി ആന്റണി വിരമിച്ചതിനെ തുടർന്ന് സി. അജോയ് കൺവീനറാകും.
മുകേഷിനെ ലൈംഗിക പീഡന കേസിൽ പ്രതിയായി ഉൾപ്പെടുത്തിയതിനെ തുടർന്ന് നേരത്തേ അവരെ ഒഴിവാക്കണമെന്ന ആവശ്യമുയർന്നിരുന്നു. ബി. ഉണ്ണികൃഷ്ണൻ ഈയടുത്ത് സമിതിയിൽ നിന്ന് രാജി വെച്ചപ്പോൾ മഞ്ജുവാര്യർ, രാജീവ് രവി തുടങ്ങിയവരും തിരക്കിന്റെ പേരിൽ സ്വയം ഒഴിവായി. പത്മപ്രിയ, നിഖിലാ വിമൽ, സന്തോഷ് കുരുവിള എന്നിവർ ബാക്കിയുള്ള അംഗങ്ങളാണ്.





