International News

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നെന്ന് ട്രംപ്; ഔദ്യോഗിക സ്ഥിരീകരണം ഇല്ല

വാഷിങ്ടണ്‍: ഇറാന്‍-ഇസ്രയേല്‍ ഏറ്റുമുട്ടലിന് ഇടയ്ക്ക് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി വീണ്ടും സ്ഥിരീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇതുസംബന്ധിച്ച പോസ്റ്റ് പങ്കുവച്ചത്. ഇരുകൂട്ടരും കരാര്‍ ലംഘിക്കരുതെന്നും ട്രംപ് ആവശ്യപ്പെട്ടു. അതേസമയം, വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഇറാനും ഇസ്രയേലും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇറാന്റെ സ്റ്റേറ്റ് മീഡിയയായ പ്രസ് ടിവി രാവിലെ 7.30ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ട്വീറ്റ് ചെയ്തെങ്കിലും, തുടർന്ന് മിസൈല്‍ ആക്രമണങ്ങള്‍ തുടരുകയും ചെയ്തു. തെക്കന്‍ ഇസ്രയേലിലെ നഗരത്തില്‍ നടന്ന ആക്രമണത്തില്‍ Read More…

International News

ഇന്ത്യ–പാക് സംഘര്‍ഷത്തില്‍ ട്രംപ് തിരുത്തി നിലപാട്: “മധ്യസ്ഥതയില്ല, രണ്ടു മിടുക്കനായ നേതാക്കള്‍ സംവദിച്ച് തീരുമാനിച്ചു”

വാഷിംഗ്ടണ്‍: ഇന്ത്യ–പാകിസ്ഥാന്‍ സംഘര്‍ഷം ആണവയുദ്ധത്തിലേക്ക് നീങ്ങാതിരിക്കാൻ ഇരു രാജ്യങ്ങളിലെയും മിടുക്കനായ നേതാക്കള്‍ സംസാരിച്ചാണ് പ്രശ്നപരിഹാര തീരുമാനം എടുത്തത്, എന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്തലിന് തയ്യാറായ ശേഷം ഇതാദ്യമായാണ് സ്വന്തം ഇടപെടല്‍ പരാമര്‍ശിക്കാതെ ട്രംപ് പ്രതികരിക്കുന്നത്. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ സയ്യീദ് അസിം മുനീര്‍ യു.എസ്. സന്ദർശനത്തിനിടെ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ട്രംപിന്റെ പുതിയ നിലപാട്. “ഇന്ത്യയിലും പാകിസ്ഥാനിലും മിടുക്കരായ നേതാക്കളാണ്. അവരുടെ തീരുമാനമാണ് യുദ്ധം ഒഴിവാക്കിയത്. ഇതിൽ എനിക്ക് Read More…

International News

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: ഇസ്രയേലിന് പിന്തുണയുമായി ജി7, ട്രംപ് സന്ദര്‍ശനം വെട്ടിച്ചുരുക്കി മടങ്ങി

ഒട്ടാവ: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, മിഡിൽ ഈസ്റ്റിലെ സമാധാനവും സുസ്ഥിരതയും നിലനിര്‍ത്തണമെന്ന് ആഹ്വാനം ചെയ്ത് ജി7 രാജ്യങ്ങള്‍. വ്യാഴാഴ്ച സമാപിക്കുന്ന ഉച്ചകോടിയില്‍ പങ്കെടുത്ത നേതാക്കള്‍ ഇറാനെ ശക്തമായി വിമര്‍ശിക്കുകയും ഇസ്രയേലിന് പിന്തുണ ആവര്‍ത്തിക്കുകയും ചെയ്തു. ജി7 നേതാക്കളുടെ സംയുക്ത പ്രസ്താവനയില്‍, “ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. അതിന്റെ സുരക്ഷയ്ക്കുള്ള പിന്തുണ ഞങ്ങള്‍ ആവര്‍ത്തിക്കുന്നു. ഭീകരതയ്ക്കും അസ്ഥിരതയ്ക്കും കാരണം ഇറാനാണ്. ഇറാന് ഒരിക്കലും ആണവായുധം കൈവശം വെയ്ക്കാന്‍ അനുവദിക്കില്ല” എന്നവയാണ് പ്രധാന പ്രസ്താവനകള്‍. കൂടാതെ അന്താരാഷ്ട്ര ഊര്‍ജ വിപണികളിലെ Read More…

