തൃശൂര്‍: മലയാളികളുടെ അഭിമാന ഫുട്‌ബോള്‍ താരമായ ഐ.എം. വിജയന്‍ കേരള പൊലീസില്‍ സ്ഥാനക്കയറ്റം. വിരമിക്കാന്‍ ഒരുദിവസം മാത്രം ബാക്കിയുള്ള സ്ഥാനത്ത് വിജയന്‍ എംഎസ്പിയിലെ അസിസ്റ്റന്റ് കമാൻഡന്റിൽ നിന്ന് ഡെപ്യൂട്ടി കമാൻഡന്റായി ഉയർന്നു. ഫുട്ബോളിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് സ്ഥാനക്കയറ്റം. സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം.
1987ല്‍ 18ാം വയസില്‍ കോണ്‍സ്റ്റബിളായി പൊലീസ് സേവനത്തിലേക്ക് പ്രവേശിച്ച വിജയന്‍ പിന്നീട് കേരള പൊലീസ് ഫുട്‌ബോള്‍ ടീമിന്റെ മുഖമുദ്രയായിത്തീർന്നു. 1991ല്‍ മോഹൻ ബഗാനിലേക്ക് പോയെങ്കിലും പിന്നീട് പൊലീസിലേക്ക് തിരികെ വന്നു. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, ജെസിടി, എഫ്.സി. കൊച്ചി, ചർച്ചിൽ ബ്രദേഴ്‌സ് തുടങ്ങിയ പ്രമുഖ ക്ലബുകൾക്കായി അദ്ദേഹം കളിച്ചു.
1991 മുതല്‍ 2003 വരെ ഇന്ത്യന്‍ ദേശീയ ടീമിന്റെ പ്രധാനാംഗമായിരുന്ന അദ്ദേഹം 88 മത്സരങ്ങളില്‍ നിന്ന് 39 ഗോളുകള്‍ നേടി. 2006ല്‍ ഈസ്റ്റ് ബംഗാളില്‍ കളിക്കവെ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. പിന്നീട് എഎസ്‌ഐ ആയി തിരിച്ചെത്തിയതോടെയാണ് വീണ്ടും പൊലീസ് സേവനത്തില്‍ സജീവമായത്.
2021ല്‍ എംഎസ്പി അസിസ്റ്റന്റ് കമാൻഡന്റായി സ്ഥാനനേടി. 2002ല്‍ അര്‍ജുന അവാര്‍ഡ് ലഭിച്ച വിജയന്‍ 2024ല്‍ പത്മശ്രീ പുരസ്‌കാരവും നേടി.





