വീണ്ടും താരിഫ് ഭീഷണിയുയര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യൂറോപ്യന്‍ യൂണിയനെ ലക്ഷ്യം വെച്ചു കൊണ്ട് യൂറോപ്പില്‍ നിന്നുള്ള കാറുകള്‍ക്കും ട്രക്കുകള്‍ക്കുമുള്ള തീരുവ 25 ശതമാനമായി വര്‍ധിപ്പിക്കുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി എത്തിയിരിക്കുന്നത്.സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് പുതിയ നീക്കത്തെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. അമേരിക്കയുമായുള്ള വ്യാപാരക്കരാര്‍ യൂറോപ്യന്‍ യൂണിയന്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയിലെ യൂണിറ്റിലാണ് വാഹനങ്ങൾ നിർമ്മിക്കുന്നതെങ്കിൽ തീരുവ ഈടാക്കില്ലെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.
International
ഗ്രേറ്റ് നിക്കോബാർ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
നിക്കോബാർ ദ്വീപ് സമൂഹത്തിനെ തന്ത്രപ്രധാനമായ സമുദ്ര-സാമ്പത്തിക കേന്ദ്രമായി വികസിപ്പിക്കുന്നതിനായി ഗ്രേറ്റ് നിക്കോബാർ പദ്ധതി മുന്നോട്ട് വെച്ച് കേന്ദ്ര സർക്കാർ. ആഗോള കപ്പൽഗതാഗത മാർഗത്തിനെ ആശ്രയിക്കുന്ന ഇന്ത്യ ഈ പുതിയ പദ്ധതി വരുന്നതോടെ വിദേശ ട്രാൻഷിപ്പ്മെൻ്റ് തുറമുഖങ്ങളിലുള്ള ആശ്രയം കുറയ്ക്കുകയും രാജ്യത്തിെൻ്റെ സുരക്ഷയും പ്രതിരോധ ശേഷിയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇൻ്റർനാഷണൽ കണ്ടെയ്നർ ട്രാൻഷിപ്പ്മെൻ്റ് ടെർമിനൽ, ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം, ഗ്യാസ്–സോളാർ വൈദ്യുത നിലയം, ടൗൺഷിപ്പ് എന്നിവയാണ് പദ്ധതിയിലെ പ്രധാന ഘടകങ്ങൾ. 2025 മുതൽ 2047 Read More…
ജയിൽ മോചിതനാക്കാൻ ഹർജി സമർപ്പിച്ച് പാക് മുൻ പ്രധാനമന്ത്രി
മാനുഷിക പരിഗണയിലൂടെ ജയിൽ മോചിതനാക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇക്കാര്യത്തിനായി ഇമ്രാൻ ഖാൻ ഇസ്ലാമാബാദ് ഹൈക്കോടതിയെയാണ് സമീപിച്ചത്. ദീർഘകാലമായി ഏകാന്ത തടങ്കലിലായിരുന്നു ഇമ്രാൻ ഖാൻ. അതിനുപുറമെ കണ്ണിനെ ബാധിച്ച രോഗവും ആരോഗ്യപ്രശ്നങ്ങളും അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇമ്രാൻ ഖാനും ഭാര്യയായ ബുഷ്റ ബീബിയും 190 മില്യൺ പൗണ്ട് അഴിമതി കേസിൽ ലഭിച്ച ശിക്ഷക്കെതിരെ സമർപ്പിച്ച അപ്പീലുകൾ പരിഗണിക്കവെയാണ് അഭിഭാഷകൻ സൽമാൻ സഫ്ദർ മുഖേന ഹർജി സമർപ്പിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിൽ ഇസ്ലാമാബാദ് അക്കൗണ്ടബിലിറ്റി Read More…
കാഴ്ച പരിമിതി; ഇമ്രാൻ ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി വീണ്ടും ജയിലിലാക്കി