International News

വിദേശ സിനിമകള്‍ക്ക് 100% താരിഫ്; അമേരിക്കന്‍ സിനിമ വ്യവസായം തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ട്രംപ്

വാഷിങ്ടണ്‍: വിദേശ സിനിമകളുടെ ഇറക്കുമതിക്ക് 100 ശതമാനം താരിഫ് ചുമത്തുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. വാണിജ്യ വകുപ്പ്, യു.എസ്. ട്രേഡ് റെപ്രസന്റേറ്റീവ് എന്നിവക്ക് നികുതി പരിഷ്‌കരണത്തിനായി അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്. “അമേരിക്കയിലെ സിനിമ വ്യവസായം അതിവേഗം മരിച്ചുപോകുകയാണ്. ഹോളിവുഡും മറ്റ് മേഖലകളും തകര്‍ന്നുപോകുന്നു. ഇതിന് കാരണം, മറ്റ് രാജ്യങ്ങള്‍ നമ്മുടെ ചലച്ചിത്ര നിര്‍മ്മാതാക്കളെയും സ്റ്റുഡിയോകളെയും അമേരിക്കയില്‍ നിന്ന് അകറ്റാനുള്ള ശ്രമങ്ങളാണ്,” എന്ന് ട്രംപ് Read More…

India International News

ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ ഇടപെടില്ലെന്ന് ട്രംപ്; “ഇരുരാജ്യങ്ങളുമായി എനിക്ക് അടുത്ത ബന്ധം”

വാഷിങ്ടൺ: ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെടില്ലെന്ന് പ്രഖ്യാപിച്ചു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഇരു രാജ്യങ്ങളുടെയും ബന്ധം കൂടുതൽ വഷളാകുമ്പോഴാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. “ഇന്ത്യയുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. പാകിസ്ഥാന്റേയും അടുത്തയാളാണ് ഞാൻ. കശ്മീരിൽ കഴിഞ്ഞ 1,500 വർഷമായി സംഘർഷം നിലനിൽക്കുന്നു. ഇരുരാജ്യങ്ങളും ചേർന്ന് പ്രശ്നം പരിഹരിക്കും എന്നുറപ്പുണ്ട്,” എന്ന് ട്രംപ് പറഞ്ഞു. “ഇരു രാജ്യങ്ങളിലെയും നേതാക്കളെ ഞാൻ വ്യക്തിപരമായി പരിചയമുള്ളവരാണ്. ഇരു രാജ്യങ്ങളും തമ്മിൽ എക്കാലത്തും വലിയ സംഘർഷമുണ്ടായിട്ടുണ്ട്’- ട്രംപ് Read More…

International News

ട്രംപ് യുഎസ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനൊരുങ്ങുന്നു; പ്രതിഷേധം ശക്തം

വാഷിങ്ടൺ: യുഎസ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ഇതിനെതിരെ അമേരിക്കയിൽ വ്യാപക പ്രതിഷേധം ഉയരുന്നു. അമേരിക്കയിലെ വിദ്യാഭ്യാസ നിലവാരത്തിലെ തകർച്ചയ്ക്കു വകുപ്പ് കാരണമാണെന്നു ട്രംപ് ആരോപിച്ചു. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ കോൺഗ്രസിന്റെ അംഗീകാരം ആവശ്യമാണ്. വിഷയത്തെ കുറിച്ച് ബിൽ ഉടൻ അവതരിപ്പിക്കുമെന്നു റിപ്പബ്ലിക്കൻ പാർട്ടി വൃത്തങ്ങൾ അറിയിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരെ ഒരുപോലെ ബാധിക്കുന്ന ഈ നീക്കം ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് തടസമാകുമെന്നാണ് വിമർശനം. മാർച്ച് 21 അമേരിക്കയിലെ വിദ്യാർഥികളെ സംബന്ധിച്ചു Read More…

Economy News

ഡോളറിന് പകരം കറന്‍സി സൃഷ്ടിച്ചാല് 100% താരിഫ്: ഇന്ത്യ അടക്കമുള്ള ബ്രിക്സ് രാജ്യങ്ങള്‍ക്ക് ട്രംപിന്റെ കനത്ത മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: യുഎസ് ഡോളറിന് പകരം മറ്റൊരു കറന്‍സി ഉപയോഗിക്കാനുളള നടപടികള് കൈക്കൊള്ളുന്ന ബ്രിക്സ് രാജ്യങ്ങള്‍ക്ക് (ഇന്ത്യ, ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഉള്‍പ്പെടെ) ട്രംപിന്റെ കനത്ത മുന്നറിയിപ്പ്. 47-ാമത് യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള പ്രസംഗത്തിലാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം വീണ്ടും ആവര്‍ത്തിച്ചത്. “ബ്രിക്സ് രാജ്യങ്ങള് ഡോളറിന് പകരമായി മറ്റൊരു കറന്‍സി സൃഷ്ടിക്കാന് ആഗ്രഹിക്കുന്നുവെങ്കില്, അത് അവര്‍ ചെയ്യട്ടെ. പക്ഷേ, അതിനുശേഷം അവര്‍ അമേരിക്കയുമായി ബിസിനസ് നടത്താന് ശ്രമിക്കുമ്പോള്, കുറഞ്ഞത് 100% Read More…

International News

“അമേരിക്കൻ ചരിത്രത്തിൽ ആദ്യമായി”: ട്രംപ് ഒരു വനിതയെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി തിരഞ്ഞെടുത്തു

ഡൊണാൾഡ് ട്രംപ് അമേരിക്കൻ ചരിത്രത്തിൽ ആദ്യമായി ഒരു സ്ത്രീയെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി നിയമിക്കാൻ തീരുമാനിച്ചു. സുസി വൈൽസാണ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി തിരഞ്ഞെടുക്കപ്പെട്ടത് . ട്രംപിന്റെ വിജയകരമായ പ്രസിഡൻഷ്യൽ പ്രചാരണത്തിന് മുൻകൈ എടുത്ത ആളായി അവർ അറിയപ്പെടുന്നു. സുസി വൈൽസ് പ്രശസ്ത ഫുട്ബോൾ താരവും സ്പോർട്സ്കാസ്റ്ററുമായിരുന്ന പാറ്റ് സമ്മറാളിന്റെ മകളാണ്. ട്രംപിന്റെ പ്രചാരണ സംഘത്തിലെ ഒരാളായ സുസി 2024-ൽ ട്രംപിന്റെ വിജയപ്രവചനങ്ങൾക്ക് നിർണായക പങ്ക് വഹിച്ച വ്യക്തിത്വമാണ്. ഈ തീരുമാനം, Read More…

International News

അമേരിക്കയിൽ വീണ്ടും ട്രംപ് യുഗം: വിജയവാതായങ്ങളിലേക്ക് റിപ്പബ്ലിക്കൻറെ ചുവപ്പ് കൊടി

വാഷിംഗ്ടൺ: 538 ഇലക്ടറൽ വോട്ടുകളിൽ 267 എണ്ണം നേടിയാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയത്തിലേക്ക് അടുക്കുന്നത്. കമലാ ഹാരിസിന് 224 വോട്ടുകളാണ് ലഭിച്ചത്, ട്രംപിന്റെ വിജയമുറപ്പിച്ച സാഹചര്യത്തിൽ അനുയായികൾ വിജയാഘോഷം ആരംഭിച്ചു. സെനറ്റിൽ ഭൂരിപക്ഷം നേടി, നാല് വർഷത്തിന് ശേഷം അമേരിക്കൻ സെനറ്റിന്റെ നിയന്ത്രണം വീണ്ടും പിടിച്ചെടുത്തത് റിപ്പബ്ലിക്കൻസിന് കരുത്തു പകരുന്നു. 51 സീറ്റുകൾ നേടി, ഇരു സീറ്റുകളിലെ അപ്രതീക്ഷിത വിജയം പാർട്ടിക്ക് അനുകൂലമായി. വിജയമുറപ്പിച്ചതിന് പിന്നാലെ ട്രംപ് ഫ്ലോറിഡയിലെ ജനങ്ങളെ Read More…