കാഴ്ച സംബന്ധമായ അസുഖത്തെ തുടർന്ന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ചികിത്സയ്ക്കായി ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം വീണ്ടും ജയിലിലേക്ക് മാറ്റി. 74-കാരനായ ഇമ്രാൻ ഖാനെ വലത് കണ്ണിലെ രക്തയോട്ടത്തെ ബാധിക്കുന്ന ‘സെൻട്രൽ റെറ്റിനൽ വെയ്ൻ ഒക്ലൂഷൻ’ (CRVO) രോഗം ബാധിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (പി.ഐ.എം.എസ്) ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന്, ഇന്ന് ഫോളോ-അപ്പ് ചികിത്സയ്ക്കായാണ് ഇമ്രാൻ ഖാനെ എത്തിച്ചത്. നാലാമത്തെ ഇൻട്രാവിട്രിയൽ ആൻ്റി-VEGF ഇഞ്ചക്ഷനും അദ്ദേഹത്തിന് Read More…
ഭൂമിയെ ഓർമ്മിക്കാൻ, ഭൂമിയെ രക്ഷിക്കാൻ = ഭൗമദിനം 2026
എം. എ സുധീർ ബാബു, പട്ടാമ്പി. കൃഷി ശാസ്ത്ര ജേർണലിസ്റ്റ് ഭൂമി (Earth)നമ്മുടെ പെറ്റമ്മയും, ഭൗമോപരിതലത്തിലെ മണ്ണ് (Soil) നമ്മുടെ പോറ്റമ്മയുമാണ്.ലോകമെമ്പാടും എല്ലാ വർഷവും ഏപ്രിൽ 22നു ലോക ഭൗമ ദിനം (world Earth Day)കൊണ്ടാടുകയാണ്. ലോകത്ത് തന്നെ ആദ്യം. ഭൂമിയുടെ ആരോഗ്യവും, പരിസ്ഥിതി സംരക്ഷണവും, ജല ശുദ്ധീകരണവും, എന്ന ആശയത്തിൽ ശക്തമായ ഒരു ജനകീയ കൂട്ടായ്മ രൂപപ്പെട്ടത് അമേരിക്കയിലെ സെനെറ്റർ ആയിരുന്ന ഗേ ലോർഡ് നെൽസൺന്റെ നേതൃത്വത്തിൽ 1970 ഏപ്രിൽ 22 നാണ്. ഇതാണ് ലോക Read More…
ഇന്ത്യ-ദക്ഷിണകൊറിയ ബന്ധം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യയും ദക്ഷിണകൊറിയയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ പുതിയ നീക്കങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണകൊറിയൻ പ്രസിഡൻ്റ് ലീ ജെയ് മ്യുങ് ഇന്ത്യ സന്ദർശിച്ചപ്പോൾ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. ഇരു രാജ്യങ്ങൾക്കിടയിലെ വ്യാപാരം നിലവിൽ 27 ബില്യൺ ഡോളറാണെന്നും ഇത് 2030ഓടെ 50 ബില്യൺ ഡോളറായി ഉയർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യ-കൊറിയ ഫിനാൻഷ്യൽ ഫോറം, ഇൻഡസ്ട്രിയൽ കോ-ഓപ്പറേഷൻ കമ്മിറ്റിയും എക്കണോമിക് സെക്യൂരിറ്റി ഡയലോഗും Read More…
ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു
പ്രതിസന്ധി തുടരുന്നതിനിടെ ഇന്ത്യന്‍ കപ്പലുകള്‍ ഹോർമുസ് കടലിടുക്ക് കടന്നുവെന്ന് റിപ്പോര്‍ട്ട്. ഒമാന്‍ തീരത്തോട് അടുത്ത് നങ്കൂരമിട്ട് കിടന്നിരുന്ന കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ഇന്നലെ വെടിയുതിര്‍ത്തിരുന്നു. ഇതില്‍ ഇന്ത്യന്‍ കപ്പലിന് നേരെയും വെടിവെപ്പുണ്ടായി. ഇന്ത്യന്‍ പതാകയുള്ള പത്താമത്തെ കപ്പലാണ് ഹോര്‍മുസ് കടന്നത്. അതെസമയം വെടിവെപ്പിനിടെ രണ്ട് ഇന്ത്യന്‍ ടാങ്കറുകള്‍ തിരിച്ച് പോവുകയും ചെയ്തു. അസംസ്‌കൃത എണ്ണയുമായി ഇന്ത്യന്‍ തീരത്തേക്ക് ജാഗ് അര്‍നവ് എന്ന കപ്പലാണ് വരുന്നത്. മാരിടൈം ട്രാഫിക്കിലെ ലഭ്യമായ വിവരങ്ങളില്‍ നിന്നും നിരവധി ഇന്ത്യന്‍ പതാകയുള്ള കപ്പലുകളാണ് Read More…
ഇന്ത്യൻ കപ്പല്‍ ആക്രമിച്ച് ഇറാന്‍; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രാലയം
ഹോര്‍മുസ് കടലിടുക്ക് അടച്ചതിന് പിന്നാലെ കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇറാന്‍. വെടിവെപ്പില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ഇറാന്‍ അംബാസിഡറെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി. ഇന്ത്യന്‍ കപ്പലിന് നേരെ വെടിയുതിര്‍ത്തതിന്റെ അടിസ്ഥാനത്തിലാണ് ഇറാന്‍ അംബാസിഡറെ വിളിച്ചുവരുത്തിയത്. ഒമാന്‍ തീരത്തിനോട് ചേര്‍ന്ന് 25 നോട്ടിക്കല്‍ മൈല്‍, 20 നോട്ടിക്കല്‍ മൈല്‍, മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ നിലയുറപ്പിച്ചിരുന്ന കപ്പലുകള്‍ക്ക് നേരെയാണ് ഇറാന്‍ വെടിയുതിര്‍ത്തത്. ഇന്ത്യയുടെ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കപ്പലുകള്‍ ഇറാന്‍ തിരിച്ചുവിട്ടതായി വിവരം Read More…
വാണിജ്യ കപ്പലുകൾക്കെതിരായ ആക്രമണം അസ്വീകാര്യം: ജയശങ്കർ
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ വാണിജ്യ കപ്പലുകൾക്കെതിരായ ആക്രമണം “പൂർണമായും അസ്വീകാര്യമാണ്” എന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. സുരക്ഷിതവും തടസ്സമില്ലാത്തതുമായ സമുദ്ര ഗതാഗതം ഉറപ്പാക്കുന്നതിൽ ഇന്ത്യ പ്രതിബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഊർജ്ജ വിതരണ ശൃംഖലയിലെ തടസ്സങ്ങൾ ചർച്ച ചെയ്യുന്നതിനായി ജപ്പാൻ സംഘടിപ്പിച്ച ‘AZEC Plus’ ഓൺലൈൻ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യയിലെ സാഹചര്യങ്ങളെ തുടർന്ന് ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകൾ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രന്ധീർ ജയ്സ്വാൽ മാധ്യമങ്ങളോട് പറഞ്ഞു. നരേന്ദ്ര Read More…
പശ്ചിമേഷ്യൻ സംഘർഷം; ട്രംപുമായി ചർച്ച നടത്തി മോദി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി ഫോൺ വഴി ആശയവിനിമയം നടത്തി. ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണ പുരോഗതിയും ആഗോള വിഷയങ്ങളും ചര്‍ച്ച ചെയ്തു. വിവിധ മേഖലകളിൽ ഇന്ത്യ-അമേരിക്ക ബന്ധത്തിൽ ഉണ്ടായ പുരോഗതിയിൽ ഇരുവരും സംതൃപ്തി പ്രകടിപ്പിക്കുകയും, സമഗ്രമായ ഗ്ലോബൽ സ്ട്രാറ്റജിക് പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ പ്രതിബദ്ധത ആവശ്യമാണെന്നും പറഞ്ഞു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യമാണ് ചര്‍ച്ചയിൽ പ്രധാനമായും ഉയർന്നത്. ആഗോള വ്യാപാരത്തിനും ഇന്ധന വിതരണത്തിനും നിർണായകമായ ഹോർമുസ് കടലിടുക്ക് തുറന്ന് സുരക്ഷിതമായ നിലയിൽ തുടരേണ്ടതിൻ്റെ ആവശ്യകത Read More…








